Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മിഷണറീസ് ഓഫ് ചാരിറ്റി പ്രവര്‍ത്തകര്‍ മമതയെ കണ്ടതില്‍ ആശങ്ക, മാര്‍ക്കോ റൂബിയോയുടെ രഹസ്യസന്ദേശം കൈമാറുകയായിരുന്നോ?

യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ കൊല്‍ക്കൊത്തയില്‍ വിമാനമിറങ്ങി മിഷണറീസ് ഓഫ് ചാരിറ്റി സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെ ഈ പ്രതിനിധികള്‍ മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2026, 08:24 pm IST
in India
അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി മാര്‍കോ റൂബിയോ മിഷണറീസ് ഓഫ് ചാരിറ്റി സന്ദര്‍ശിക്കുന്നു (വലത്ത്) മമതയുടെ കാളിഘട്ടിലെ വീട് സന്ദര്‍ശിക്കുന്ന മിഷണറീസ് ഓഫ് ചാരിറ്റി പ്രവര്‍ത്തകര്‍ (ഇടത്ത്)

അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി മാര്‍കോ റൂബിയോ മിഷണറീസ് ഓഫ് ചാരിറ്റി സന്ദര്‍ശിക്കുന്നു (വലത്ത്) മമതയുടെ കാളിഘട്ടിലെ വീട് സന്ദര്‍ശിക്കുന്ന മിഷണറീസ് ഓഫ് ചാരിറ്റി പ്രവര്‍ത്തകര്‍ (ഇടത്ത്)

കൊല്‍ക്കൊത്ത: മദര്‍തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ പ്രതിനിധികള്‍ മമത ബാനര്‍ജിയെ കണ്ടതില്‍ ദുരൂഹത. യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ കൊല്‍ക്കൊത്തയില്‍ വിമാനമിറങ്ങി മിഷണറീസ് ഓഫ് ചാരിറ്റി സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെ ഈ പ്രതിനിധികള്‍ മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. എന്ത് രഹസ്യമാണ് ഇവര്‍ തമ്മില്‍ കൈമാറിയത് എന്നതിലാണ് ആശങ്ക.

14 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇതാദ്യമായാണ് യുഎസ് പ്രതിനിധി നേരിട്ട് കൊല്‍ക്കൊത്ത സന്ദര്‍ശിക്കുന്നത്. ഇതിന് മുന്‍പ് വിദേശകാര്യസെക്രട്ടറിയായിരുന്ന ഹിലരി ക്ലിന്‍റണായിരുന്നു ഇത്തരമൊരു സന്ദര്‍ശനം നടത്തിയത്. പക്ഷെ മാര്‍കോ റൂബിയോ ബംഗാള്‍ സര്‍ക്കാരിന്റെ പ്രതിനിധികളെ ആരെയും കാണാന്‍ കൂട്ടാക്കാതെ നേരെ മദര്‍തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി സന്ദര്‍ശിക്കുകയായിരുന്നു. ഇതില്‍ തികച്ചും അസ്വാഭാവികതയുണ്ട്.

ജി20 സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ എത്തിയ മാര്‍ക്കോ റൂബിയോ പക്ഷെ ദല്‍ഹിയില്‍ വിമാനമിറങ്ങുന്നതിന് പകരം വിദേശകാര്യമന്ത്രി ജയശങ്കറിനെ വരെ ഞെട്ടിച്ച് നേരെ കൊല്‍ക്കൊത്തയിലാണ് വിമാനമിറങ്ങിയത്. അവിടെ നിന്നും നേരെ മദര്‍ തെരേസയുടെ സ്ഥാപനമായ മിഷണറീസ് ഓഫ് ചാരിറ്റി ആസ്ഥാനം സന്ദര്‍ശിക്കുകയും ചെയ്തു. യാതൊരു മുന്നറിയിപ്പും നല്‍കാതെയുള്ള മാര്‍ക്കോ റൂബിയോയുടെ ഈ സന്ദര്‍ശനം കേന്ദ്ര വിദേശകാര്യമന്ത്രി ജയശങ്കറെ പ്രകോപിപ്പിച്ചിരുന്നു.

