തൃശൂർ : കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സിപിഎമ്മിന് തിരിച്ചടി. പാർട്ടിയ്‌ക്കും, പാർട്ടി നേതാക്കൾക്കും തെളിവുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം . 28 പ്രതികൾക്കാണ് കേസിൽ സമൻസ് അയച്ചിരിക്കുന്നത് .കേസിൽ ഇഡി രണ്ടാം ഘട്ട കുറ്റപത്രം സമർപ്പിച്ചിരുന്നു. ബിഎൻ എസ് എസ് പ്രകാരം കുറ്റപത്രം സമർപ്പിച്ച് കഴിഞ്ഞാൽ വിചാരണയ്‌ക്ക് മുൻപ് പ്രതികളുടെ വാദം കേൾക്കും .
തങ്ങൾക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റങ്ങൾ ഇല്ലെന്നായിരുന്നു പ്രതികളുടെ വാദം . എന്നാൽ ഇത് കോടതി തള്ളി. 83 പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത് . ഇതിൽ 28 പേർക്കെതിരെ കേസ് നിലനിൽക്കുമെന്നാണ് കോടതി പറയുന്നത് . തങ്ങൾക്കിതിൽ പങ്കില്ലെന്ന സിപിഎമ്മിന്റെ വാദമാണ് ഇതോടെ പൊളിയുന്നത് . നേരത്തേ ഭരണസമിതിയിലെ 53പേർക്കെതിരെ ഇ ഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. അതിൽ വിചാരണ തുടങ്ങിയിട്ടുമുണ്ട്. തുടർന്നാണ് നേതാക്കളെ പ്രതിചേർത്ത് ഇപ്പോൾ അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. അതിലും പിഎംഎൽഎ കോടതി ഇ ഡിക്കനുകൂലമായി ഉത്തരവിട്ടിരിക്കുകയാണ്
. സിപിഎമ്മിന്റെ തൃശൂർ ജില്ലാ സെക്രട്ടറിമാരായിരുന്ന കെ സി മൊയ്‌തീൻ, കെ രാധാകൃഷ്‌ണൻ, എം എം വർഗീസ് തുടങ്ങിയ നേതാക്കൾ ഉൾപ്പെടെയുള്ളവരാണ് 28 പ്രതികൾ.2012,2013 കാലത്ത് സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ക്രമക്കേടുകൾക്ക് തുടക്കമിട്ടതെന്നാണ് ഇ ഡിയുടെ വാദം. ക്രമരഹിതമായി വായ്‌പ അനുവദിക്കുക, ഒരേ ഈടിന്മേൽ വായ്‌പ അനുവദിക്കുക എന്നിവയ്‌ക്കെല്ലാം പാർട്ടി പ്രവർത്തകർ തന്നെ നേതൃത്വം നൽകി എന്നും ഇ ഡി കണ്ടെത്തി. പാർട്ടി ഓഫീസിന് സ്ഥലം വാങ്ങിയതും കെട്ടിടം നിർമിച്ചതുമെല്ലാം ഈ ക്രമക്കേടിലൂടെ ഉണ്ടാക്കിയ പണം ഉപയോഗിച്ചാണെന്നും ഇ ഡിയുടെ കണ്ടെത്തലിലുണ്ട്.
















