ലക്നൗ : പാകിസ്ഥാനിൽ നിന്ന് കുടിയിറക്കപ്പെട്ട 1,645 ഹിന്ദു കുടുംബങ്ങൾക്കും, മുൻ സൈനികർക്കും ഭൂമിയുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . 50 മുൻ സൈനികർക്കാണ് ഭൂമിയുടെ ഉടമസ്ഥാവകാശം അനുവദിച്ചത്.
കുടിയേറ്റക്കാർക്കും പാകിസ്ഥാനിൽ നിന്ന് മടങ്ങിയെത്തിയവർക്കും നിയമപരമായ അവകാശങ്ങൾ നൽകുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്‌പ്പാണിത്. 2026 ഏപ്രിലിൽ, ലഖിംപൂർ ഖേരിയിൽ ബംഗ്ലാദേശിൽ നിന്ന് കുടിയിറക്കപ്പെട്ട ഏകദേശം 331 കുടുംബങ്ങൾക്ക് ഭൂമിയുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മുമ്പ്, കിഴക്കൻ ഉത്തർപ്രദേശിൽ നിന്നുള്ള 2,350 കുടുംബങ്ങൾക്കും നദി മണ്ണൊലിപ്പ് ബാധിച്ച 4,356 തരു ആദിവാസി കുടുംബങ്ങൾക്കും ഭൂമിയുടെ അവകാശ സർട്ടിഫിക്കറ്റുകൾ അനുവദിച്ചിരുന്നു.
പാകിസ്ഥാനിലും, ബംഗ്ലാദേശിലും ഇസ്ലാമിസ്റ്റുകളുടെ പീഡനം ഭയന്ന് ഇന്ത്യയിൽ അഭയം തേടിയവർക്കാണ് യോഗി ഭൂമിയുടെ ഉടമസ്ഥാവകാശം നൽകിയത്. ഇന്ത്യയെ സ്നേഹിക്കുന്ന , ഇന്ത്യയെ ജനിച്ച മണ്ണായി കാണുന്നവർക്ക് ഇന്ത്യൻ ഭൂമിയിൽ അവകാശം നൽകിയവരിൽ അഭിമാനമുണ്ടെന്ന് മുൻപ് യോഗി പറഞ്ഞിരുന്നു.
