അമേരിക്കയുടെ എന്ത് രഹസ്യ അജണ്ടയാണ് ഈ സന്ദര്‍ശനത്തിന് പിന്നിലെന്നതാണ് ആശങ്ക ഉളവാക്കുന്നത്. മാര്‍ക്കോ റൂബിയോ മിഷണറീസ് ഓഫ് ചാരിറ്റി സന്ദര്‍ശിച്ചത് വിദേശ ഫണ്ടുകള്‍ ഇന്ത്യയിലേക്ക് അയയ്‌ക്കുന്നത് നിയന്ത്രിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരായ പ്രതിഷേധമാണെന്ന് മോദി വിരുദ്ധ മാധ്യമങ്ങള്‍ ആരോപിച്ചിരുന്നു. കേരളത്തിലെ മലയാളമനോരമയും ദീപികയും വരെ എഫ് സിആര്‍എ ( FCRA- Roreign Contribution Regulatory Act-വിദേശസംഭാവനകള്‍ നിയന്ത്രിക്കല്‍ ചട്ടം) ഭേദഗതി വരുത്താനുള്ള കേന്ദ്രനീക്കത്തിനെതിരായ പരസ്യനിലപാടാണ് മാര്‍ക്കോ റൂബിയോയുടെ മിഷണറീസ് ഓഫ് ചാരിറ്റിയിലെ സന്ദര്‍ശനമെന്ന് ആരോപിച്ചിരുന്നു.

പലപ്പോഴും ഇന്ത്യയിലേക്കെത്തുന്ന വിദേശഫണ്ടുകള്‍ ആ സംഘടനകള്‍ അവകാശപ്പെടുന്ന കാര്യത്തിനല്ല ഉപയോഗിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നിരവധി ഇവാഞ്ചലിക്കല്‍ ഗ്രൂപ്പുകള്‍ മതപരിവര്‍ത്തനത്തിനാണ് ഈ ഫണ്ട് വിനിയോഗിക്കുന്നത്. ഏകദേശം 75 കോടി മുതല്‍ 100 കോടി വരെയാണ് ഇത്തരം മതഗ്രൂപ്പുകള്‍ക്ക് ഓരോ വര്‍ഷവും കാരുണ്യസേവനത്തിന്റെ പേരില്‍ ഇന്ത്യയില്‍ എത്തുന്നത്. ഈ തുകയ്‌ക്ക് സ്ഥാവര ജംഗമവസ്തുക്കള്‍ വാങ്ങരുതെന്ന നിയമമുണ്ടെങ്കിലും ഇവര്‍ ഭൂമി വാങ്ങാനും കെട്ടിടങ്ങല്‍ പണിയാനുമാണ് ഈ തുക വിനിയോഗിക്കുന്നത്. ഇതിനി പുറമേ അവശേഷിക്കുന്ന തുക ഇത്തരം ഇവാഞ്ചലിക്കല്‍ ഗ്രൂപ്പുകള്‍ മതപരിവര്‍ത്തനത്തിനാണ് ഉപയോഗിക്കുന്നത്.

എന്തായാലും കൊല്‍ക്കൊത്തയില്‍ മമത മറ്റൊരു വോട്ടുബാങ്കായി മിഷണറീസ് ഓഫ് ചാരിറ്റി മുതല്‍ എതാണ്ടെല്ലാ ഇവാഞ്ചലിക്കല്‍ ഗ്രൂപ്പുകളെയും കണ്ടിരുന്നു. അവരെയെല്ലാം അതീവരഹസ്യമായി മമത സഹായിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ മാര്‍ക്കോ റൂബിയോയുടെ സന്ദര്‍ശനത്തിന് പിന്നാലെ മമതയെ മിഷണറീസ് ഓഫ് ചാരിറ്റിയിലെ പ്രതിനിധികള്‍ പ്രത്യേകം സന്ദര്‍ശിച്ചത് എന്ത് രഹസ്യചര്‍ച്ച നടത്താനാണെന്ന ആശങ്ക നിലനില്‍ക്കുന്നു. മാര്‍ക്കോ റൂബിയോ പങ്കുവെച്ച എന്തോ ഒരു രഹസ്യസന്ദേശം മമതയ്‌ക്ക് കൈമാറുകയായിരുന്നോ മിഷണറീസ് ഓഫ് ചാരിറ്റി പ്രവര്‍ത്തകര്‍ എന്ന് സംശയിക്കുന്നു.

