ലക്നൗ : ബക്രീദ് ദിനത്തിൽ 17 കാരനായ ഹിന്ദു യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ആസാദിനെ യുപി പൊലീസ് വെടിവച്ച് കൊലപ്പെടുത്തി. കൊലപാതകത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികളായ നവാബ്, ഫർഹാൻ, ആതിഫ്, ഷാരിഖ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിനുശേഷം ആസാദ് ഒളിവിലായിരുന്നു, അയാളെ പിടികൂടുന്നവർക്ക് ₹50,000 പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ഇന്ദിരാപുരത്ത് ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ പൊലീസ് കണ്ടെത്തുകയായിരുന്നു.
. ഈദ് അൽ-അദ്ഹ ദിനത്തിൽ ഉണ്ടായ സംഘർഷത്തിനിടെയാണ് സൂര്യ ചൗഹാൻ കുത്തേറ്റു മരിച്ചത്. സൂര്യയും ആസാദും അയൽവാസികളായിരുന്നു. ഇരുവരും ഖോഡയിലെ ഒരേ സ്ഥലത്താണ് താമസിച്ചിരുന്നത്. ഏഴോ എട്ടോ മാസം മുമ്പ് അവർക്കിടയിൽ ഒരു ചെറിയ തർക്കം ഉണ്ടായതായി റിപ്പോർട്ടുണ്ട്. മാതാപിതാക്കൾ ചേർന്നാണ് പ്രശ്നം പരിഹരിച്ചത് . എന്നാൽ ബക്രീദ് ദിനത്തിൽ, മോട്ടോർ സൈക്കിൾ ഓടിക്കുന്നതിനെച്ചൊല്ലി സൂര്യ ചൗഹാൻ ആസാദും സുഹൃത്തുക്കളുമായി വഴക്കുണ്ടാക്കി.
ഇതിനിടെ “നീ എപ്പോഴെങ്കിലും ആടിനെ ബലിയർപ്പിക്കുന്നത് കണ്ടിട്ടുണ്ടോ?” എന്ന് ആസാദ് സൂര്യയോട് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞ സൂര്യയോട് “ഇന്ന്, ഞങ്ങൾ നിനക്ക് കാണിച്ചുതരാം” എന്ന് പറഞ്ഞ് സൂര്യയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സൂര്യയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു.
















