തിരുവനന്തപുരം: മെഡിക്കൽ പരിശോധനയ്‌ക്ക് കൊണ്ടു പോയപ്പോൾ അന്വേഷണ ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയെന്ന് ബിജെപി കൗൺസിലർ ആർ. സുഗതൻ. ഒരു പോലീസുകാരൻ വിചാരിച്ചാൽ മതി നിന്നെപ്പോലെ ഒരുവനെ ജയിലിൽ കിടത്താൻ. നീ പുറത്തിറങ്ങില്ല, അകത്തു തന്നെ കിടക്കുമെന്ന് പോലീസുകാർ ഭീഷണിപ്പെടുത്തിയതായും സുഗതൻ പറഞ്ഞു.
നിന്നെ വാള മീനിനെ പിടിക്കുന്നതുപോലെ പിടിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സുഗതൻ പറഞ്ഞു. തുടർന്ന് ആരാണ് പ്രതിയെ വൈദ്യ പരിശോധനയ്‌ക്ക് കൊണ്ടുപോയതെന്ന് കോടതി ചോദിച്ചു. വിയ്യൂരിൽ നിന്ന് കൊണ്ടുവന്നവർ തന്നെ അല്ലേ മെഡിക്കൽ പരിശോധനക്ക് പോയതെന്ന് കോടതി കുറ്റപ്പെടുത്തി. കസ്റ്റഡിയിൽ തരാത്ത പ്രതിക്കൊപ്പം വട്ടിയൂർക്കാവ് എസ് ഐ എങ്ങനെ പോയെന്നും കോടതി ചോദിച്ചു. സുഗതന്റെ പരാതി കോടതി രേഖപ്പെടുത്തി.
സുഗതനെ പോലീസ് മനപ്പൂർവം വേട്ടയാടുന്നുവെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. സിഐയോ മറ്റ് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരോ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. ഹരാസ് മെന്റ് ഇപ്പോഴേ ഉന്നയിച്ച സ്ഥിതിക്ക് എങ്ങനെ ഒപ്പം വിടുമെന്നും കോടതി ചോദിച്ചു.
