മാര്‍കോ റൂബിയോയുടെ കൊല്‍ക്കത്ത സന്ദര്‍ശനത്തിന് രഹസ്യ അജണ്ടയുണ്ട്

മാത്രമല്ല, ഇത്തവണ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കാതിരിക്കാനും മമതയെ ജയിപ്പിക്കാനും അമേരിക്കയില്‍ നിന്നും നേരിട്ട് ചില ഇടപെടലുകള്‍ നടന്നതായി റിപ്പോര്ട്ടുകളുണ്ട്. ബംഗാളില്‍ ഒരിയ്‌ക്കലും ബിജെപി ജയിക്കരുതെന്ന് ബിജെപി ആഗ്രഹിച്ചിരുന്നു. അതിന് പിന്നില്‍ അമേരിക്കയ്‌ക്ക് വലിയ ലക്ഷ്യങ്ങളുണ്ടെന്ന് പറയുന്നു. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലയിലെ മണിപ്പൂര്‍, മിസോറാം, ബംഗ്ലാദേശിന്റെ ഒരു ഭാഗം, മ്യാന്‍മറിന്റെ ഒരു ഭാഗം എന്നിവ ചേര്‍ത്ത് സ്വന്തമായ ഒരു ക്രിസ്ത്യന്‍ രാജ്യം രൂപീകരിക്കുക എന്നത് അമേരിക്കയുടെ അജണ്ടയാണ്. എങ്കില്‍ ചൈനയ്‌ക്കെതിരെയും മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ക്കെതിരെയും ഇടപെടല്‍ നടത്താന്‍ അമേരിക്കയ്‌ക്ക് മറ്റൊരു രാജ്യത്തിന്റെ സഹായം ആവശ്യമില്ല. മാത്രമല്ല, ഏഷ്യാ പസഫിക്, അറബിക്കടല്‍ എന്നിവയുടെ മേല്‍ നിയന്ത്രണം ശക്തമാക്കാനും സാധിക്കും. മുന്‍പ് ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള‍് സെന്‍റ് മാര്‍ട്ടിന്‍ ദ്വീപ് അമേരിക്കയ്‌ക്ക് വിട്ട് നല്‍കാന്‍ ഷേഖ് ഹസീനയോട് അമേരിക്കയില്‍ നിന്നും വന്ന ചില പ്രതിനിധികള്‍ അഭ്യര്‍ത്ഥിച്ചതായി ഷേഖ് ഹസീന വെളിപ്പെടുത്തിയിരുന്നു. ഈ ആവശ്യത്തിന് വഴങ്ങിയാല്‍ തെരഞ്ഞെടുപ്പില്‍ ജയിപ്പിക്കാം എന്നായിരുന്നു അവര്‍ നല്‍കിയ വാഗ്ദാനം. എന്നാല്‍ ഈ വാഗ്ദാനം ഷേഖ് ഹസീന തള്ളിക്കളയുകയായിരുന്നു. പക്ഷെ ആ തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തിന് ഷേഖ് ഹസീന ജയിച്ചെങ്കിലും വൈകാതെ അവര്‍ ജമാ അത്തെ ഇസ്ലാമി വിദ്യാര്‍ത്ഥികളുടെ കലാപത്തില്‍ സ്ഥാനഭ്രഷ്ടയാക്കപ്പെട്ടു. എന്തായാലും ബംഗാളില്‍ ബിജെപി ജയിച്ചയുടനെ തിരക്ക് പിടിച്ചുള്ള മാര്‍കോ റൂബിയോയുടെ കൊല്‍ക്കത്തയിലെ മിഷണറീസ് ഓഫ് ചാരിറ്റി സന്ദര്‍ശനത്തിന് പിന്നില്‍ ഒരു രഹസ്യ അജണ്ടയുണ്ടന്നാണ് കരുതുന്ന്ത.

Tags: Mamata BanerjeeLatest newsMarco RubioMissionaries of CharitybjpBengalKolkota
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി ഇരിക്കൂര്‍ നിയോജക മണ്ഡലം മുന്‍ പ്രസിഡണ്ട് കെ ടി മോഹനന്‍ നമ്പ്യാര്‍ അന്തരിച്ചു

India

ബംഗാളിൽ മമത ഒറ്റപ്പെടുന്നു ; എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു ; ടിഎംസി നേതാവ് ഫിർഹാദ് ഹക്കീം കൊൽക്കത്ത മേയർ സ്ഥാനം രാജിവച്ചു

Kerala

നയപ്രഖ്യാപനം ജനങ്ങളെ വഞ്ചിക്കുന്ന തട്ടിക്കൂട്ട് രേഖ,നിയമസഭയില്‍ ബിജെപിയുടെ 3 അംഗങ്ങളുടെ സാന്നിധ്യം പുതിയ രാഷ്‌ട്രീയ സാഹചര്യം സൃഷ്ടിച്ചു : ബിജെപി

