ചെന്നൈ:ചെസ്സ് ബോർഡിൽ വീണ്ടുമൊരു ഇന്ത്യൻ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് അനുജന്‍ പ്രജ്ഞാനന്ദയും ചേച്ചി വൈശാലിയും. കഴിഞ്ഞ ദിവസമാണ് നോര്‍വ്വെ ചെസ്സ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനായി പ്രജ്ഞാനന്ദ മാറിയത്. അതിന് തൊട്ടടുത്ത ദിവസം ചേച്ചി വൈശാലി ജപ്പാനില്‍ നടന്ന ഡബ്ല്യുആര്‍ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിന്റെ ചലഞ്ചര്‍ മത്സരത്തില്‍ കിരീടം നേടിയത്. റാപിഡ് മത്സരത്തിലാണ് വൈശാലി വിജയിച്ചത്. ഇനി ബ്ലിറ്റ്സ് മത്സരം അടുത്ത ദിവസം തുടങ്ങാനിരിക്കുകയാണ്.
റഷ്യക്കാരികളായ അലക്സാന്ദ്ര കോസ്റ്റിന്യൂകിനെയും കാതറിന ലഗ്നോയെയുമാണ് വൈശാലി പിന്നിലാക്കിയത്. പ്രജ്ഞാനന്ദ പിന്നിലാക്കിയത് ലോകതാരങ്ങളായ മാഗ്നസ് കാള്‍സന്‍, വെസ്ലി സോ, അലിറെസ ഫിറൂഷ, വിന്‍സെന്‍റ് കെയ്‌മര്‍, ഗുകേഷ് എന്നിവരെയാണ് പിന്നിലാക്കി കിരീടം നേടിയത്.
ഇവര്‍ രണ്ടു പേരും ദൈവഭയത്തില്‍ വളര്‍ന്ന കുട്ടികളാണ്. ഇവരുടെ അമ്മ നാഗലക്ഷ്മി സാധാരണക്കാരിയായ വീട്ടമ്മയാണ്. ശിവഭക്തിയിലാണ് കുട്ടികളെ വളര്‍ത്തിയത്. കുട്ടിക്കാലത്തേ നെറ്റിയില്‍ ഭസ്മം തൊടുവിച്ചിരുന്നു. പ്രജ്ഞാനന്ദ ഏത് രാജ്യത്ത് കളിക്കുമ്പോഴും അമ്മ നല്‍കിയ ഭസ്മം ഇന്നും പതിവു തെറ്റിക്കാതെ തൊടുന്നു. ശൈവഭക്തകളായ പെണ്‍കുട്ടികള്‍ തൊടുന്ന കറുത്ത കുറിയാണ് വൈശാലി അധികവും നെറ്റിയില്‍ അണിയുന്നത്. ദൈവാനുഗ്രഹത്തില്‍ വിശ്വസിക്കുന്നവരാണ് നാഗലക്ഷ്മിയും മക്കളും. നോര്‍വ്വെയില്‍ ആറാം റൗണ്ട് വരെയും പ്രജ്ഞാനന്ദ നാലാം സ്ഥാനത്തായിരുന്നു. പ്രജ്ഞാനന്ദ വിജയിക്കാന്‍ വെറും 1 ശതമാനം മാത്രം ചാന്‍സേ ഉള്ളൂവെന്നാണ് അമേരിക്കന്‍ താരം വെസ്ലി സോ അപ്പോള്‍ പ്രസ്താവിച്ചത്.
ആ സമയത്താണ് പ്രജ്ഞാനന്ദയ്‌ക്ക് അമ്മയുടെ ഫോണ്‍ ചെന്നൈയില്‍ നിന്നും വരുന്നത്. അമ്മ പറഞ്ഞത് മകനേ നിന്റെ ജാതക സമയം മാറാന്‍ പോവുകയാണെന്നും ഇനിയങ്ങോട്ട് നല്ല സമയമാണെന്നുമായിരുന്നു. അമ്മ പറഞ്ഞത്. ഇതോടെയാണ് ഗുകേഷിനോടടക്കം പരാജയപ്പെട്ട് മുഖം നഷ്ടപ്പെട്ട പ്രജ്ഞാനന്ദയ്‌ക്ക് അസാധരണമായ ഊര്‍ജ്ജം തിരിച്ചുകിട്ടിയത്. അസംഭാവ്യമായ ഒന്നാണ് നോര്‍വ്വെയില്‍ പിന്നീട് സംഭവിച്ചത്. ഏഴാം റൗണ്ട് മുതല്‍ ഇതുവരെ കാണാത്ത ഒരു യൂടേണാണ് നോര്‍വ്വെ ചെസ്സില്‍ കണ്ടത്. ആറാം റൗണ്ട് വരെ ഒരു ക്ലാസിക് വിജയം മാത്രം നേടിയ പ്രജ്ഞാനന്ദ ഏഴാം റൗണ്ടില്‍ മാഗ്നസ് കാള്‍സനെയും എട്ടാം റൗണ്ടില്‍ അലിറെസ ഫീറൂഷയെയും ഒമ്പതാം റൗണ്ടില്‍ ഗുകേഷിനെയും പത്താം റൗണ്ടില്‍ വിന്‍സെന്‍റ് കെയ്‌മറെയും ക്ലാസിക് റൗണ്ടില്‍ തന്നെ തോല്‍പിക്കുകയായിരുന്നു. ക്ലാസിക് ജയം കിട്ടിയാല്‍ മൂന്ന് പോയിന്‍റാണ് കിട്ടുക. വെറും നാല് റൗണ്ടുകളില്‍ നിന്നു മാത്രം പ്രജ്ഞാനന്ദ നേടിയത് 12 പോയിന്‍റുകളാണ്. ആകെ 18 പോയിന്‍റും കിരീടവും. ആറാം റൗണ്ട് വരെ കിരീടം നേടാന്‍ ഒരു ശതമാനം മാത്രം ചാന്‍സ് ഉണ്ടായിരുന്ന പ്രജ്ഞാനന്ദ 10ാം റൗണ്ട് കഴിഞ്ഞപ്പോള്‍ നേടിയത് കിരീടം.
















