മധുര ; എല്ലാ വിശ്വാസികൾക്കുമൊപ്പം നിൽക്കുമെന്ന് ഉറപ്പ് നൽകിയാണ് ടിവികെ അധികാരത്തിലേറിയതെങ്കിലും ഹിന്ദുക്കളെ അവഗണിക്കുന്ന സമീപനമാണ് വിജയ് സർക്കാരിൽ നിന്ന് ഇപ്പോൾ ഉണ്ടാകുന്നത്. അധികാരമേറ്റതിനു പിന്നാലെ നടന്ന നിയമസഭ സമ്മേളനത്തിൽ തന്നെ സനാതനധർമ്മത്തെ ഇല്ലാതാക്കണമെന്ന ഉദയനിധിയുടെ പ്രസ്താവന മൗനമായി കേട്ടിരുന്ന മുഖ്യമന്ത്രിയാണ് വിജയ്.
ഇപ്പോഴിതാ ഹിന്ദു വിരുദ്ധരായ സ്റ്റാലിൻ സർക്കാരിന്റെ വഴിയിൽ തന്നെയാണ് തങ്ങളുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വിജയ് സർക്കാരും . തിരുപ്പുറകുണ്ഡ്രത്തിൽ കാർത്തികദീപം തെളിയിക്കാൻ കാര്യത്തിൽ സ്റ്റാലിൻ സർക്കാരിന്റെ നിലപാട് തന്നെ പിന്തുടരുമെന്നാണ് തമിഴ്‌നാട് നിയമ-വൈദ്യുത മന്ത്രി നിർമ്മൽ കുമാർ വ്യക്തമാക്കിയിരിക്കുന്നത്.
തിരുപ്പരൻകുന്ദ്രം കാർത്തിക ദീപം തർക്കത്തിൽ പുതിയ സംസ്ഥാന സർക്കാരിന്റെ നിലപാട് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വെള്ളിയാഴ്ച തേടിയതിന് ശേഷമാണ് മന്ത്രിയുടെ പരാമർശം.കുന്നിൻ മുകളിലുള്ള ദീപത്തിൽ കാർത്തിക ദീപം കൊളുത്തണമെന്ന് നിർദ്ദേശിച്ച മുൻ ഉത്തരവ് നടപ്പാക്കാത്തതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജികളിൽ ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ പുറപ്പെടുവിച്ച നിരവധി ഇടക്കാല ഉത്തരവുകൾക്കെതിരെ നൽകിയ ഇടക്കാല സ്റ്റേ കോടതി നീട്ടി.
ടിവികെ പാർട്ടിയുടെ തുടക്കം മുതൽ, നേതാവ് ജോസഫ് വിജയ് ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞിട്ടില്ല. വിഷയം അതിന്റെ ഉച്ചസ്ഥായിയിൽ ആയിരുന്നപ്പോൾ പോലും വിജയ് മൗനം പാലിച്ചു, തെരഞ്ഞെടുപ്പ് സമയത്ത് ഭക്തർ ദീപത്തിന് അനുകൂലമായ നിലപാട് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതും ഉണ്ടായില്ല.
സംഭവത്തിൽ വിജയ്‌ക്കെതിരെ ബിജെപി നേതാവ് തമിഴിസൈ സൗന്ദരരാജൻ, രംഗത്തെത്തി. ‘ തിരുപ്പുറകുണ്ഡ്രത്തിൽ വിളക്ക് കൊളുത്താനുള്ള അവകാശത്തിനായി ഹിന്ദുക്കൾ പോരാടുകയാണ്. മുൻ ഡിഎംകെ സർക്കാരിനെപ്പോലെ, അവർ നിലവിലെ സ്ഥിതി നിലനിർത്തുകയും ജനങ്ങളുടെ വികാരങ്ങൾ മാറ്റിവെക്കുകയും ചെയ്യുന്നു. ഞങ്ങൾക്ക് അത് അംഗീകരിക്കാൻ കഴിയില്ല, ഞങ്ങളുടെ അവകാശങ്ങൾ ഞങ്ങൾ ഉപേക്ഷിക്കില്ല.” തമിഴിസൈ പറഞ്ഞു.ഹിന്ദുവിശ്വാസങ്ങളെ ചവിട്ടിമെതിക്കുന്ന കാര്യത്തിൽ സ്റ്റാലിന് ഒട്ടും പിന്നിലല്ല ടിവികെ സർക്കാരും എന്ന വ്യക്തമാകുകയാണിപ്പോൾ.
















