കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയന്റെ മകൾ വീണ വിജയൻ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി. കൊച്ചിയിലെ ഓഫീസിലാണ് വീണ ഹാജരാജയത്. ഇന്നത്തെ ചോദ്യം ചെയ്യലില്‍ വീണ വിജയന് തലയൂരാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് വീണയ്‌ക്ക് ഇ ഡി നോട്ടീസ് നല്‍കിയിരുന്നതെങ്കിലും ഇന്ന് ഹാജരാകുകയായിരുന്നു. വീണയുടെ ആദ്യ ഘട്ട ചോദ്യം ചെയ്യല്‍ ഒമ്പത് മണിക്കൂറോളം നീണ്ടിരുന്നു. വീണ വിജയനെതിരെയുള്ള 134 സുപ്രധാന രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) എസ് എഫ് ഐഒ കൈമാറിയിരുന്നു. നേരത്തെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (SFIO) തയ്യാറാക്കിയ കുറ്റപത്രത്തിലെ 134 സുപ്രധാന രേഖകള്‍ ആണ് കൈമാറിയിരിക്കുന്നത്.
കൊച്ചിയിലെ കമ്പനികാര്യ കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ ഇഡി നല്‍കിയ പ്രത്യേക അപേക്ഷയെ തുടര്‍ന്നാണ് ഈ നടപടി. ഈ രേഖകള്‍ ഉള്‍പ്പടെ പരിശോധിച്ച് വിശദമായ ചോദ്യം ചെയ്യല്‍ നടത്താനാണ് ഇ ഡി തീരുമാനിച്ചിരിക്കുന്നതും. സിഎംആര്‍എല്ലില്‍ നിന്ന് കൈപ്പറ്റിയ പണം എന്തിന് വേണ്ടി വിനിയോഗിച്ചു എന്നതില്‍ വ്യക്തത വരുത്താനും നീക്കമുണ്ട്.















