Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഹൃദ്രോഗം, ക്യാന്‍സര്‍ ചികിത്സാ വിഭാഗങ്ങളിലടക്കം മരുന്നില്ല. പാവപ്പെട്ട രോഗികള്‍ ദുരിതത്തില്‍

കുടമാളൂര്‍ രാധാകൃഷ്ണന്‍byകുടമാളൂര്‍ രാധാകൃഷ്ണന്‍
Jun 8, 2026, 03:14 pm IST
inKerala, Kottayam

കോട്ടയം: 138 കോടി രൂപയുടെ കുടിശ്ശിക കൊടുത്തുതീര്‍ക്കാത്തതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്നു വിതരണം കമ്പനികള്‍ നിര്‍ത്തി. ഇതോടെ പാവപ്പെട്ട രോഗികള്‍ ദുരിതത്തിലായി. വിവിധ മരുന്നു കമ്പനികള്‍ ടെന്‍ഡര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജിലേക്ക് മരുന്നുവിതരണം ചെയ്യുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് മരുന്നിന്റെ വില കരാര്‍ അനുസരിച്ച് സര്‍ക്കാര്‍ യഥാസമയം നല്കുന്നില്ല. ഇതാണ് പ്രതിസന്ധിക്കു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇതോടെ ഇവിടെ ചികിത്സ തേടിയെത്തുന്ന തികച്ചും പാവപ്പെട്ട രോഗികള്‍ പ്രയാസത്തിലായി.

കോട്ടയം ജില്ലയ്‌ക്കു പുറമെ ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, ഇടുക്കി,എറണാകുളം ജില്ലകളില്‍ നിന്നുള്ള രോഗികളും ഇവിടെ ചികിത്സക്കെത്തുന്നു. മികച്ച ഡോക്ടര്‍മാരും നല്ല ചികിത്സയും ലഭിക്കുമെന്നുള്ള വിശ്വാസമാണ് രോഗികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ മരുന്നു മാത്രം ലഭ്യമല്ല. അതു കൊണ്ട് മരുന്നുകള്‍ പുറത്തുനിന്ന് വാങ്ങുവാന്‍ ഡോക്ടര്‍മാര്‍ കുറിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്.

ഹൃദ്രോഗം, ക്യാന്‍സര്‍ ചികിത്സാ വിഭാഗങ്ങളിലടക്കം മരുന്ന് ലഭ്യമല്ല. ഈ മരുന്നുകള്‍ വാങ്ങണമെങ്കില്‍ വന്‍തുക തന്നെ നല്‍കണം. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികള്‍ മരുന്നു വാങ്ങുവാന്‍ നിവൃത്തിയില്ലാതെ തിരികെ പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇക്കാര്യത്തില്‍ ഡോക്ടര്‍മാരും നിസ്സഹായരാണ്. അല്പമെങ്കിലും ആശ്വാസമാകുന്നത് ജന്‍ ഔഷധി മരുന്നുകളുടെ വിലക്കുറവാണ്.

കാരുണ്യ തുടങ്ങിയ ആരോഗ്യ സുരക്ഷാ പദ്ധതികളെല്ലാം നിലച്ചതും പാവപ്പെട്ട രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു. ക്യാന്‍സര്‍ മരുന്നിനടക്കം ഉയര്‍ന്ന വിലയാണുള്ളത്. സാധാരണക്കാര്‍ക്ക് ഈ മരുന്നുകള്‍ പുറത്തുനിന്ന് വാങ്ങുകയെന്നത് അസാദ്ധ്യവുമാണ്. ചികിത്സാ ഉപകരണങ്ങള്‍ പലതും ഇല്ലാത്തതിനാല്‍ ഇവയും രോഗികള്‍ തന്നെ പുറത്തു നിന്നും വാങ്ങി നല്‍കേണ്ടി വരുന്നു. ഹൃദ്രോഗ വിഭാഗത്തില്‍നിന്ന് മരുന്നു കമ്പനികളുടെ ഏജന്റുമാര്‍ ഉപരണങ്ങള്‍ എടുത്തുകൊണ്ടു പോയിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഇതിനെതിരേ നടപടി സ്വീകരിക്കുവാന്‍ പോലും അധികൃതര്‍ക്കാകുന്നില്ല.

ആശുപത്രി വികസന സമിതി മരുന്നും ഉപകരണങ്ങളും വിതരണം ചെയ്തിരുന്ന പേയിങ് കൗണ്ടര്‍ പേരിന് മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെനിന്ന് മരുന്ന് വിതരണം ചെയ്തതില്‍ മാത്രം 41 കോടി രൂപ വിതരണക്കാര്‍ക്ക് കൊടുക്കാനുണ്ട്. ഓങ്കോളജി വിഭാഗത്തില്‍ റേഡിയേഷന്‍ യന്ത്രം നന്നാക്കുവാന്‍ പണമില്ലാതെ വന്നതോടെ കമ്പനി ഇതു നന്നാക്കാന്‍ വിസമ്മതിക്കുകയും രോഗികള്‍ ചികിത്സ കിട്ടാതെ മടങ്ങിപ്പോകുകയും ചെയ്തിരുന്നു. പിന്നീട് പ്രിന്‍സിപ്പല്‍ ഇടപെട്ട് പണം നല്കാമെന്ന് ഉറപ്പു നല്കി. ഇതിനു ശേഷമാണ് യന്ത്രം നന്നാക്കിയതും ചികിത്സ പുനരാരംഭിച്ചതും.

മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മരുന്നും ഉപകരണങ്ങളും വാങ്ങാനും കേടായ യന്ത്രങ്ങള്‍ നന്നാക്കാനും കരാറുകാര്‍ക്ക് നല്കാനുമുള്ള പണം പുതിയ സര്‍ക്കാര്‍ അടിയന്തിരമായി അനുവദിച്ചാല്‍ മാത്രമെ പ്രതിസന്ധിക്കു പരിഹാരമാകുകയുള്ളു. ഈ പ്രതീക്ഷയിലാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്ന പാവപ്പെട്ട രോഗികളും ബന്ധുക്കളും.

Tags: drugskottayam medical collegeDues
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

News

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

Kerala

നവജാത ശിശുവിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവം: അന്വേഷണത്തിന് മൂന്നംഗ സമിതി

Kerala

കോട്ടയം മെഡിക്കൽ കോളേജിന്റെ ഗുരുതര പിഴവ്!; ഒരു വയസ് പ്രായമുള്ള കുട്ടിയുടെ ശരീരത്തിൽ നിന്ന് സൂചി കണ്ടെത്തി

Kollam

ഒരു മാസം കൊല്ലം ജില്ലയില്‍ മാത്രം 800ലേറെ എക്‌സൈസ് റെയ്ഡുകള്‍; 288 പേര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.