Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധര്‍മ്മാനുഷ്ഠാന പ്രേരകമായ ഇതിഹാസപുരാണങ്ങള്‍

സജികുമാര്‍ കുഴിമറ്റംbyസജികുമാര്‍ കുഴിമറ്റം
May 31, 2026, 06:03 am IST
inSamskriti

കലിയുഗദോഷങ്ങളില്‍ നിന്നെല്ലാമുള്ള മുക്തിയെയാണ് ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും പതിനെട്ടു മഹാപുരാണങ്ങളും അത്രതന്നെ ഉപപുരാണങ്ങളും ലക്ഷ്യമാക്കുന്നത്. ഇതില്‍ ആദികാവ്യമായ രാമായണം രചിച്ചത് വാല്മീകി മഹര്‍ഷിയാണ്. മഹാഭാരതവും 18 പുരാണങ്ങളും രചിച്ചത് കൃഷ്ണദ്വൈപായന മഹര്‍ഷിയും(വേദവ്യാസന്‍) .

ധര്‍മ്മപ്രബോധകമായ സംഭവ കഥകളാണ് ഇതിഹാസം. ഇതിഹാസത്തിന്റെ വാഗര്‍ത്ഥം തന്നെ ‘ഇതി ഹ ആസ'(ഇപ്രകാരം സംഭവിച്ചു) എന്നാണ്. പുരാണം എന്നാല്‍ പഴയ കാലം മുതല്‍ നിലനില്‍ക്കുന്നത് എന്നാണ് അര്‍ത്ഥം. വൈദികതത്ത്വ പ്രചരണാര്‍ത്ഥം കഥാരൂപത്തില്‍ രചിക്കപ്പെട്ടവയാണു പഞ്ചലക്ഷണ യുക്തമായ പുരാണങ്ങള്‍.

”സര്‍ഗഞ്ച പ്രതിസര്‍ഗശ്ച
വംശോമന്വന്തരാമി ച
വംശാനുചരിതം ചൈവ
പുരാണം പഞ്ചലക്ഷണം”
ഇങ്ങനെയാണ് പുരാണ ലക്ഷണം.

ബ്രഹ്‌മപുരാണം, പദ്മപുരാണം, വിഷ്ണു പുരാണം,ശിവപുരാണം, ഭാഗവതം, നാരദീയപുരാണം, മാര്‍ക്കണ്ഡേയപുരാണം, അഗ്‌നിപുരാണം, ഭവിഷ്യപുരാണം ബ്രഹ്‌മ വൈവര്‍ത്ത പുരാണം, ലിംഗപുരാണം, വരാഹപുരാണം, സ്‌കന്ദപുരാണം, വാമനപുരാണം, കൂര്‍മ്മപുരാണം, മത്സ്യപുരാണം, ഗരുഡപുരാണം, ബ്രഹ്‌മാണ്ഡപുരാണം എന്നിവയാണ് 18 മഹാപുരാണങ്ങള്‍.

ഇതില്‍ പ്രചാരത്തില്‍ മുന്നിലുള്ളത് ഭാഗവത മഹാപുരാണമാണ്. പതിനെട്ടുപുരാണങ്ങളിലും ശ്രേഷ്ഠമായതും 18,000 ശ്ലോകങ്ങളുള്ള ശ്രീമദ് ഭാഗവതം ആണെന്നാണ് വിശ്വാസം.
ജീവിതസായുജ്യത്തെ പ്രദാനം ചെയ്യുന്ന ധര്‍മ്മാനുഷ്ഠാനത്തിന് ഇതിഹാസ-പുരാണ പാരായണം മനുഷ്യരെ പ്രാപ്തരാക്കുന്നു.

