Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഹൃദ്രോഗം, ക്യാന്‍സര്‍ ചികിത്സാ വിഭാഗങ്ങളിലടക്കം മരുന്നില്ല. പാവപ്പെട്ട രോഗികള്‍ ദുരിതത്തില്‍

കുടമാളൂര്‍ രാധാകൃഷ്ണന്‍byകുടമാളൂര്‍ രാധാകൃഷ്ണന്‍
Jun 8, 2026, 03:14 pm IST
inKerala, Kottayam

കോട്ടയം: 138 കോടി രൂപയുടെ കുടിശ്ശിക കൊടുത്തുതീര്‍ക്കാത്തതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്നു വിതരണം കമ്പനികള്‍ നിര്‍ത്തി. ഇതോടെ പാവപ്പെട്ട രോഗികള്‍ ദുരിതത്തിലായി. വിവിധ മരുന്നു കമ്പനികള്‍ ടെന്‍ഡര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജിലേക്ക് മരുന്നുവിതരണം ചെയ്യുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് മരുന്നിന്റെ വില കരാര്‍ അനുസരിച്ച് സര്‍ക്കാര്‍ യഥാസമയം നല്കുന്നില്ല. ഇതാണ് പ്രതിസന്ധിക്കു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇതോടെ ഇവിടെ ചികിത്സ തേടിയെത്തുന്ന തികച്ചും പാവപ്പെട്ട രോഗികള്‍ പ്രയാസത്തിലായി.

കോട്ടയം ജില്ലയ്‌ക്കു പുറമെ ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, ഇടുക്കി,എറണാകുളം ജില്ലകളില്‍ നിന്നുള്ള രോഗികളും ഇവിടെ ചികിത്സക്കെത്തുന്നു. മികച്ച ഡോക്ടര്‍മാരും നല്ല ചികിത്സയും ലഭിക്കുമെന്നുള്ള വിശ്വാസമാണ് രോഗികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ മരുന്നു മാത്രം ലഭ്യമല്ല. അതു കൊണ്ട് മരുന്നുകള്‍ പുറത്തുനിന്ന് വാങ്ങുവാന്‍ ഡോക്ടര്‍മാര്‍ കുറിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്.

ഹൃദ്രോഗം, ക്യാന്‍സര്‍ ചികിത്സാ വിഭാഗങ്ങളിലടക്കം മരുന്ന് ലഭ്യമല്ല. ഈ മരുന്നുകള്‍ വാങ്ങണമെങ്കില്‍ വന്‍തുക തന്നെ നല്‍കണം. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികള്‍ മരുന്നു വാങ്ങുവാന്‍ നിവൃത്തിയില്ലാതെ തിരികെ പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇക്കാര്യത്തില്‍ ഡോക്ടര്‍മാരും നിസ്സഹായരാണ്. അല്പമെങ്കിലും ആശ്വാസമാകുന്നത് ജന്‍ ഔഷധി മരുന്നുകളുടെ വിലക്കുറവാണ്.

കാരുണ്യ തുടങ്ങിയ ആരോഗ്യ സുരക്ഷാ പദ്ധതികളെല്ലാം നിലച്ചതും പാവപ്പെട്ട രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു. ക്യാന്‍സര്‍ മരുന്നിനടക്കം ഉയര്‍ന്ന വിലയാണുള്ളത്. സാധാരണക്കാര്‍ക്ക് ഈ മരുന്നുകള്‍ പുറത്തുനിന്ന് വാങ്ങുകയെന്നത് അസാദ്ധ്യവുമാണ്. ചികിത്സാ ഉപകരണങ്ങള്‍ പലതും ഇല്ലാത്തതിനാല്‍ ഇവയും രോഗികള്‍ തന്നെ പുറത്തു നിന്നും വാങ്ങി നല്‍കേണ്ടി വരുന്നു. ഹൃദ്രോഗ വിഭാഗത്തില്‍നിന്ന് മരുന്നു കമ്പനികളുടെ ഏജന്റുമാര്‍ ഉപരണങ്ങള്‍ എടുത്തുകൊണ്ടു പോയിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഇതിനെതിരേ നടപടി സ്വീകരിക്കുവാന്‍ പോലും അധികൃതര്‍ക്കാകുന്നില്ല.

ആശുപത്രി വികസന സമിതി മരുന്നും ഉപകരണങ്ങളും വിതരണം ചെയ്തിരുന്ന പേയിങ് കൗണ്ടര്‍ പേരിന് മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെനിന്ന് മരുന്ന് വിതരണം ചെയ്തതില്‍ മാത്രം 41 കോടി രൂപ വിതരണക്കാര്‍ക്ക് കൊടുക്കാനുണ്ട്. ഓങ്കോളജി വിഭാഗത്തില്‍ റേഡിയേഷന്‍ യന്ത്രം നന്നാക്കുവാന്‍ പണമില്ലാതെ വന്നതോടെ കമ്പനി ഇതു നന്നാക്കാന്‍ വിസമ്മതിക്കുകയും രോഗികള്‍ ചികിത്സ കിട്ടാതെ മടങ്ങിപ്പോകുകയും ചെയ്തിരുന്നു. പിന്നീട് പ്രിന്‍സിപ്പല്‍ ഇടപെട്ട് പണം നല്കാമെന്ന് ഉറപ്പു നല്കി. ഇതിനു ശേഷമാണ് യന്ത്രം നന്നാക്കിയതും ചികിത്സ പുനരാരംഭിച്ചതും.

മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മരുന്നും ഉപകരണങ്ങളും വാങ്ങാനും കേടായ യന്ത്രങ്ങള്‍ നന്നാക്കാനും കരാറുകാര്‍ക്ക് നല്കാനുമുള്ള പണം പുതിയ സര്‍ക്കാര്‍ അടിയന്തിരമായി അനുവദിച്ചാല്‍ മാത്രമെ പ്രതിസന്ധിക്കു പരിഹാരമാകുകയുള്ളു. ഈ പ്രതീക്ഷയിലാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്ന പാവപ്പെട്ട രോഗികളും ബന്ധുക്കളും.

Tags: drugskottayam medical collegeDues
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

Kerala

മുണ്ടിന്റെ മടിക്കുത്തിൽ ഹെറോയിനുമായി ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി ; പിടിയിലായത് വിചാരണയ്‌ക്കെത്തിച്ചപ്പോൾ

Kerala

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ഷിയാസ് മയക്കുമരുന്നിനെതിരേ വലിയ പ്രചാരണം നടത്തിയ ആൾ

Kerala

ഇടുക്കിയില്‍ മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിനാലെന്ന് പ്രാഥമിക നിഗമനം

Kerala

ലഹരിക്കെതിരെ കണ്ണുമൂടിക്കെട്ടിയ കാർ- ബൈക്ക് റാലി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.