ന്യൂഡൽഹി : ഇന്ത്യയും , നേപ്പാളും തമ്മിലുള്ള അതിർത്തി തർക്കത്തിൽ പങ്കാളിയായി ഇന്ത്യയിൽ പിടിമുറുക്കാമെന്ന ചൈനയുടെ ഗൂഢനീക്കത്തിന് ഇന്ത്യയുടെ തിരിച്ചടി. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം പതിറ്റാണ്ടുകൾ പഴക്കമുള്ളതാണ് . ഇതിൽ മൂന്നാമതൊരു കക്ഷിയുടെയും ഇടപെടൽ വേണ്ടെന്നാണ് ഇന്ത്യയുടെ താക്കീത്. വിഷയത്തിൽ ചൈനയെയും , യുകെയും പങ്കാളിയാക്കണമെന്നയിരുന്നു നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുടെ പ്രസ്താവന.
കശ്മീർ വിഷയത്തിലും ഇന്ത്യൻ മൂന്നാമതൊരു കക്ഷിയുടെ ഇടപെടൽ വിലക്കിയിരുന്നു.ഇന്ത്യയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കരുത്തുള്ള ഭരണാധികാരിയാണ് ഇന്ന് രാജ്യത്തെ നയിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യയ്‌ക്ക് മറ്റൊരു രാജ്യത്തിന്റെയും സഹായമോ മധ്യസ്ഥതയോ ആവശ്യവുമില്ല എന്ന നിലപാടിലാണ് ഇന്ത്യ.
ചൊവ്വാഴ്ച നടന്ന മാധ്യമപ്രവർത്തകരുടെ കൂടിക്കാഴ്ചയിൽ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാളാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നിലവിലെ ചർച്ചാ സംവിധാനങ്ങൾ തന്നെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ പര്യാപ്തമാണെന്ന് അദ്ദേഹം പറഞ്ഞു.
ഉത്തരാഖണ്ഡിന്റെ ഭാഗങ്ങളായ ചില പ്രദേശങ്ങളെ ചൊല്ലിയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം . തർക്കത്തിലുള്ള ലിപുലേഖ് പ്രദേശം ഇന്ത്യയെയും , ചൈനയെയും, നേപ്പാളിനെയും ബന്ധിപ്പിക്കുന്ന അതിർത്തി മേഖലയാണ് . അതുകൊണ്ട് തന്നെ ഇന്ത്യയ്‌ക്ക് സൈനികപരമായി ഇവിടം ഏറെ നിർണ്ണായകമാണ്. ഈ ഭാഗത്ത് 22 കിലോമീറ്റർ നീളമുള്ള റോഡും ഇന്ത്യ നിർമ്മിച്ചിട്ടുണ്ട്.
സൈന്യത്തിന് എളുപ്പത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഈ റോഡ് ചൈനയുമായുള്ള സംഘർഷത്തിലും ഏറെ പ്രധാനമാണ് . ഈ റോഡിനെ നേപ്പാൾ കാണുന്നത് തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായാണ് . ഇതേ തുടർന്ന് നേപ്പാളിൽ വലിയ രീതിയിലുള്ള ഇന്ത്യ വിരുദ്ധ പ്രകടനങ്ങളും അക്രമങ്ങളും അരങ്ങേറുകയുണ്ടായി. അതുകൊണ്ട് തന്നെ അതിർത്തി തർക്ക വിഷയത്തിൽ നേപ്പാളിനൊപ്പം നിന്നാൽ അത് ഇന്ത്യയെ സൈനികപരമായി പൂട്ടാനുള്ള നീക്കമായിട്ടായിരുന്നു ചൈന കണ്ടിരുന്നത്.അതിനാണിപ്പോൾ മോദി ചെക്ക് വച്ചതും.
















