വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ ഒരു കപ്പലിന് നേരെ ടെഹ്‌റാൻ നടത്തിയ ആക്രമണത്തിന് മറുപടിയായി നിരവധി ഇറാനിയൻ കേന്ദ്രങ്ങൾ ആക്രമിക്കുന്നതായി കാണിക്കുന്ന ഒരു വീഡിയോ ശനിയാഴ്ച യുണൈറ്റഡ് സ്റ്റേറ്റ്സ് (യുഎസ്) സെൻട്രൽ കമാൻഡ് (CENTCOM) പുറത്തിറക്കി. മൈക്രോ ബ്ലോഗിംഗ് സൈറ്റായ എക്‌സിൽ 37 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പങ്കിട്ടത്. വീഡിയോയിൽ ഒരു യുഎസ് മിസൈൽ ഒരു ഇറാനിയൻ കേന്ദ്രത്തെ ലക്ഷ്യമിടുന്നതായി കാണിച്ചു.
സിരിക് തുറമുഖത്ത് ആക്രമണത്തിൽ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും സ്ഥിതി സാധാരണ നിലയിലാണെന്നും ഇറാൻ അവകാശപ്പെട്ടതിന് ശേഷമാണ് വീഡിയോ പുറത്തുവന്നത്. എന്നിരുന്നാലും തങ്ങളുടെ ആക്രമണങ്ങൾ ഇറാന്റെ മിസൈൽ, ഡ്രോണുകൾ സൂക്ഷിക്കുന്ന സ്ഥലങ്ങൾക്കും തീരദേശ റഡാർ സൈറ്റുകൾക്കും കേടുപാടുകൾ വരുത്തിയെന്ന് സെൻട്രൽ കമാൻഡ് വാദിച്ചു. അതേസമയം ഹോർമുസ് കടലിടുക്ക് കടന്നുപോകുന്ന വാണിജ്യ കപ്പലുകൾക്ക് സുരക്ഷിതമായ പാസേജ് ഏകോപനവും പിന്തുണയും യുഎസ് സൈന്യം നൽകുന്നത് തുടരുമെന്ന് ആവർത്തിച്ചു പറഞ്ഞു.
“വാണിജ്യ ഷിപ്പിംഗിനെതിരെ ഇറാനിയൻ സൈന്യം നടത്തിയ അനാവശ്യമായ ആക്രമണം വെടിനിർത്തൽ ലംഘനമാണെന്ന് വ്യക്തമാണ്. കൂടാതെ, സുപ്രധാനമായ അന്താരാഷ്‌ട്ര വ്യാപാര ഇടനാഴിയിലൂടെ വാണിജ്യം കൂടുതലായി ഒഴുകുന്നതിനാൽ ഇറാന്റെ അപകടകരമായ പെരുമാറ്റം നാവിഗേഷൻ സ്വാതന്ത്ര്യത്തെ ദുർബലപ്പെടുത്തി,”- സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു.
















