Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എസ്.പി പിള്ള കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞിട്ട് 41 വര്‍ഷം; വള്ളത്തോളിനെ അനുകരിച്ചത് വഴിത്തിരിവായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2026, 11:14 am IST
in Kerala, Mollywood, Entertainment
1965 ല്‍ ചെമ്മീന്‍ സിനിമക്ക് കിട്ടിയ ഫിലിം അവാര്‍ഡ് ഇന്ദിരാഗാന്ധിയില്‍ നിന്ന് എസ്.പി.പിള്ള ഏറ്റുവാങ്ങുന്നു. ഉപരാഷ്ടപതി നീലം സജ്ജീവറെഡ്ഡി സമീപം

1965 ല്‍ ചെമ്മീന്‍ സിനിമക്ക് കിട്ടിയ ഫിലിം അവാര്‍ഡ് ഇന്ദിരാഗാന്ധിയില്‍ നിന്ന് എസ്.പി.പിള്ള ഏറ്റുവാങ്ങുന്നു. ഉപരാഷ്ടപതി നീലം സജ്ജീവറെഡ്ഡി സമീപം

ഏറ്റുമാനൂര്‍: മലയാള ചലച്ചിത്ര ലോകത്തിന് ഹാസ്യത്തിന്റെ പുത്തനുണര്‍വ്വേകിയ ആദ്യകാല നടന്‍ എസ് പി പിള്ള കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞിട്ട് 41വര്‍ഷം. പ്രേക്ഷകരെയാകെ ചിരിയുടെയും ചിന്തയുടെയും ലോകത്തേക്ക് നയിച്ച മലയാളത്തിന്റെ എസ്.പി പിള്ള എന്ന പങ്കജാക്ഷന്‍ പിള്ളയുടെ ചരമവാര്‍ഷികമാണ് ഇന്ന്. ഒരു കാലത്ത് മലയാള ചലച്ചിത്രലോകത്തിന്റെ അവിഭാജ്യഘടകമായിരുന്ന എസ്.പി. പിള്ള.

വളരെ ചെറിയ പ്രായത്തില്‍ത്തന്നെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട ഇദ്ദേഹം ചെറുപ്പക്കാലം കഴിച്ചത് കഷ്ടപ്പാടിലും കഠിനാധ്വാനത്തിലും. അമ്പലത്തില്‍ പാണി കൊട്ടിയും വലുതായപ്പോള്‍ ചുമടെടുത്തും, എന്തു ജോലിയും ചെയ്ത് ജീവിച്ചിരുന്ന എസ്.പി പിള്ള തികച്ചും യാദൃശ്ചികമായാണ് നാടകലോകത്തേക്ക് എത്തിയത്. ഒരു പകരക്കാരനായാണ് എസ്.പി പിള്ള നാടകവേദിയിലെത്തുന്നത്. താന്‍ ചെയ്ത വേഷം ശ്രദ്ധേയമാക്കാന്‍ കഴിഞ്ഞതോടെ കൂടുതല്‍ വേഷങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.

അഭിനയത്തില്‍ മാത്രമല്ല അനുകരണത്തിലും മിടുക്കനായിരുന്നു അദ്ദേഹം. ഒരിക്കല്‍ ഏറ്റുമാനൂരിലെത്തിയ മഹാകവി വള്ളത്തോളിനെ അനുകരിച്ച് കാണിച്ചത് എസ്പിയുടെ ജീവിതത്തിലെ വഴിത്തിരിവായി മാറി. വള്ളത്തോള്‍ അദ്ദേഹത്തെ കലാമണ്ഡലത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഒരു വര്‍ഷം കലാമണ്ഡലത്തില്‍ നിന്നും ഓട്ടന്‍തുള്ളല്‍ അഭ്യസനം പൂര്‍ത്തിയാക്കിയ എസ്.പി പിള്ള തിരിച്ചു വന്ന് പ്രൊഫഷണല്‍ നാടകവേദിയുടെ സജീവസാന്നിദ്ധ്യമാകുകയായിരുന്നു.