നൈമിശാരണ്യത്തില്‍വെച്ചാണ് വേദവ്യാസ മഹര്‍ഷിയുടെ ശിഷ്യനായ സൂതപൗരാണികന്‍ ശൗനകാദിമഹര്‍ഷിമാര്‍ക്ക് പുരാണങ്ങള്‍ ആദ്യം ഉപദേശിച്ചത്. ഇതിനായി നൈമിശാരണ്യം തെരഞ്ഞെടുത്തതിനു പിന്നിലും ഒരു കഥയുണ്ട്. അതിങ്ങനെ:

കലിദോഷത്തില്‍ നിന്നും മുക്തി ലഭിക്കുന്നതിനുള്ള ഉപായം എന്താണെന്ന് ശൗനകാദിമഹര്‍ഷിമാര്‍ പ്രപഞ്ചസ്രഷ്ടാവായ നാന്മുഖ(ബ്രഹ്‌മാവ്)നോട് ചോദിച്ചു. ചോദ്യം കേട്ടയുടന്‍ ബ്രഹ്‌മാവ് ഒരു നേമി(ചക്രം)യെ ഭൂമിയിലേക്ക് അയച്ചു. ആ ചക്രം ഉരുണ്ടു ചെന്നു നില്‍ക്കുന്നത് എവിടെയോ, അവിടെ യാഗാദിയജ്ഞങ്ങള്‍ നടത്തിയാല്‍ കലിദോഷമുക്തി ഉണ്ടാകുമെന്ന് നാന്മുഖന്‍ അരുളിച്ചെയ്തു. കമലാസനനായ ബ്രഹ്‌മാവ് ഭൂമിയിലേക്ക് അയച്ച നേമി കറങ്ങിവന്നു പതിച്ചത് ഒരു കൊടുംകാട്ടില്‍(അരണ്യത്തില്‍) ആയിരുന്നു. നാന്മുഖന്‍ നേമി നിപതിച്ച ആ ആരണ്യമാണ് നൈമിശാരണ്യം.

മനുഷ്യമനസ്സിലെ സമസ്ത മാലിന്യങ്ങളും ഹരിച്ചുകളയാന്‍ പോന്ന വിധത്തിലാണ് പുരാണങ്ങളുടെ രചന ഭഗവാന്‍ വേദവ്യാസന്‍ നിര്‍വഹിച്ചത്. പുരാണ പാരായണത്തിന്റെ കലിയുഗത്തിലെ ഫലപ്രാപ്തിയും ഇതുതന്നെ. വ്യാസരചിതമായ പതിനെട്ട് മഹാപുരാണങ്ങളുടെയും പേരുകള്‍ മുമ്പേ പറഞ്ഞുവല്ലോ. ഈ 18 മഹാപുരാണങ്ങള്‍ കൂടാതെ, വിജ്ഞാനപ്രദമായ 18 ഉപപുരാണങ്ങളും (ലഘുപുരാണങ്ങള്‍) കൂടിയുണ്ട്. മഹാപുരാണങ്ങളിലെ ആശയങ്ങളെ കൂടുതല്‍ വ്യക്തമാക്കുന്നവയാണ് ഉപപുരാണങ്ങള്‍.

18 ഉപപുരാണങ്ങള്‍ ഇങ്ങനെ:
സനത്കുമാരം, നരസിംഹം, നാരദീയ ഉപപുരാണം, ശിവധര്‍മ്മ പുരാണം, ദുര്‍വാസസ പുരാണം, കപില പുരാണം, മാനുഷ പുരാണം (ഏകാദശ പുരാണം), ഔശനസ പുരാണം, വരുണ പുരാണം (സാംബ പുരാണം), കാളികാ പുരാണം, മഹേശ്വര പുരാണം (സതി പുരാണം), ശിവധര്‍മ്മോത്തര പുരാണം, ശിവരഹസ്യ പുരാണം, സൂര്യ പുരാണം ഭാഗവത ഉപപുരാണം, ബ്രഹ്‌മോപപുരാണം, ഭവിഷ്യോത്തര പുരാണം, വിഷ്ണുധര്‍മ്മോത്തര പുരാണം.

ഉപപുരാണങ്ങളുടെ പട്ടികയില്‍ ചെറിയ വ്യത്യാസങ്ങള്‍ പലപ്രകാരത്തിലും കാണാറുണ്ട്. എങ്കിലും കൂടുതല്‍ സ്വീകാര്യതയുള്ളതെന്നു കരുതുന്നവയുടെ പേരുകളാണ് മേല്‍കൊടുത്തിരിക്കുന്നത്.

