Kerala

ബിജെപി കൗണ്‍സിലര്‍ സുഗതനെതിരെ 11 കേസുകളുണ്ടെന്ന് എഎ റഹിം, വെറും 74 ക്രിമിനല്‍ കേസുകളുള്ള ഒരു പുണ്യവാളന്‍ വന്നിരിക്കുന്നു എന്ന് സോഷ്യല്‍ മീഡിയ

74 ക്രിമിനല്‍ കേസുകള്‍ മാത്രമുള്ള ഒരു   പുണ്യവാളന്‍ വന്നിരിക്കുന്നു എന്ന രീതിയിലാണ് പ്രതികരണങ്ങള്‍.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ സുഗതനെതിരെ 11 കേസുകളുണ്ടെന്ന എംപി എ.എ. റഹിമിന്റെ പ്രസ്താവനയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍. 74 ക്രിമിനല്‍ കേസുകള്‍ മാത്രമുള്ള ഒരു   പുണ്യവാളന്‍ വന്നിരിക്കുന്നു എന്ന രീതിയിലാണ് പ്രതികരണങ്ങള്‍.

രാഷ്‌ട്രീയക്കാരുടെ ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ മൈനേതാ വെബ് സൈറ്റില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) നേതാവും രാജ്യസഭാ എം.പിയുമായ എ.എ. റഹീമിന്റെ A. A. Rahim  പേരിൽ തിരഞ്ഞെടുപ്പ് സത്യവാങ്മൂലം അനുസരിച്ച് ആകെ 74 ക്രിമിനൽ കേസുകളുണ്ട്  വിദ്യാർത്ഥി സംഘടനാ (എസ്.എഫ്.ഐ) പ്രവർത്തനങ്ങളുടെയും വിവിധ സമരങ്ങളുടെയും ഭാഗമായി റഹീമിനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള പ്രധാന കേസുകളിലെ കുറ്റാരോപണങ്ങളുടെ വിവരങ്ങൾ താഴെ പറയുന്നവയാണ്:

:നിയമവിരുദ്ധമായി സംഘം ചേരൽ: 68 കേസുകൾ

പൊതുവഴി തടസ്സപ്പെടുത്തൽ: 66 കേസുകൾ

ലഹളയുണ്ടാക്കൽ (ആയുധങ്ങളേന്തി): 22 കേസുകൾ

ഔദ്യോഗിക കൃത്യനിർവഹണത്തിൽ നിന്ന് തടസ്സപ്പെടുത്താൻ ദേഹോപദ്രവം ഏൽപ്പിക്കൽ: 16 കേസുകൾ

പ്രധാനപ്പെട്ട മറ്റ് വിവരങ്ങൾ:2014-ലെ കേസ്: 2014-ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെയുണ്ടായ സമരവുമായി ബന്ധപ്പെട്ട് റഹീമിനെയും (എം.പി) എം. സ്വരാജിനെയും തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒരു വർഷം തടവിനും പിഴയ്‌ക്കും ശിക്ഷിച്ചിരുന്നു

2017-ലെ കേസ്: കേരള യൂണിവേഴ്സിറ്റി സെന്റർ ഗേറ്റിന് മുന്നിൽ വെച്ച് പ്രൊഫസറെ തടഞ്ഞുവെച്ച് ഉപദ്രവിച്ചു എന്ന പരാതിയിൽ അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്

എസ് എഫ് ഐ, ഡിവൈഎഫ് ഐ കാലത്ത് നടത്തിയ അക്രമങ്ങളുടെ പേരില്‍ നിരവധി കേസുകള്‍ എ.എ. റഹിമിനെതിരെയുണ്ട്. അതില്‍ ഏറ്റവും പ്രമാദമായ കേസ് കേരളായുണിവേഴ്സിറ്റിയിലെ പ്രൊഫസറായിരുന്ന ടി.വിജയലക്ഷ്മിയ്‌ക്ക് എതിരായ കേസാണ്. കേരള യൂണിവേഴ്സിറ്റിയില്‍ സ്റ്റുഡന്‍സ് സര്‍വ്വീസസ് ഡയറക്ടറായി ചാര്‍ജുണ്ടായിരുന്ന പ്രൊഫ. വിജയലക്ഷ്മിയ്‌ക്ക് എതിരെ അതിക്രമം നടത്തിയ കേസാണ് റഹിമിന്റെ ഏറ്റവും കറുത്ത അധ്യായങ്ങളില്‍ ഒന്ന്.

