കോഴിക്കോട്: മലപ്പുറത്തെ ലോകകപ്പ് ഫ്‌ളക്സ് പോരിനെതിരെ രൂക്ഷവിമർശനവുമായി എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ. പത്ത് രൂപ പള്ളിക്കോ മദ്രസയ്‌ക്കോ തരാത്തവർ ഫ്ലക്സിനായി വലിയ തുകകൾ ചെലവഴിക്കുന്നുവെന്നും ഇന്ത്യ ലോകകപ്പിൽ കളിക്കുന്നുണ്ടെങ്കിൽ ഈ ആവേശത്തിന് എന്തെങ്കിലും ന്യായീകരണമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഫുട്ബോൾ കളി കാണുന്നതിലോ കളിക്കുന്നതിലോ യാതൊരു തെറ്റുമില്ലെന്നും, എന്നാൽ അതിന് പിന്നാലെയുള്ള ഇത്തരം അനാവശ്യമായ ആരാധനയും ഭ്രാന്തും തീർച്ചയായും കുറയ്‌ക്കണമെന്നം അബ്ദുസമദ് പൂക്കോട്ടൂർ വ്യക്തമാക്കി. കലയ്‌ക്കും കായിക മേഖലയ്‌ക്കും എതിരെ നിരന്തരം സംസാരിക്കുന്ന ആളാണ് അബ്ദുസമദ് പൂക്കോട്ടൂർ. യൂറോപ്പുകാർക്ക് പോലുമില്ലാത്ത ഫ്‌ളക്സ് ഭ്രാന്ത് നമുക്കെന്തിനെന്നാണ് അദ്ദേഹത്തിന്റെ വിമർശനം.
പ്രത്യേകിച്ച് മുസ്ലീം ജനവിഭാഗങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിലാണ് ഇത്തരത്തിലുള്ള ഫുട്ബോൾ ആരാധനയും കോലാഹലങ്ങളും വൻതോതിൽ കണ്ടുവരുന്നത്. പള്ളിയിലേക്കോ മദ്രസയിലേക്കോ പത്തുരൂപ പോലും സംഭാവന നൽകാൻ മടിക്കുന്നവർ വരെ വലിയ തുകകൾ ചിലവഴിച്ചാണ് കട്ടൗട്ടുകളും ഫ്‌ളക്സ് ബോർഡുകളും സ്ഥാപിക്കുന്നത്. ഇന്ത്യ ലോകകപ്പിൽ കളിക്കുന്നുണ്ടെങ്കിൽ ഈ ആവേശത്തിന് എന്തെങ്കിലും ന്യായീകരണമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പുലർച്ചെ മൂന്ന് മണിക്ക് കളിയുണ്ടെങ്കിൽ കൃത്യമായി ഉണർന്നിരിക്കുന്നവർക്ക്, തഹജ്ജൂദ് നിസ്‌കാരത്തിനായി സമയത്തിന് എഴുന്നേൽക്കാൻ വലിയ മടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫുട്ബോൾ കളി കാണുന്നതിലോ കളിക്കുന്നതിലോ യാതൊരു തെറ്റുമില്ലെന്നും, എന്നാൽ അതിന് പിന്നാലെയുള്ള ഇത്തരം അനാവശ്യമായ ആരാധനയും ഭ്രാന്തും തീർച്ചയായും കുറയ്‌ക്കണമെന്നം അബ്ദുസമദ് പൂക്കോട്ടൂർ വ്യക്തമാക്കി.
















