India

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

ഇന്ത്യയുടെ ചിക്കന്‍ നെക്ക് അഥവാ കോഴിക്കഴുത്ത് എന്ന് വിളിക്കപ്പെടുന്ന ഈ വീതികുറഞ്ഞ പ്രദേശത്തുകൂടി ബുള്ളറ്റ് ട്രെയിന്‍ ഓടിക്കാന്‍ പദ്ധതിയിട്ട് മോദി സര്‍ക്കാര്‍. ഇതുവഴി സിലിഗുരിയെ സദാ ജാഗ്രതയില്‍ നിര്‍ത്തുകയാണ് ലക്ഷ്യം.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്‍ക്കൊത്ത:: ഇന്ത്യയുടെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയോട് യോജിപ്പിക്കുന്ന വീതി കുറഞ്ഞ ഭൂപ്രദേശമാണ് സിലിഗുരി. ഇന്ത്യയുടെ ചിക്കന്‍ നെക്ക് അഥവാ കോഴിക്കഴുത്ത് എന്ന് വിളിക്കപ്പെടുന്ന ഈ വീതികുറഞ്ഞ പ്രദേശത്തുകൂടി ബുള്ളറ്റ് ട്രെയിന്‍ ഓടിക്കാന്‍ പദ്ധതിയിട്ട് മോദി സര്‍ക്കാര്‍. ഇതുവഴി സിലിഗുരിയെ സദാ ജാഗ്രതയില്‍ നിര്‍ത്തുകയാണ് ലക്ഷ്യം.

ദല്‍ഹിയില്‍ നിന്നും ആറ് മണിക്കൂര്‍ നേരം കൊണ്ട് ബുള്ളറ്റ് ട്രെയിന്‍ സിലിഗുരിയില്‍ എത്തും. ബംഗാളിലാണ് സിലിഗുരി. ചൈനയും സിലിഗുരിയെ അടച്ച് ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ വെട്ടിമാറ്റാന്‍ ഗൂഢാലോചന നടത്തിയിരുന്നു.

നേരത്തെ സിലിഗുരിയില്‍ കനത്ത കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഈ സിലിഗുരി ബ്ലോക്ക് ചെയ്ത് ഇന്ത്യയിലെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ബംഗ്ലാദേശിനോട് ചേര്‍ക്കുമെന്ന് ബംഗ്ലാദേശിലെ ജമാ അത്തെ ഇസ്ലാമി വെല്ലുവിളിക്കുക പതിവാണ്. പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം നടത്തിയ ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദും ഇതു തന്നെ പ്രസംഗിച്ചിരുന്നു. സിലിഗുരിയില്‍ കല്ലുകള്‍ കൊണ്ടുവന്നിട്ട് തടസ്സങ്ങള്‍ സൃഷ്ടിച്ചാല്‍ പിന്നെ വടക്ക് കിഴക്കന്‍ സംസ്താനങ്ങളില്‍ കേന്ദ്രത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും നമ്മള്‍ എഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തുമെന്നും ഉമര്‍ ഖാലിദ് ഭീഷണി മുഴക്കിയിരുന്നു.

Recent Posts