കൊൽക്കത്ത : ഭംഗർ ക്രൂഡ് ബോംബ് സ്ഫോടന കേസുമായി ബന്ധപ്പെട്ട് മുൻ ടിഎംസി എംഎൽഎ സൗകത് മൊല്ലയെ എൻ ഐ എ അറസ്റ്റ് ചെയ്തു. കേസിലെ പ്രധാന പ്രതിയാണ് മൊല്ല . കാനിംഗ് പുർബയിൽ നിന്നുള്ള മുൻ എംഎൽഎയായ മൊല്ലയ്‌ക്കായി കഴിഞ്ഞ ദിവസം എൻഐഎ അദ്ദേഹത്തിന്റെ വസതിയിലും ഓഫീസിലും റെയ്ഡ് നടത്തിയിരുന്നു . പിന്നാലെ സൗത്ത് 24 പർഗാനാസ് പ്രദേശത്ത് നിന്നാണ് അദ്ദേഹത്തെ പിടികൂടിയത്.
2026 മാർച്ച് 19 നാണ്, പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭംഗറിലെ ദക്ഷിണ ബമുനിയ ഗ്രാമത്തിൽ സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ബോംബുകൾ എത്തിക്കാൻ മൊല്ല കൂട്ടാളികൾക്ക് നിർദ്ദേശം നൽകിയതായും പിന്നീട് തെളിവുകൾ നശിപ്പിക്കാൻ നിർദ്ദേശിച്ചതായും എൻ ഐ എ കണ്ടെത്തിയിരുന്നു. പ്രദേശത്ത് നിന്ന് ഏകദേശം 100 ക്രൂഡ് ബോംബുകൾ കണ്ടെടുത്തതായി റിപ്പോർട്ടുണ്ട്.സംസ്ഥാന പോലീസിൽ നിന്ന് അന്വേഷണം എൻഐഎ ഏറ്റെടുത്തിരുന്നു.
ഒളിവിലായിരുന്ന മൊല്ല ബംഗ്ലാദേശിലേക്ക് രക്ഷപ്പെടാനുള്ള സാധ്യത തടയാൻ ബിഎസ്എഫിനും മുന്നറിയിപ്പ് നൽകിയിരുന്നു
















