
ചെന്നൈ : മുസ്ലീം ലീഗിന്റെ സ്ഥാപക നേതാവും പ്രഥമ പ്രസിഡന്റുമായ ഖാദെ മില്ലത്ത് മുഹമ്മദ് ഇസ്മാലിന്റെ ഖബറിടത്തിൽ പ്രാർത്ഥിക്കാനെത്തി തമിഴ്നാട് മുഖ്യമന്ത്രി വിജയ് . ഇസ്മാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ചെന്നൈ വല്ലാജാ ജുമാ മസ്ജിദിലെ ഖബറിടത്തിലാണ് ലീഗ് പ്രാർത്ഥനകൾ നടത്തിയത് . ഇതിലാണ് ജോസഫ് വിജയ് ഒപ്പം ചേർന്നത്.
വിജയ് ഈ ചടങ്ങിൽ പങ്കെടുത്തത് മതേതര-ജനാധിപത്യ മൂല്യങ്ങൾക്ക് കൂടുതൽ കരുത്തുപകരുന്നതാണെന്നണ് ലീഗ് നേതാവ് കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പാർട്ടിയുടെ തമിഴ്‌നാട് മന്ത്രി ആടുതുറൈ ഷാജഹാൻ എന്നിവരും ചടങ്ങിനെത്തിയിരുന്നു.
വിജയ് മുഖ്യമന്ത്രിയായി ചുമതലയേറ്റ് ആദ്യ ദിവസം നടന്ന നിയമസഭാ സമ്മേളനത്തിൽ തന്നെ പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിൻ പറഞ്ഞത് സനാതനധർമ്മത്തെ ഇല്ലാതാക്കണമെന്നായിരുന്നു. അന്ന് അത് മൗനമായി ഇരുന്ന് കേട്ട് പിന്തുണ നൽകുകയായിരുന്നു വിജയ്. അതുകൊണ്ട് തന്നെയാണ് സനാതധർമ്മത്തെ അവസാനിപ്പിക്കാൻ തങ്ങൾ തയ്യാറാണെന്ന് വിജയ് സർക്കാരിൽ എം എൽ എ ആയ മുസ്തഫ പറഞ്ഞത് .
ഇതിനെയും എതിർക്കാൻ വിജയ് തയ്യാറായില്ല . ഇതിൽ നിന്ന് തന്നെ ഹിന്ദുക്കളെയും , ഹിന്ദു വിശ്വാസങ്ങളെയും ടിവികെ സർക്കാർ കാണുന്നത് മൂന്നാം കിടക്കാരായാണെന്ന് വ്യക്തമായിരുന്നു. സനാതനധർമ്മത്തെ അധിക്ഷേപിക്കാൻ ശ്രമിച്ച പ്രതിപക്ഷ നേതാവിനെയോ, സ്വന്തം എം എൽ എ യെയോ തടയാൻ ശ്രമിക്കാത്ത മുഖ്യമന്ത്രിയാണ് ഇന്ന് ലീഗ് നേതാവിന്റെ ഖബറിൽ പ്രാർത്ഥിക്കാൻ എത്തിയത് . ഇതിന്റെ പിന്നിലും ന്യൂനപക്ഷ വോട്ട് തന്നെയാണ് ലക്ഷ്യമെന്നത് വ്യക്തമാണ് .