Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ഇ ഡിയെ ആക്രമിച്ചത് ആസൂത്രിതം, ആളെക്കൂട്ടിയ ശബ്ദ സന്ദേശം തെളിവ്; എം.വി. ഗോവിന്ദനുൾപ്പെടെ നേതാക്കൾക്ക് പങ്ക്, സിബിഐ അന്വേഷണത്തിലേക്കോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2026, 10:52 am IST
in News, Kerala

തിരുവനന്തപുരം: തലസ്ഥാനത്ത് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച് കൊല്ലാൻ ശ്രമിച്ചത് ആസൂത്രിതമെന്നതിന് കൂടുതൽ വ്യക്തം. ആളെ കൂട്ടാൻ സിഐടിയു തിരുവനന്തപുരം ജില്ലാ സെക്രട്ടറി പി. സുന്ദരംപിള്ളയുടെ ശബ്ദ സന്ദേശം തെളിവ് കുടുതൽ ശക്തമായി.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ, ആനാവൂർ നാഗപ്പൻ, എംപിമാരായ ജോൺ ബ്രിട്ടാസ്, എ.എ. റഹിം, മുൻ എംഎൽഎ: വി.കെ. പ്രശാന്ത് തുടങ്ങിയവരുൾപ്പെട്ട നേതാക്കളുടെ കൂടിയാലോചനയിലെ തീരുമാനമായിരുന്നു ആക്രമണം.
ഇഡി ഉദ്യോഗസ്ഥരെ വധിക്കാൻതന്നെയായിരുന്നു തീരുമാനം. വധശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഈ കേസന്വേഷണം കേന്ദ്ര അന്വേഷണ ഏജൻസിതന്നെ വേണമെന്ന ആവശ്യത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
സിഐടിയു നേതാവ് പി. സുരേന്ദ്രൻപിള്ളയുടെ ശബ്ദ സന്ദേശം തലസ്ഥാന നഗരത്തിലെ മുഴുവൻ സിഐടിയു പ്രവർത്തകരും യൂണിഫോമിൽ സ്ഥലത്തേക്ക് എത്തണമെന്നാണ് നിർദ്ദേശം. സന്ദേശത്തിന്റെ ഉള്ളടക്കം ഇങ്ങനെയാണ്: ”കേരളത്തിലെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ വളഞ്ഞിട്ട് ആക്രമിക്കുന്നതിന്റെ ഭാഗമായി ഇപ്പോൾ ഇ ഡി അദ്ദേഹത്തിന്റെ വസതികൾ റെയ്ഡ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഒരു മുന്നറിയിപ്പുമില്ലാതെ നോട്ടീസുപോലും കൊടുക്കാതെ അദ്ദേഹത്തെ തളർത്തിക്കളയാം എന്ന ധാരണയിലാണ് ഇ ഡിയുടെ റെയ്ഡ് നടക്കുന്നത്. സിറ്റിയിലെ നമ്മുടെ മുഴുവൻ തൊഴിലാളികളും യൂണിഫോമിൽ അടിയന്തരമായി ബേക്കറി ജങ്ഷനിലുള്ള വത്സലാ നഴ്‌സിങ് ഹോമിന്റെ മുൻവശത്ത്, സഖാവ് പിണറായി വിജയൻ താമസിക്കുന്ന വീടിന്റെ മുൻവശത്ത് അടിയന്തരമായി എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുകയാണ്. സിറ്റിയിലെ നമ്മുടെ മുഴുവൻ തൊഴിലാളി സഖാക്കളും യൂണിഫോമിൽ അവിടെ എത്തുക.” അതായത് പാർട്ടിയുടെ ഉന്നത നേതാക്കൾ നിർദ്ദേശിച്ച പ്രകാരം പോഷക സംഘടനയുടെ പ്രവർത്തകരെ ഉൾപ്പെടെ ആക്രമണത്തിൽ പങ്കെടുപ്പിക്കുകയായിരുന്നു.
കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പിണറായി വിജയന്റെയും മരുമകൻ മുഹമ്മദ് റിയാസിന്റെയും വീടുകളിൽ റെയ്ഡ് നടത്തി. എല്ലാം അപ്രതീക്ഷിതവും അതിരാവിലെയുമായിരുന്നു. കണ്ണൂരിൽ റെയ്ഡ് നടക്കുമ്പോൾ എന്തുചെയ്യണമെന്ന് അറിയാതെ ജില്ലാ നേതാക്കൾ ഉഴറുകയായിരുന്നു. പത്തുമണിയോടെ കൂടിയാലോചനകൾക്കുശേഷം ജില്ലാ സെക്രട്ടറി കെ.കെ. രാകേഷ് എത്തി മാധ്യമങ്ങളോടും അണികളോടും സംസാരിക്കുമ്പോൾ പ്രതിഷേധം എന്നതിനപ്പുറം നടപടികൾ ഉണ്ടായിരുന്നില്ല. ഇ ഡി ഉദ്യോഗസ്ഥരെ മടക്കി അയക്കാൻ നേതാക്കൾ ഒപ്പം നിന്നു. കോഴിക്കോട്ടും ഏറെക്കുറേ സമാനമായിരുന്നു നടപടികൾ. എന്നാൽ തിരുവനന്തപുരത്ത് മറിച്ചൊരു സമീപനം എടുത്തത് പാർട്ടി നേതാക്കളുടെ കൂടിയാലോചനകൾക്ക് ശേഷമാണ്. ഇതിൽ, റെയ്ഡ് നടക്കുമ്പോൾ വീട്ടിനുള്ളിലായിരുന്ന പിണറായി വിജയൻ കൂട്ടുചേർന്നോ എന്ന കാര്യം വ്യക്തമല്ല.
റെയ്ഡു നടക്കുന്ന വേളയിൽ വീട്ടിനുള്ളവർക്ക് പുറംലോകവുമായി ഫോണിൽ ബന്ധപ്പെടാൻ പോലും അനുവാദമില്ലാത്തതാണ്. ജോൺ ബ്രിട്ടാസ്, താൻ എംപിയാണെന്ന് പറഞ്ഞ് പിണറായിയുടെ വീട്ടിൽ കയറാൻ ശ്രമിച്ചത് ഇഡി സമ്മതിച്ചില്ല. എന്നാൽ പിണറായിക്ക് സിപിഎം നേതാക്കളുമായി ഫോണിൽ സംസാരിക്കാൻ അനുമതി നൽകിയെങ്കിൽ അത് ഇ ഡി ഉദ്യോഗസ്ഥരുടെ വീഴ്ചയാണ്. അക്കാര്യവും അന്വേഷിക്കേണ്ടതായുണ്ട്.
നേതാക്കൾ ഇടപെട്ട് ആസൂത്രണം ചെയ്തതാണ് ആക്രമണം എന്ന കാര്യത്തിൽ സംശയമില്ല. ആരൊക്കെ ഏതൊക്കെ തലത്തിൽ അതിൽ പങ്കുചേർന്നു എന്നകാര്യമാണ് അറിയേണ്ടത്.
സംസ്ഥാന പോലീസ് ഈ കേസിൽ കണ്ടാലറിയാവുന്നവർക്കെതിരേ അറസ്റ്റ് നടപടികളാണ് ഇപ്പോൾ നടത്തുന്നത്. സ്ഥലത്തുണ്ടായിരുന്ന സംസ്ഥാന പാർട്ടി നേതാക്കളുടെ കാര്യത്തിൽ കേസ് നടപടി എങ്ങനെ എന്ന് വ്യക്തമല്ല. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഈ സംഭവത്തിൽ നേതാക്കളെ കുറഞ്ഞ കുറ്റങ്ങളിൽ പ്രതിചേർത്താൽ മതിയെന്നാണ് നിർദ്ദേശിച്ചിരിക്കുന്നതെന്നാണ് പോലീസിൽനിന്നുള്ള വിവരം.
ഈ സാഹചര്യത്തിൽ കേസ് കേരള പോലീസോ, പ്രത്യേക ടീമോ അന്വേഷിക്കുന്നത് പ്രതികളെ കണ്ടെത്താൻ സഹായിച്ചേക്കില്ല. ഈ സാഹചര്യത്തിൽ കേന്ദ്ര അന്വേഷണ ഏജൻസി അന്വേഷിക്കട്ടെ എന്ന നിലപാടാണ് ഇ ഡി മുന്നോട്ടുവെക്കുന്നത്. ജൂൺ അഞ്ചിനാണ് സിഎംആർഎൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ കൊടുത്തിരിക്കുന്ന ഹർജി പരിഗണി്കുന്നത്.

