Kerala

എയറിലായി എ.എ. റഹിം…കേരളസര്‍വ്വകലാശാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലാത്തിച്ചാര്‍ജ്ജില്‍ എസ് എഫ് ഐക്കാരെ തല്ലുകൊള്ളിച്ചു, തല്ലുകൊള്ളാതെ സ്വയം സേഫായി

കേരളസര്‍വ്വകലാശാല തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട പൊലീസ് ലാത്തിച്ചാര്‍ജ്ജില്‍ എസ് എഫ് ഐക്കാരെ തല്ലുകൊള്ളിക്കുകയും സ്വയം സേഫായി മാറി നില്‍ക്കുകയും ചെയ്ത എ.എ. റഹിം എയറില്‍.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം കേരളസര്‍വ്വകലാശാല തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട പൊലീസ് ലാത്തിച്ചാര്‍ജ്ജില്‍ എസ് എഫ് ഐക്കാരെ തല്ലുകൊള്ളിക്കുകയും സ്വയം സേഫായി മാറി നില്‍ക്കുകയും ചെയ്ത എ.എ. റഹിം എയറില്‍. ഒട്ടുമിക്ക യൂട്യൂബ് ചാനലുകളിലും സമൂഹമാധ്യമങ്ങളിലും എസ് എഫ്ഐ പിള്ളേരെ പ്രകോപിതരാക്കിയ, എന്നാല്‍ സ്വയം സേഫായി മാറി നിന്ന എ.എ. റഹിമിനെതിരെ ശക്തമായ വിമര്‍ശനം കൊഴുക്കുകയാണ്.

കേരളാ സര്‍വ്വകലാശാലയുടെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ എസ് എഫ് ഐക്കാര്‍ കോളെജിന് മുന്നില്‍ സംഘടിച്ചു. ‘ആരാടാ ഈ കെഎസ് യു ‘ എന്ന പ്രകോപനമുദ്രാവാക്യങ്ങളാണ് എസ് എഫ്ഐക്കാര്‍ വിളിച്ചത്. എന്നാല്‍ തൊട്ടടുത്ത് സംഘടിച്ച് നിന്നിരുന്ന കെഎസ് യു വിദ്യാര്‍ത്ഥികള്‍ അപ്രതീക്ഷിതമായി എസ് എഫ് ഐക്കാര്‍ക്കെതിരെ തിരിച്ച് മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. കേരള സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ് എഫ് ഐ പതിവുപോലെ 37ല്‍ 35 സീറ്റുകള്‍ നേടി. പക്ഷെ രണ്ട് സീറ്റ് കെഎസ് യു നേടി. ഇത് കെഎസ് യുക്കാരുടെ വീര്യവും കൂട്ടിയിരുന്നു.

ഇതോടെ എസ് എഫ് ഐക്കാര്‍ക്ക് കലിയായി. ഇതിനിടെ കെഎസ് യുക്കാര്‍ എസ് എഫ്ഐക്കാര്‍ക്ക് നേരെ കല്ലെറിയാനും ധൈര്യം കാട്ടി. പിന്നാലെ പൊലീസ് കളത്തിലെത്തി. കെഎസ് യുക്കാരെ തല്ലിയോടിക്കാന്‍ എസ് എഫ്ഐ ആവശ്യപ്പെട്ടെങ്കിലും പൊലീസ് എസ് എഫ് ഐക്കാര്‍ക്ക് നേരെയാണ് ലാത്തിവീശിയത്.

സമരക്കാരായ എസ് എഫ് ഐക്കാരെ കൂടുതല്‍ ആവേശത്തിലാക്കാന്‍ എ.എ. റഹിം എംപി ഓടിയെത്തി. എസ് എഫ് ഐക്കാരോട് റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്യാന്‍ പറയുന്ന എഎ റഹിമിന്റെ വീഡിയോ വൈറലാണ്. എന്നാല്‍ എസ് എഫ് ഐക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പായിച്ചു. മാത്രമല്ല, റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്ത എസ് എഫ് ഐക്കാരെ പിന്നില്‍ നിന്നും കെഎസ് യുക്കാര്‍ കല്ലെറിഞ്ഞു. ഇതിനിടെ എസ് എഫ് ഐക്കാരില്‍ചിലര്‍ പൊലീസിന് നേരെയും കല്ലെറിഞ്ഞു. രാത്രി പത്ത് മണിക്ക് തുടങ്ങിയ സംഘര്‍ഷം ഏതാനും മണിക്കൂറുകള്‍ നീണ്ടു.

കേരളാ സര്‍വ്വകലാശാല കെട്ടിടത്തിന് മുന്നില്‍ നിന്നും തുടങ്ങിയ സംഘര്‍ഷം പാളയം രക്തസാക്ഷിമണ്ഡലം വരെ എത്തി. ഇതിനിടെ പൊലീസ് നിരവധി തവണ ലാത്തിച്ചാര്‍ജ്ജ് നടത്തി. നാല് തവണ ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. എസ് എഫ് ഐക്കാര്‍ക്ക് തലങ്ങും വിലങ്ങും തല്ല് കിട്ടി. ഇതിനിടയില്‍ എഎ റഹിം ഓടി രക്ഷപ്പെടുന്നതും സേഫ് ആയ അകലത്ത് നില കൊണ്ട് പിള്ളേര്‍ക്ക് നിര്‍ദേശം കൊടുക്കുകയും ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളും വൈറലാണ്. സമരം കഴിഞ്ഞ ആറ് ദിവസമായിട്ടും റഹിമിനെതിരായ വിമര്‍ശനം കടുക്കുകയാണ്.

ഒരു രാജ്യസഭാ എംപിയായിട്ടും പാര്‍ലമെന്‍റില്‍ ഇംഗ്ലീഷില്‍ പ്രസംഗിച്ചിട്ടും പഴയ എസ് എഫ് ഐ ഗുണ്ടയില്‍ നിന്നും റഹിം വളര്‍ന്നിട്ടില്ലെന്നത് ഉള്‍പ്പെടെ നിരവധി കമന്‍റുകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

Recent Posts