ടെഹ്റാൻ : ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമേനിയുടെ ശവസംസ്കാര ചടങ്ങുകളിൽ ഷിയാ ജനതയിൽ നീരസം വർദ്ധിച്ചുവരികയാണ്. സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ഇറാനികൾ ചടങ്ങുകൾക്കായി പണവും , പല വിഭവങ്ങളും നൽകണമെന്നും , ശവസംസ്കാര ചടങ്ങുകൾക്ക് എത്തണമെന്നുമാണ് കർശന നിർദേശം. പണത്തിനായി സർക്കാരും ഭരണകൂടവും ബിസിനസുകാർ, സർക്കാർ സ്ഥാപനങ്ങൾ, ജീവനക്കാർ എന്നിവരിൽ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇറാൻ ഇന്റർനാഷണലിന്റെ റിപ്പോർട്ട് അനുസരിച്ച്, ശവസംസ്കാര ചടങ്ങുകൾക്കായുള്ള വൻതോതിലുള്ള ചെലവ് ഇതിനകം പണപ്പെരുപ്പം, ദാരിദ്ര്യം, സാമ്പത്തിക പ്രതിസന്ധി എന്നിവയാൽ വലയുന്ന ജനങ്ങളെ കൂടുതൽ വിഷമത്തിലാക്കുന്നുണ്ട്. പരിപാടിയുടെ ഒരുക്കങ്ങൾക്കായി വലിയ തോതിൽ അധികൃതർ ജനങ്ങളിൽ നിന്ന് പണം വാങ്ങുന്നുണ്ട് . മൂന്ന് ദിവസത്തേക്ക് ടിക്കറ്റ് വിൽക്കുന്നതിൽ നിന്ന് തങ്ങളെ വിലക്കിയിട്ടുണ്ടെന്നും ടെർമിനലിനുള്ളിലെ എല്ലാ കടകളും അടച്ചിടാൻ ഉത്തരവിട്ടിട്ടുണ്ടെങ്കിലും വാടകയിൽ ഇളവ് നൽകുന്നില്ലെന്ന് ബസ് ടെർമിനൽ ജീവനക്കാർ പറയുന്നു.
വ്യവസായ മേഖലകളിലെ കമ്പനികളോട് ശവസംസ്കാര ഘോഷയാത്ര വഴിയിൽ സേവന കേന്ദ്രങ്ങൾ സ്ഥാപിക്കാനും മുഴുവൻ ചെലവും സ്വയം വഹിക്കാനും സർക്കാർ ഉത്തരവുകൾ ലഭിച്ചിട്ടുണ്ട്. സൂപ്പ്, ചായ, ജ്യൂസ്, ഈത്തപ്പഴം എന്നിവ വിതരണം ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്.കൂടാതെ, ചടങ്ങിൽ പങ്കെടുക്കുന്നതിന് പകരമായി 20 കിലോഗ്രാം അരി വാഗ്ദാനം ചെയ്തതായി സിവിൽ രജിസ്ട്രേഷൻ ഓർഗനൈസേഷനിലെ ചില ജീവനക്കാർ ആരോപിച്ചു.
