ധര്‍മ്മപന്ഥാവിലൂടെ ചരിക്കാന്‍ സര്‍വര്‍ക്കും പ്രേരണയരുളുന്നതിനാലും ചതുര്‍വേദ താല്പര്യം വ്യക്തമാക്കപ്പെടുന്നതിനാലും വൈദികതത്ത്വ സാരമായതിനാലുമാണ് ഇതിഹാസ പുരാണങ്ങള്‍ പഞ്ചമവേദം എന്ന് പ്രകീര്‍ത്തിക്കപ്പെടുന്നത്. ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളെന്ന ചതുര്‍വിധ പുരുഷാര്‍ത്ഥ പ്രാപ്തിക്കുള്ള ഉപായങ്ങളാണ് ഇവയിലെ വിവരണം.

ഇതില്‍ ധര്‍മ്മാര്‍ത്ഥകാമങ്ങള്‍ മൂന്നിനേയും ചേര്‍ത്ത് ത്രിവര്‍ഗ്ഗം എന്നു വിളിക്കുന്നു. ഈ ത്രിവര്‍ഗ്ഗം മാര്‍ഗ്ഗവും മോക്ഷം ലക്ഷ്യവുമായി കണക്കാക്കപ്പെട്ടിരിക്കുന്നു. മോക്ഷ പ്രാ
പ്തിക്കുതകും വിധമാവണം അര്‍ത്ഥകാമങ്ങള്‍ അനുഭവിക്കേണ്ടത്. അതിനുള്ള എളുപ്പവഴി അര്‍ത്ഥകാമങ്ങളെ ധര്‍മ്മാനുസാരിയാക്കുക എന്നതാണ്. പുരുഷാര്‍ത്ഥങ്ങളെ വൃക്ഷമായി സങ്കല്‍പ്പിച്ചാല്‍ ധര്‍മ്മം അതിന്റെ മൂല്യവും അര്‍ത്ഥം തായ്‌ത്തടിയും, കാമം ഇലകളും പൂക്കളും, മോക്ഷം പഴവും ആയിരിക്കും. ഒരു വൃക്ഷം ഉത്തമ ഫലം നല്‍കുന്നത് അതിന്റെ വേര്(മൂലം) പോഷിപ്പിക്കപ്പെടുമ്പോഴാണ്. ഇതേപോലെ മോക്ഷമെന്ന ദിവ്യഫലം സിദ്ധിക്കണമെങ്കില്‍ നാം സ്വജീവിതത്തില്‍ ധര്‍മ്മാനുഷ്ഠാനത്തെ പോഷിപ്പിക്കേണ്ടതുണ്ട്.

Tags: DevotionalEpics and Puranasinspire religious practiceHindu samskriti
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ശുകമുനിയും ഭാഗവതവും

Samskriti

ക്ഷേത്ര പ്രദക്ഷിണം ചെയ്യേണ്ടത് ഇങ്ങനെ: അതിന്റെ ശാസ്ത്രങ്ങൾ

Samskriti

തുമ്പ: തൃക്കാക്കരയപ്പന്റെ പ്രിയപുഷ്പം

Samskriti

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും -2: ആത്മതത്വത്തില്‍ ഉറച്ചുനില്‍ക്കണം

Samskriti

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

വേദസ്വരൂപം

രാവണ വധത്തിനു ശേഷം മടങ്ങുമ്പോള്‍ രാമന്‍ പ്രതിഷ്ടിച്ച ശിവക്ഷേത്രം : ഹനുമാന് ഇവിടെ ഉള്ള സ്ഥാനത്തെ കുറിച്ചറിയാം

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

ശ്രീ പള്ളിയറ ദേവീക്ഷേത്രം ചിലന്തിയമ്പലം ആയതിന് പിന്നില്‍: ലോകത്തിൽ ചിലന്തിയെ ആരാധിക്കുന്ന ഏകക്ഷേത്രത്തെ അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.