എസ് എഫ് ഐ യൂണിയന്‍ ഭരിയ്‌ക്കുന്ന സ്ഥലമായതിനാല്‍ കുട്ടികള്‍ സ്റ്റുഡന്‍സ് സര്‍വ്വീസസ് ഡയറക്ടറായിവരുന്ന പ്രൊഫസര്‍മാരുടെ കയ്യില്‍ നിന്നും വന്‍തുക വാങ്ങി ധൂര്‍ത്തടിക്കുക പതിവായിരുന്നു. കോടികളുടെ ബാധ്യതയാണ് എസ് എഫ് ഐ യൂണിയന്‍കാര്‍ വരുത്തിവെയ്‌ക്കാറുള്ളത്. ഇത് കാരണം സ്റ്റുഡന്‍സ് സര്‍വ്വീസസ് ഡയറക്ടറായി ചുമതലയേറ്റ പ്രൊഫസര്‍മാരുടെ പെന്‍ഷന്‍ യൂണിവേഴ്സിറ്റി തടഞ്ഞുവെയ്‌ക്കുക പതിവുണ്ടത്രെ.  ഈ അപകടം മനസ്സിലാക്കിയ പ്രൊഫ. വിജയലക്ഷ്മി വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കളെ വിളിച്ച് താന്‍ നല്‍കുന്ന പണത്തിന്റെ വൗച്ചറും ബില്ലുകളും നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് എസ് എഫ് ഐക്കാരെ ചൊടിപ്പിച്ചു. ഒരു ദിവസം പ്രൊവൈസ് ചാന്‍സലറുടെ മുറിയില്‍വെച്ച് പ്രൊഫ. വിജയലക്ഷ്മിയെ ഡിവൈഎഫ്ഐ നേതാവായ എ.എ. റഹിമിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ വളയുകയായിരുന്നു. മുറി പുറത്തുനിന്നും പൂട്ടി. 40ല്‍പം എസ് എഫ് ഐയുടെയും കോളെജിന് പുറത്തുള്ള ഗുണ്ടാസ്വഭാവമുള്ള ചില യുവതികളും മുറിക്കുള്ളില്‍ കയറി ടീച്ചറെ മൂന്ന് മണിക്കൂറോളം മാനസികമായും ശാരീരികമായും പീഢിപ്പിക്കുകയായിരുന്നു. അന്ന് റഹിം പറഞ്ഞത് കൊന്നു കൊളയും എന്ന് മാത്രമല്ല, അടുത്ത് ചെന്ന് ചെവിയില്‍ കേട്ടാലറയ്‌ക്കുന്ന പച്ചത്തെറി വിളിച്ചുപറയുകയും ചെയ്തു. പ്രൊഫ. വിജയലക്ഷ്മിയെ വളഞ്ഞ പെണ്‍കുട്ടികളും ഉച്ചത്തിലാണ് ടീച്ചറുടെ ചെവിയില്‍ പച്ചത്തെറികള്‍ വിളിച്ചിരുന്നത്. അവര്‍ സൂചികൊണ്ട് ശരീരത്തില്‍ കുത്തുകയും മൂടി പിടിച്ച് വലിയ്‌ക്കുകയും ചെയ്തുകൊണ്ടിരുന്നു. തന്റെ ജീവിതത്തില്‍ ഇത്തരമൊരു കയ്‌പേറിയ സംഭവം ഇതാദ്യമാണെന്നും ടീച്ചര്‍ പറയുന്നു.

എന്നാല്‍ വിട്ടുകൊടുക്കാന്‍ ടീച്ചര്‍ തയ്യാറില്ലായിരുന്നു. അവര്‍ കോടതിയില്‍ റഹിമിനും കൂട്ടര്‍ക്കുമെതിരെ കേസ് കൊടുത്തു. പക്ഷെ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് വര്‍ഷങ്ങളായി ഈ കേസ് വിചാരണയ്‌ക്കുപോലും എടുത്തിട്ടില്ല. ഇതിനിടെ രണ്ടു വര്‍ഷത്തോളം അമേരിക്കയില്‍ പ്രൊഫസറായി ജോലി ചെയ്ത പ്രൊഫ. വിജയലക്ഷ്മി നാട്ടിലെത്തിയിട്ടുണ്ട്. വീണ്ടും ഈ കേസ് പൊടിതട്ടിയെടുക്കാന്‍ ടീച്ചര്‍ക്ക് പദ്ധതിയുണ്ട്.

 

Recent Posts