അഭിഷേക് ബാനര്‍ജിയും ഭാര്യയും(ഇടത്ത്) നാല് നിലയുള്ള അഭിഷേക് ബാനര്‍ജിയുടെ ആഡംബര വസതി (വലത്ത്)
India

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയുടെ വീട്ടില്‍ ഇഡി റെയ്ഡ്

India

ബംഗാള്‍ നിയമസഭയില്‍ മമത പുറത്താക്കിയ ഋതബ്രത ബാനർജി പ്രതിപക്ഷ നേതാവ്; മമതയ്‌ക്ക് തിരിച്ചടി

പുതിയ വാര്‍ത്തകള്‍

അസമിനും, യുപിയ്‌ക്കും, ബംഗാളിനും പുറമേ ഗുജറാത്തും ; പിടികൂടിയത് 290 അനധികൃത കുടിയേറ്റക്കാരെ ; 166 പേർ ബംഗ്ലാദേശികൾ

പാകിസ്ഥാന് നെഞ്ചിടിപ്പേറും , റഷ്യയിൽ നിന്ന് നാലാമത്തെ എസ് 400 സ്ക്വാഡ്രൺ ഇന്ത്യയിലെത്തി : വ്യോമ പ്രതിരോധ സംവിധാനത്തിന് മുതൽക്കൂട്ട്

അന്‍സിബയുടെ പരാതി കേള്‍ക്കാന്‍ പ്രത്യേക സമിതി, ശബ്ദസന്ദേശങ്ങള്‍ ചോര്‍ന്നത് കുക്കു പരമേശ്വരന്‍ വഴി, മാധ്യമങ്ങളോട് സംസാരിച്ച അംഗങ്ങള്‍ക്ക് നോട്ടീസ്

‘ഇന്ത്യയുമായി ഞങ്ങൾക്ക് നല്ല ബന്ധം വേണം’ : സൈപ്രസിന് ബ്രഹ്മോസ് മിസൈലുകൾ ലഭിക്കുമെന്ന ഭയത്തിൽ തുർക്കിയുടെ സ്വരം മാറി

‘പാക് സൈന്യത്തിന്റെ കൈകളിൽ പലസ്തീൻ രക്തം പുരണ്ടിരിക്കുന്നു, ഇന്ത്യ ഇപ്പോഴും അനുകമ്പയുള്ളവർ’ : ഭാരതത്തെ പ്രശംസിച്ച് മുതിർന്ന പാക് മാധ്യമ പ്രവർത്തകൻ 

അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി മാര്‍കോ റൂബിയോ മിഷണറീസ് ഓഫ് ചാരിറ്റി സന്ദര്‍ശിക്കുന്നു (വലത്ത്) മമതയുടെ കാളിഘട്ടിലെ വീട് സന്ദര്‍ശിക്കുന്ന മിഷണറീസ് ഓഫ് ചാരിറ്റി പ്രവര്‍ത്തകര്‍ (ഇടത്ത്)

മിഷണറീസ് ഓഫ് ചാരിറ്റി പ്രവര്‍ത്തകര്‍ മമതയെ കണ്ടതില്‍ ആശങ്ക, മാര്‍ക്കോ റൂബിയോയുടെ രഹസ്യസന്ദേശം കൈമാറുകയായിരുന്നോ?

ഇസ്ലാം സ്വീകരിക്കണം, മുസ്ലീം പുരുഷനുമായി ബന്ധം സ്ഥാപിക്കണം : ടിസിഎസിനു പിന്നാലെ വിപ്രോയിലും മതപരിവർത്തന ശ്രമം ; എതിർത്തപ്പോൾ നിർബന്ധിത രാജി 

വെനിസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് ഇന്ത്യയിലെത്തി : പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും

ഒളിവിൽ പോയ ഭീകരൻ ഹുഫൈസ മുംബൈയിൽ അറസ്റ്റിൽ : പിടിയിലായത് ദാവൂദിന്റെ അടുത്ത കൂട്ടാളി

നേപ്പാളിക്ക് അങ്ങനെ ഇന്ത്യയെ തഴയാൻ കഴിയില്ല ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി നേപ്പാളിലെ ഭരണകക്ഷി പാർട്ടിയുടെ തലവൻ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.