സാഹിത്യകാരനും നിരൂപകനുമായ രാമവര്‍മ്മ അപ്പന്‍ തമ്പുരാന്‍ നിര്‍മ്മിച്ച ‘ഭൂതരായര്‍’ എന്ന ചിത്രത്തിലാണ് എസ്.പി ആദ്യം അഭിനയിക്കുന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധികളില്‍പ്പെട്ട് ഭൂതരായര്‍ റിലീസ് ചെയ്യപ്പെട്ടില്ല. എങ്കിലും എസ്.പി പിള്ളയുടെ സിനിമാപ്രവേശം വെറുതെയായില്ല. 1950ല്‍ പുറത്തിറങ്ങിയ ‘നല്ല തങ്ക’യിലെ മുക്കുവനും അടുത്ത വര്‍ഷമിറങ്ങിയ ‘ജീവിതനൗക’യിലെ ശങ്കുവും മലയാള ചലച്ചിത്രലോകത്ത് അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുറപ്പിക്കാന്‍ പോന്ന കഥാപാത്രങ്ങളായി.
ഹാസ്യനടനായി പേരെടുത്ത അദ്ദേഹം തികഞ്ഞ സ്വഭാവനടനാണ് താനെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു ടാക്‌സി ഡ്രൈവര്‍ എന്ന ചിത്രത്തില്‍ അവതരിപ്പിച്ചത്.

കാഥികന്‍ സാംബശിവന്‍ നായകവേഷത്തിലെത്തിയ പല്ലാങ്കുഴി ആയിരുന്നു അവസാനചിത്രം. മരിക്കുന്നതു വരെ വടക്കന്‍പാട്ടിനെ ആസ്പദമാക്കി മലയാളത്തില്‍ വന്നിട്ടുള്ള ഒട്ടുമിക്ക ചിത്രങ്ങളിലും പാണന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് എസ്.പി പിള്ളയായിരുന്നു. 1977ല്‍ ടാക്‌സി ഡ്രൈവറിലെ അഭിനയത്തിനു മികച്ച സഹനടനുള്ള കേരള സര്‍ക്കാര്‍ അവാര്‍ഡ് ഇദ്ദേഹത്തെ തേടിയെത്തി. ചെമ്മീനിലെ അഭിനയത്തിന് കേന്ദ്രസര്‍ക്കാര്‍ അവാര്‍ഡും ലഭിച്ചു. എസ്.പി പിള്ള, തിക്കുറിശ്ശി, ടി.എന്‍ ഗോപിനാഥന്‍ നായര്‍ എന്നിവരുമായി ചേര്‍ന്ന് സ്ഥാപി ച്ച ‘കലാകേന്ദ്രം’ എന്ന സ്ഥാപനം ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ച വെച്ചത്.

അവശ ചലച്ചിത്രപ്രവര്‍ത്തക യൂണിയന്റെ സ്ഥാപക പ്രസിഡന്റായിരുന്ന ഇദ്ദേഹം വേദിയില്‍ നിന്നും വിരമിച്ച അനേകം കലാകാരന്മാര്‍ക്ക് സഹായമെത്തിക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ വിഗ്രഹമോഷണ കേസിലെ പ്രതിയെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടു നടത്തിയ സമരങ്ങളില്‍ മുല്‍പന്തിയിലുണ്ടായിരുന്നു. ഏറ്റുമാനൂരപ്പന്റെ കടുത്ത ഭക്തനായിരുന്ന എസ്.പി പിള്ള 1985 ജൂണ്‍ 12ന് അന്തരിച്ചു. പ്രശസ്ത ചലച്ചിത്ര-സീരിയല്‍ താരം മഞ്ജു പിള്ള ഇദ്ദേഹത്തിന്റെ പേരക്കുട്ടിയാണ്.

Tags: actorcinemaSP Pilla
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

Kerala

നടി അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

Kerala

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

Mollywood

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

Vicharam

അയാള്‍ കഥയെഴുതാതെ നോക്കണം!

പുതിയ വാര്‍ത്തകള്‍

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.