കൊച്ചി: മദ്രസയിലെ ഒമ്പത് വയസ്സുകാരനെ ലൈംഗികമായി പീഢിപ്പിച്ച മദ്രസ് ഉസ്താദ് റഷീദിന് സെഷന്‍സ് കോടതി വിധിച്ച 20 വര്‍ഷത്തെ തടവ് ശിക്ഷ ശരിവെച്ച് ഹൈക്കോടതി. ജസ്റ്റിസ് ബദറുദ്ദീനാണ് ഈ ശിക്ഷ വിധിച്ചത്.
2020ലെ കോവിഡ് കാലത്തായിരുന്നു കേസ് ആസ്പദമായ സംഭവം. 2020 ആഗസ്റ്റിൽ കോവിഡ് ലോക്ക്ഡൗൺ സമയത്ത് മദ്രസയിലെ ഓൺലൈൻ പരീക്ഷാ സംശയങ്ങൾ തീർക്കാനെന്ന പേരിൽ കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു ഉസ്താദ് റഷീദ് .പിന്നീട് കുട്ടിയെ പീഡിപ്പിച്ചു എന്നതാണ് കേസ്. എന്നാല്‍ ആ കുട്ടി ഉസ്താദിന്റെ പിടിയില്‍ നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു. പിന്നീട് വീട്ടില്‍ ചെന്ന് ഉമ്മയോട് ഇക്കാര്യങ്ങള്‍ വിശദീകരിച്ചതോടെയാണ് വീട്ടുകാര്‍ കോടതിയെ സമീപിച്ചത്.
പോക്സോ കേസായതിനാലും ജുവനൈല്‍ ജസ്റ്റിസ് ആക്ടും കണക്കിലെടുത്ത് റഷീദ് എന്ന മദ്രസ ഉസ്താദിന് 20 വര്‍ഷത്തെ തടവ് ശിക്ഷ ,സെഷന്‍സ് കോടതി വിധിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ റഷീദ് എന്ന ഉസ്താദ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പോക്സോ കേസിലെ പ്രതിക്ക് നല്‍കാവുന്ന ശിക്ഷ 20 വര്‍ഷമാണ്.
ഒരു കുട്ടിയുടെ മൊഴി മാത്രമേ തനിക്കെതിരെ ഉള്ളൂവെന്നും ആ മൊഴി മാത്രം കണക്കെിലെടുത്ത് തനിക്ക് ഇത്രയും വലിയ ശിക്ഷ നല്കരുതെന്നും റഷീദ് വാദിച്ചു. മാത്രമല്ല, സുന്നി വിഭാഗത്തില്‍പ്പെട്ട തന്നെ മുജാഹിദ്ദീന്‍ വിഭാഗം കുടുക്കാന്‍ ശ്രമിക്കുകയാണെന്നും റഷീദ് വാദിച്ചുനോക്കി. എന്നാല്‍ കുട്ടി കോടതിക്ക് മുന്‍പാകെ തനിക്ക് സംഭവിച്ച കാര്യങ്ങള്‍ തുടക്കം മുതല്‍ ഒടുക്കം വരെ കോടതിയില്‍ വിവരിച്ചു. ഇത് ബോധ്യമായ ജസ്റ്റിസ് ബദറുദ്ദീന്‍ ഉസ്താദായ റഷീദിന്റെ വാദം തള്ളിക്കളഞ്ഞു. പോക്സോ കേസ് പ്രകാരം മിനിമം ശിക്ഷ 20 വര്‍ഷത്തെ തടവ് ശിക്ഷയാണെന്നും അതിനാല്‍ ഈ ശിക്ഷ ഒഴിവാക്കാനാവില്ലെന്നും
ജഡ്ജി എ ബദറുദ്ദീന്‍ വിധിക്കുകയായിരുന്നു.
തൃശൂരിലെ കുന്ദംകുളം പടിയൂര്‍ സ്വദേശിയാണ് ഉസ്താദ് റഷീദ്. പക്ഷെ ഈ വാര്‍ത്ത പക്ഷെ കേരളത്തിലെ പല മുഖ്യധാരാമാധ്യമങ്ങളും മുക്കുകയായിരുന്നു.
















