ചെന്നൈ: നടന്‍ ജോസഫ് വിജയിന്റെ ലക്ഷ്യം ഹിന്ദുസമുദായത്തെ ദുര്‍ബലപ്പെടുത്തുക തന്നെയാണെന്നും ഇക്കാര്യത്തില്‍ ജോസഫ് വിജയും എം.കെ. സ്റ്റാലിനും ഒരേ തൂവല്‍ പക്ഷികളാണെന്ന് ഒന്നിനു പിറകെ ഒന്നായി സംഭവങ്ങള്‍ തെളിയിക്കുന്നു. ഏറ്റവുമൊടുവില്‍ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുന്ന ഹിന്ദുക്കള്‍ക്ക് പിന്നാക്ക വിഭാഗസംവരണം കിട്ടാന്‍ വേണ്ടി സുപ്രീംകോതിയെ സമീപിക്കുകയാണ് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. ഇതോടെ വിജയ് തമിഴ്നാട്ടിലെ ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍ ലോബിയുടെ പ്രതിനിധിയാണെന്ന വാദം വീണ്ടും ബലപ്പെടുകയാണ്.
വിജയിന് പിന്നില്‍ ഇവാഞ്ചലിക്കല്‍ ലോബിയായിരുന്നുവെന്നും തെരഞ്ഞെടുപ്പിന് മുന്‍പ് സ്റ്റാലിനെ കണ്ട ഇവാഞ്ചലിക്കല്‍ ലോബിയ്‌ക്ക് അതിനേക്കാള്‍ തൃപ്തികരമായത് വിജയിന്റെ നിലപാടുകളായിരുന്നുവെന്നും വിമര്‍ശനമുണ്ടായിരുന്നു. അതിന് പിന്നാലെ ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടാന്‍ മുസ്ലിംലീഗിനെക്കൂടി മന്ത്രിസഭയില്‍ എടുത്ത വിജയ് അവരുടെ ആവശ്യങ്ങള്‍ ഒന്നൊന്നായി നിറവേറ്റുകയാണ്. ഇതുവരെ രണ്ട് ന്യൂനപക്ഷസമുദായങ്ങളേയും ശക്തിപ്പെടുത്തുമ്പോള്‍ ഹിന്ദുസമുദായത്തെ ദുര്‍ബലപ്പെടുത്താനുള്ള നിയമയുദ്ധങ്ങള്‍ക്കും വിജയ് മുന്നിട്ടിറങ്ങുന്നു എന്നതാണ് ആശ്ചര്യം. അതിനര്‍ത്ഥം. വിജയിന് പിന്നില്‍ ഒരു ഹിന്ദുവിരുദ്ധ ലോബി ശക്തമായി കരുക്കള്‍ നീക്കുന്നുണ്ട് എന്ന് തന്നെയാണ്.
തമിഴ്നാട്ടിലെ മുരുകമലയായ തിരുപ്പുറകുണ്ഡ്രത്തിലെ മലമുകളിലെ ദീപത്തൂണില്‍ കാര്‍ത്തിക ദീപം തെളിയിക്കാന്‍ ഹിന്ദുസമുദായത്തിന് മദ്രാസ് ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നതാണ്. എന്നാല്‍ ഈ കോടതി വിധി നടപ്പാക്കാന്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇപ്പോള്‍ സ്റ്റാലിനെയും പിന്തള്ളി ഹിന്ദുക്കള്‍ക്കെതിരെ ഒരു ചുവടുകൂടി മുന്നോട്ട് പോയിരിക്കുകയാണ് വിജയ്. ഹിന്ദുക്കള്‍ തിരുപ്പുറകുണ്ഡ്രത്തിലെ ദീപത്തൂണില്‍ കാര്‍ത്തിക ദീപം തെളിക്കുന്നതിനെതിരെ സുപ്രീംകോടതിയെ സമപീച്ചിരിക്കുകയാണ് മുഖ്യമന്ത്രി വിജയ്.
മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്ന ഹിന്ദുക്കള്‍ക്ക് പിന്നോക്ക വിഭാഗ (ബി.സി) മുസ്‌ലിം പദവി അവകാശപ്പെടാൻ കഴിയില്ലെന്ന് 2026 ജൂണിൽ മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. ഇത്തരക്കാർക്ക് സംവരണം അനുവദിച്ചുകൊണ്ടുള്ള സ്റ്റാലിന്‍ സര്‍ക്കാര്‍ 2024ലെ തമിഴ്‌നാട് സർക്കാർ ഉത്തരവ് കോടതി ഭരണഘടനാ വിരുദ്ധമെന്ന് കോടതി പ്രഖ്യാപിക്കുകയും ചെയ്തു. ഈ ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ട് ഇപ്പോള്‍ ജോസഫ് വിജയ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. മതം മാറിയതുകൊണ്ട് മാത്രം ഒരാളുടെ ജാതിപരമായോ സാമൂഹികമായോ ഉള്ള പിന്നാക്കാവസ്ഥ മാറുന്നില്ലെന്നും, അതിനാൽ അവർക്ക് സംവരണ ആനുകൂല്യങ്ങൾ തുടരണമെന്നുമാണ് ജോസഫ് വിജയിന്റെ സർക്കാര്‍ വാദിക്കുന്നത്. ഹിന്ദുസമുദായം നശിച്ചാലും വേണ്ടില്ല, ഇസ്ലാം വളരട്ടെ എന്നത് തന്നെയാണ് ജോസഫ് വിജയിന്റെ ലക്ഷ്യം എന്ന് വ്യാഖ്യാനിച്ചാലും തെറ്റില്ല.
















