തിരുവനന്തപുരം: പ്രൊഫ. വിജയലക്ഷ്മിയെ ഓര്‍മ്മയുണ്ടോ? എഎ റഹിമിന്റെ നേതൃത്വത്തിലുള്ള എസ് എഫ് ഐ ഗുണ്ടകളെ വിറപ്പിക്കുകയും വെല്ലുവിളിക്കുകയും ചെയ്ത പ്രൊഫസര്‍ വിജയലക്ഷ്മിയെ? പക്ഷെ ഒടുവില്‍ ഒരു സമരത്തില്‍ റഹിം ഈ പ്രൊഫസറുടെ ചെവിയില്‍ കേട്ടാല്‍ അറയ്‌ക്കുന്ന അസഭ്യം പറഞ്ഞുവെന്നാണ് പ്രൊഫ.വിജയലക്ഷ്മി പറഞ്ഞത്.
എന്തായാലും എസ് എഫ് ഐയുമായുള്ള ഏറ്റുമുട്ടലും മറ്റും കൊണ്ട് കലങ്ങിയ മനസ്സ് ശാന്തമാക്കാന്‍ അവര്‍ അമേരിക്കയിലെ ഒരു സര്‍വ്വകലാശാലയില്‍ പഠിപ്പിക്കുന്നതിന് അപേക്ഷിച്ചു. ജോലി ലഭിക്കുകയും ചെയ്തു. പക്ഷെ രണ്ട് വര്‍ഷം പഠിപ്പിച്ചപ്പോള്‍ അവര്‍ക്ക് അമേരിക്ക മടുത്തു. പണം കിട്ടുമെങ്കിലും യാന്ത്രികമായ ആ ജീവിത രീതി പ്രൊഫ.വിജയലക്ഷ്മിക്ക് പിടിച്ചില്ല. അതോടെ അവര്‍ കേരളത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്
ഇതോടെയാണ് റഹിമിനെതിരെ ട്രോളുകള്‍ നിറയുന്നത്. നിങ്ങള്‍ കേട്ടാല്‍ അറയ്‌ക്കുന്ന തെറി ചെവിയില്‍ വിളിച്ച പ്രൊഫ.വിജയലക്ഷ്മി കേരളത്തില്‍ വന്നിട്ടുണ്ട് , സൂക്ഷിച്ചോ എന്നതുള്‍പ്പെടെ നിരവധി കമന്‍റുകളാണ് നിറയുന്നത്. കേരളത്തില്‍ മടങ്ങിയെത്തിയ ഉടന്‍ അവര്‍ ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വീണ്ടും റഹിം അന്ന് ചെയ്ത പോക്കിരിത്തരം തുറന്നടിച്ചിരിക്കുകയാണ്. മാത്രമല്ല, ഈ സംഭവത്തില്‍ റഹിമിനെതിരെ കേസ് നല‍്കിയിട്ടും രാഷ്‌ട്രീയസ്വാധീനം ഉപയോഗിക്കുന്നതിനാല്‍ കോടതിയില്‍ കേസ് വിളിക്കുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു..
എ.എ. റഹിമിനെതിരായ കേസ്
കേരള സർവ്വകലാശാല സ്റ്റുഡന്‍റ്സ് സർവീസസ് മേധാവിയായിരുന്ന പ്രൊഫ. ടി. വിജയലക്ഷ്മിയെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയാണ് എ.എ. റഹീം. 2017 മാർച്ചിൽ നടന്ന ഈ സംഭവത്തിൽ, എസ്എഫ്‌ഐ പ്രവർത്തകർ തന്നെ മണിക്കൂറുകളോളം പൂട്ടിയിട്ട് ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്ന് പ്രൊഫ. വിജയലക്ഷ്മി പരാതിപ്പെടുകയായിരുന്നു.
സ്റ്റുഡന്‍റ്സ് ഫണ്ട് അനുവദിക്കാത്തതുമായി ബന്ധപ്പെട്ട് അന്നത്തെ ഡിവൈഎഫ്‌ഐ നേതാവായിരുന്ന എ.എ. റഹീമിന്റെ നേതൃത്വത്തിൽ ഒരു സംഘം തന്നെ ഓഫീസിൽ തടഞ്ഞുവെച്ചു എന്നാണ് കേസ്. ഒപ്പിട്ടില്ലെങ്കിൽ ശവമായി പുറത്തുപോകുമെന്ന് റഹീം ഭീഷണിപ്പെടുത്തിയതായി അവർ വെളിപ്പെടുത്തിയിരുന്നു.
















