തിരുവനന്തപുരം: സുഗതന്‍ ജയില്‍ മോചിതനാകാന്‍ ഇനി അധികം കാത്തിരിക്കേണ്ടി വരില്ലെന്നും സുഗതന്‍ ശക്തനായി തിരിച്ചുവരുമെന്നും ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് കരമന ജയന്‍ ഈ അഭിപ്രായപ്രകടനം നടത്തിയത്.
വട്ടിയൂർക്കാവിന്റെ വികസനത്തിന് വേണ്ടി ശബ്ദമുയർത്തി എന്ന ഒറ്റ കാരണം കൊണ്ട് വർഷങ്ങളായി രാഷ്‌ട്രീയ വേട്ടയാടലിന് വിധേയനാകുകയാണ് വാഴോട്ടുകോണം വാർഡ് കൗൺസിലർ ആർ സുഗതൻ. . സുഗതന്റെ സത്യപ്രതിജ്ഞ തടയാൻ വേണ്ടി ഇടത്-വലത് മുന്നണികൾ ഒരുമിച്ച് കളിച്ച എല്ലാ കളികളും സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും കരമന ജയന്‍ പറഞ്ഞു.
ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്തത് ഒരു തുടക്കം മാത്രമാണ്. ഇനി വൈകാതെ. സുഗതൻ ശക്തമായി തിരിച്ച് വരും. ഇവിടുത്തെ നിയമസംവിധാനങ്ങളില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും കരമന ജയന്‍ ചൂണ്ടിക്കാട്ടി.
സുഗതന്റെ അറസ്റ്റ്
തിരുവനന്തപുരം വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതൻ 2026 ജൂൺ 9-നാണ് അറസ്റ്റിലായത്. വധശ്രമക്കേസും കാപ്പ (KAAPA) നടപടിയും പ്രതിയാണെന്ന് ആരോപിച്ചായിരുന്നു ഇദ്ദേഹത്തെ വട്ടിയൂർക്കാവ് പോലീസ് രാത്രി വീട്ടില്‍ കയറി കസ്റ്റഡിയിലെടുത്തത്.സുഗതന്റെ മക്കളുടെ മുന്നില്‍ വെച്ച് പൊലീസ് ആവശ്യമില്ലാതെ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. സുഗതനെ വിയ്യൂര‍് സെന്‍ട്രല്‍ ജയിലില്‍ ആക്കിയ ശേഷമാണ് തിരക്കിട്ട് യുഡിഎഫ് സര്‍ക്കാര്‍ സുഗതനെതിരെ കാപ്പ ചുമത്തിയത്.
എങ്ങിനെ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്തു?
ചട്ടവിരുദ്ധമായി പല ദൈവങ്ങളുടെ പേരിൽ പ്രതിജ്ഞ ചെയ്തു എന്ന് ആരോപിച്ച് തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍മാരില്‍ ചിലരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇങ്ങിനെ സത്യപ്രതിജ്ഞ അസാധുവാക്കിയവരിൽ ഒരാളാണ് വാർഡ് 20 ലെ കൗൺസിലറായ സുഗതൻ.. ഹൈക്കോടതി പ്രത്യേക ഉത്തരവ് പ്രകാരം വിയ്യൂര‍് സെന്‍ട്രല്‍ ജയിലില്‍ വെച്ച് സുഗതന് സത്യപ്രതിജ്ഞ ചെയ്യാമെന്ന് പറഞ്ഞതോടെയാണ് സുഗതന്‍ ജൂലായ് 14ന് സത്യപ്രതിജ്ഞ ചെയ്തത്.
എന്തുകൊണ്ട് സുഗതനെ യുഡിഎഫും എല്‍ഡിഎഫും ഒറ്റക്കെട്ടായി പൂട്ടാന്‍ ശ്രമിക്കുന്നു
ആകെ 100 അംഗങ്ങളുള്ള തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിക്ക് 50 സീറ്റുകളാണ് ഉള്ളത്. സുഗതനെ ജയിലിലടച്ച് സത്യപ്രതിജ്ഞ ചെയ്യാതാക്കിയാല്‍ സുഗതന്റെ വാര്‍ഡ് കൗണ്‍സിലര്‍ സ്ഥാനം തെറിക്കും. അപ്പോള്‍ ബിജെപിയുടെ ആകെ അംഗബലം 49 ആകും. ആകെയുള്ള ഒരു സ്വതന്ത്രനെ കൂട്ടുപിടിച്ച് അവിശ്വാസപ്രമേയത്തിന് അനുകൂലമായി യുഡിഎഫും എല്‍ഡിഎഫും ഒന്നിച്ച് വോട്ട് ചെയ്ത് ബിജെപി ഭരണം അട്ടിമറിക്കുക എന്നതായിരുന്നു പദ്ധതി. അത് ചൊവ്വാഴ്ച വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച് സുഗതന് സത്യപ്രതിജ്ഞ ചെയ്തതോടെ പൊളിഞ്ഞു.
















