Kerala

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ സിപിഎം ഇടപെടലില്‍ കാപ്പ ചുമത്തിയതിനെ പിന്തുണച്ച് വി.ഡി. സതീശന്‍ സര്‍ക്കാരും. കാപ്പ ചുമത്തിയതിന് ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി. പി
ന്നില്‍ സിപിഎമ്മിനെ പിന്തുണച്ചുള്ള രാഷ്‌ട്രീയ ലക്ഷ്യം. തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണസമിതിയെ പ്രതിസന്ധിയിലേക്ക് തള്ളിവിടാനാണ് സിപിഎമ്മിന് ഒത്താശ ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ കാപ്പയ്‌ക്ക് അംഗീകാരം നല്‍കിയത്.

101 അംഗങ്ങളുള്ള തലസ്ഥാന നഗരസഭയില്‍ ബിജെപിക്ക് 50 അംഗങ്ങളാണുള്ളത്. ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് നഗരസഭ ബിജെപി ഭരിക്കുന്നത്. ഒരാളെ അയോഗ്യനാക്കിയാല്‍ കോര്‍പറേഷന്‍ ഭരണം സിപിഎമ്മിന് അട്ടിമറിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി കൗണ്‍സിലര്‍മാരെ കള്ളക്കേസില്‍ കുടുക്കുകയും ആക്രമിക്കുകയും ചെയ്യുന്നത്. തിരുവനന്തപുരം കോര്‍പറേഷനില്‍ സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ട 20 ബിജെപി കൗണ്‍സിലര്‍മാരില്‍ ഒരാളാണ് സുഗതന്‍. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വീണ്ടും സത്യപ്രതിജ്ഞക്ക് അവസരം നല്‍കണമെന്നാവശ്യപ്പെട്ട് സുഗതന്‍ ഹൈക്കോടതിയെ സമീപിക്കും. കാപ്പ ഇളവ് തേടി കാപ്പാ ബോര്‍ഡിനെയും സമീപിക്കും.

തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം സിപിഎമ്മിന് നഷ്ടമായത് വലിയ നാണക്കേടായിരുന്നു. ബിജെപി ഭരണത്തിലേറി മേയര്‍ വി. വി. രാജേഷും ഭരണസമിതിയും നല്ല രീതിയില്‍ ഭരണം മുന്നോട്ട് കൊണ്ടുപോകുന്നത് സഹിക്കാനാകാതെയാണ് സിപിഎം നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ഇതിനോടകം തന്നെ മേയറുടെ നേതൃത്വത്തില്‍ മുന്‍ ഭരണസമിതി നടത്തിയ അഴിമതികളും കോടിക്കണക്കിന് രൂപയുടെ തട്ടിപ്പും കണ്ടെത്തിയിരുന്നു. ഇതോടെ ഭരണം മറിച്ചിടേണ്ടത് സിപിഎമ്മിന്റെ ആവശ്യകതയായി മാറി. ഇതിന് സുഗതനെ കരുവാക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നത്. ഇതിനായാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് സുഗതനെതിരെ കാപ്പ ചുമത്തി ജയിലില്‍ അടച്ചത്. ഇതിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെയും കൂട്ടുപിടിച്ചാണ് ഇപ്പോള്‍ കാപ്പയ്‌ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. സുഗതന്റെ വീട്ടില്‍ അതിക്രമിച്ചുകയറി പോലീസ് നടത്തിയ തേര്‍വാഴ്ച രമേശ് ചെന്നിത്തലയുടെ നിര്‍ദേശ പ്രകാരമായിരുന്നു. പുറമെ സിപിഎമ്മിനെതിരെ പറയുകയും അകമെ കൈ അയച്ച് സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് ചെന്നിത്തലയ്‌ക്ക് ഉള്ളത്.

സുഗതന്റെ പേരിലുള്ള കേസുകളെല്ലാം സിപിഎം പ്രവര്‍ത്തകര്‍ നല്‍കിയിട്ടുള്ളതാണ്. മറ്റാരും സുഗതനെതിരെ കേസുകള്‍ നല്‍കിയിട്ടില്ല. ആ കേസുകളെല്ലാം രാഷ്‌ട്രീയാധിഷ്ഠിതമായ കേസുകളാണ്. പിണറായി സര്‍ക്കാര്‍ സുഗതനെതിരെ ക്രിമിനല്‍ കേസുകള്‍ ചുമത്തിയിട്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോട്ടയായ വാഴോട്ടുകോണത്ത് നിന്ന് 450ല്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു സുഗതന്‍ കൗണ്‍സിലറായി വിജയിച്ചത്. പ്രദേശത്ത് ജനകീയനാണ് സുഗതന്‍.

Recent Posts