
തിരുവനന്തപുരം: ഇഡിയെ ആക്രമിച്ച കേസില്‍ സിപിഎം ഗുണ്ടയ്ക്ക് ജാമ്യം നല്‍കാന്‍ സിപിഎം അടിമയായ പ്രോസിക്യൂട്ടര്‍ ഗീനാകുമാരിയുടെ വാദം കേള്‍ക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് കോടതിയിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെടുമോ എന്ന് തോന്നിപ്പോകും.
പ്രതിക്ക് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കില്ലെന്നാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായ ഗീനാകുമാരി തിരുവനന്തപുരം ജില്ലാ കോടതിയെ അറിയിച്ചത്. കേസില്‍ ഒമ്പതാം പ്രതിയുടെ ആവശ്യമില്ല എന്നുള്ളതായിരുന്നു മറ്റൊരു വാദം.
ഇനിയുള്ള വാദം കേട്ടാല്‍ രസകരമാണ്. ഇയാള്‍ക്ക് ജാമ്യം നല്‍കി ജയില്‍ മോചിതനാക്കിയാലും അന്വേഷണത്തെ ബാധിക്കില്ലെന്നായിരുന്നു അഡ്വ. ജി. ഗീനാകുമാരി കോടതിയെ അറിയിച്ചത്. 27 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയ്‌ക്ക് ശേഷമാണ് ഹരീഷ് കുമാറിന് ജാമ്യം ലഭിക്കുന്നത്.
ഹരീഷ് കുമാര്‍ ഒരു മെഡിക്കല്‍ റെപ്രസന്‍റേറ്റീവായി ജോലി ചെയ്യുന്ന ആളാണെങ്കിലും ഗുണ്ടയാണ്. നിരവധി കേസില്‍ പ്രതിയുമാണ്.
പിണറായിക്ക് വേണ്ടി ഗീനാകുമാരിയുടെ വില്ലത്തരം
പ്രതിയുടെ ജാമ്യത്തെ എതിര്‍ത്ത് പൊലിസ് ജൂണ്‍ 18-ന് തന്നെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും, സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഗീനാ കുമാരി ജാമ്യത്തെ എതിര്‍ത്തില്ലെന്നാണ് ആരോപണം. പ്രതിയെ ഇനി കസ്റ്റഡിയില്‍ വേണ്ടെന്നും അവര്‍ കോടതിയെ അറിയിച്ചു. പിണറായി സര്‍ക്കാര്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍ ആന്‍റ് പ്രോസിക്യൂട്ടര്‍ തസ്തികയില്‍ നിയമിച്ച ആളാണ് ഗീനാകുമാരി. ഉണ്ട ചോറിന് നന്ദി കാട്ടുക മാത്രമാണ് ഇതിലൂടെ ഗീനാകുമാരി ചെയ്തത്.
പ്രതിക്ക് ജാമ്യം നല്‍കരുതെന്ന് ചൂണ്ടിക്കാട്ടി 13 കാരണങ്ങളാണ് പൊലിസ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ജൂണ്‍ 24-ന് ജാമ്യാപേക്ഷ പരിഗണിച്ച ദിവസം വരെ അന്വേഷണ ഉദ്യോഗസ്ഥനുമായി പ്രോസിക്യൂട്ടര്‍ ബന്ധപ്പെട്ടില്ലെന്നും കേസ് ഡയറി ഉള്‍പ്പെടെയുള്ള രേഖകള്‍ ആവശ്യപ്പെട്ടില്ലെന്നും പൊലിസ് ആരോപിക്കുന്നു. ജാമ്യാപേക്ഷ പരിഗണിക്കുന്ന വിവരം പോലും അന്വേഷണ സംഘത്തെ അറിയിച്ചില്ലെന്നും ആക്ഷേപമുണ്ട്.
എന്തായാലും പ്രോസിക്യൂട്ടര്‍ ഗീനാ കുമാരിയെ ഇഡിയെ ആക്രമിച്ച കേസില്‍ മേലില്‍ ഹാജരാകുന്നതില്‍ നിന്നും മാറ്റും. ഇക്കാര്യം ആവശ്യപ്പെട്ട് കമ്മിഷണര്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്.