Tags: cpmHighcourtkeralapolice#VeenaVijayan#RameshChennithala#EDAttacked#TVMED#PinarayiRaid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കള്ളാടി ദുരന്തം മനുഷ്യ നിർമ്മിതം; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടി: അമിക്കസ് ക്യൂറി

Kerala

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

Kerala

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

Kerala

കേരള വഖഫ് ബോർഡിന് തിരിച്ചടി; പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി, പകരം ചുമതല വകുപ്പ് ജോയിന്റ് സെക്രട്ടറിയ്‌ക്ക്

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

പുതിയ വാര്‍ത്തകള്‍

അഭിനന്ദനങ്ങള്‍ മമ്മൂക്ക….:: രാജീവ് ചന്ദ്രശേഖര്‍

ഇതാണ് സനാതന ധർമ്മം ; രഥയാത്രയ്‌ക്കിടെ ജനലക്ഷങ്ങൾ വഴി മാറി , രോഗിയുമായി കുതിച്ചു പാഞ്ഞ് ആംബുലൻസ് : വഴിയൊരുക്കി മാതൃകയായി ആർ എസ് എസ്

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം വൈക്കം വിജയലക്ഷ്മിക്ക് നേടിക്കൊടുത്ത അങ്ങ് വാനക്കോണില് എന്ന ഗാനത്തിന്‍റെ രചയിതാവ് മനു മഞ്ജിത്തും (ഇടത്ത്) സംഗീത സംവിധായകന്‍ ദീബൂ നൈനാന്‍ തോമസും (വലത്ത്)

അങ്ങുവാനക്കോണില്….വിജയലക്ഷ്മിയുടെ ആലാപനത്തില്‍ വ്യത്യസ്താനുഭവമായി മാറിയ മുത്തശ്ശി മകന് പാടിക്കൊടുക്കുന്ന ആ താരാട്ട് പാട്ട്

വൈദ്യുതി മുടങ്ങിയപ്പോള്‍ കത്തിച്ചു വച്ച മെഴുകുതിരിയില്‍ നിന്ന് പൊള്ളലേറ്റ വയോധിക മരിച്ചു

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണം : ഇസ്രായേലിലേക്കുള്ള ആയുധക്കൈമാറ്റം തടയണം : യുഎൻ മനുഷ്യാവകാശ കമ്മീഷണറോട് ആവശ്യപ്പെട്ട് എം എ ബേബി

ഇടുക്കിയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാരികളും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം

‘വളരെ വളരെ സന്തോഷം,  ശരിക്കും സര്‍പ്രൈസ്’ ദേശീയ പുരസ്‌കാരത്തില്‍ ആഹ്‌ളാദം പങ്കിട്ട്  ഗായിക വിജയലക്ഷ്മി

വൈദ്യപരിശോധനക്കെത്തിച്ച മോഷണക്കേസ് പ്രതി ചാടിപ്പോയി,കടന്നുകളഞ്ഞത് ആസാം സ്വദേശി അയ്നുല്‍ അലി

ആശുപത്രിയിലെ ഭക്ഷണ വിതരണം കമ്മ്യൂണിറ്റി കിച്ചന്‍ വഴിയാക്കുമെന്ന് ആരോഗ്യ മന്ത്രി, പ്രഖ്യാപനം സുധാകരന്‌റെ വിമര്‍ശനത്തിനു പിന്നാലെ

വൃത്തിയാക്കുന്നതിനിടെ മദ്രസ വളപ്പിലെ സെപ്റ്റിക് ടാങ്കിൽ വീണ് വിദ്യാർത്ഥികൾ : 17 കാരൻ മരിച്ചു , 12 പേർ ആശുപത്രിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.