കണ്ണൂർ : കൊട്ടിയൂർ ക്ഷേത്രത്തിലെ വൈശാഖോത്സവത്തിൽ പാരമ്പര്യ അവകാശം ഉന്നയിച്ച് മുസ്ലീം കുടുംബം . ക്ഷേത്രത്തിൽ പാരമ്പര്യ അവകാശമുണ്ടെന്നും പറഞ്ഞ് എത്തിയ ഇവർ ക്ഷേത്ര പരിസരത്തുള്ള നദിയിൽ ഇറങ്ങുകയും ചെയ്തു. മുസ്ലിം കുടുംബത്തിന്റെ പിന്മുറക്കാർ ഇപ്പോൾ പാരമ്പര്യ അവകാശ വാദവുമായി കൊട്ടിയൂരിൽ ക്ഷേത്ര ഭാരവാഹികളെ സമീപിച്ചിരിക്കുകയാണ്. സംഭവത്തിൽ രൂക്ഷവിമർശനമാണ് ഉയരുന്നത് . ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല ടീച്ചറും വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തി.
കൊട്ടിയൂരിൽ പണ്ട് കൂലിപ്പണിക്കു വിളിച്ചതിന് അവകാശം ഉന്നയിച്ച് ചിലർ ഇപ്പോൾ വരുന്നതിന്റെ ഉദ്ദേശമെന്തന്നറിയാൻ പാഴൂർ പടിപ്പുരയിൽ പോകണ്ടല്ലോ
നൂറ്റാണ്ടുകൾക്ക് മുമ്പ് രാജഭരണ കാലത്ത് ക്ഷേത്രത്തിൻ്റ പരിസരം വൃത്തിയാക്കാനും മറ്റുമായി
കൂലിപ്പണിക്ക് നിർത്തിയിരുന്ന
ഒരു മുസ്ലിം കുടുംബത്തിന്റെ പിന്മുറക്കാർ ഇപ്പോൾ പാരമ്പര്യ അവകാശ വാദവുമായി കൊട്ടിയൂരിൽ ക്ഷേത്ര ഭാരവാഹികളെ സമീപിച്ചിരിക്കുകയാണ്…
പഴശ്ശി രാജാവിന്റെ കുടുംബമായ കോട്ടയം കോവിലകത്തിന്റെ കീഴിലായിരുന്ന കൊട്ടിയൂർ ക്ഷേത്രത്തിൽ 120 വർഷങ്ങൾക്ക് മുമ്പ് മുത്തപ്പള്ളി മനയിലെ നമ്പൂതിരിമാർ താന്ത്രിക പൂജകൾ നടത്തിയിരുന്ന കാലത്ത്…
വൈശാഖോത്സവത്തോട് അനുബന്ധിച്ച് ക്ഷേത്ര പരിസരത്തുള്ള പുഴയിൽ നിന്നും വെള്ളം കയറി ക്ഷേത്ര ആചാരങ്ങൾക്ക് ഭംഗം വരാതിരിക്കാൻ കരിങ്കല്ല് കെട്ടി സംരക്ഷിക്കുന്നതും മറ്റുമായ ചില ജോലികൾ അടുത്തുള്ള ഒരു മുസ്ലിം കുടുംബത്തെ ഏൽപ്പിച്ചിരുന്നു…
നാട്ടിൽ കൂലിപ്പണി ചെയ്തു വന്നിരുന്ന അവർ അത് ഏറ്റെടുത്ത് ചെയ്യുകയും കൃത്യമായ കൂലി കൈപ്പറ്റി പോകുകയും ചെയ്തിരുന്നു….
പഴയ കൂലിപ്പണി ചെയ്തവരുടെ പിൻഗാമികളാണ് എന്നു പറഞ്ഞ ചിലർ അവർക്ക് ക്ഷേത്രത്തിൽ പാരമ്പര്യ അവകാശമുണ്ടെന്നും പറഞ്ഞ് എത്തുകയും ക്ഷേത്ര ഭാരവാഹികളുടെ അറിവോട് കൂടിയോ അല്ലാതെയോ ക്ഷേത്ര പരിസരത്തുള്ള നദിയിൽ ഇറങ്ങി എന്തൊക്കെയോ കാണിച്ചു കൂട്ടുകയും ചെയ്തിട്ടുണ്ട്…
ശബരിമലയിൽ പോകുന്ന അയ്യപ്പ വിശ്വാസികളുടെ മനസ്സിൽ “വാവർ ” എന്ന കെട്ട് കഥ ഉണ്ടാക്കി കുത്തി നിറച്ച പോലെ……
അയ്യപ്പ ദർശനം കഴിഞ്ഞ് വരുന്ന വരെ അർത്തുങ്കൽ പള്ളയിൽ കേറ്റി മാല ഊരിച്ച് കീശ നിറക്കുന്ന പോലെ……
കൊട്ടിയൂർ ക്ഷേത്രത്തിന്റെ പേരിലും അവകാശ വാദം ഉന്നയിച്ചിരിക്കുന്നു …
നാളെ ഞങ്ങൾ വെള്ളം തരുന്നതുകൊണ്ടണ് വൈശാഖ മഹോത്സവം നടക്കുന്നതെന്ന മതേതര വാഴത്തുകൾ നാം കേൾക്കേണ്ടി വരും
ഹിന്ദുസമൂഹത്തിലെ എല്ലാവിഭാഗക്കാർക്കും അവിടെ സവിശേഷ അധികാരങ്ങളും ആചാരങ്ങളുമുണ്ട്
അതുമതി.
,
കൊട്ടിയൂരിൽ ഇനി ഒരു #വാവർ വേണ്ട
സൂചി കൊണ്ടെടുക്കേണ്ടത് സൂചികൊണ്ടെടുക്കുക !
പിന്നെ തൂമ്പയെടുക്കേണ്ടി വരരുത് – എന്നാണ് ശശികല ടീച്ചർ പറയുന്നത് .
വൈശാഖോത്സവത്തിൽ ബാവലിപുഴയിൽ നിന്ന് സന്നിധാനത്തെ പ്രദക്ഷിണവഴിയായ തിരുവഞ്ചിറയിലേയ്‌ക്ക് വെള്ളം തിരിച്ചു വിടാൻ നേരത്തെ പൊന്നമ്പിലാത്തുള്ള മുസ്ലീം കുടുംബത്തിനെ ഏൽപ്പിച്ചിരുന്നുവെന്നും , എന്നാൽ പിന്നീട് ഇത് ആദിവാസികളാണ് നടത്തിയിരുന്നതെന്നുമാണ് നാട്ടുകാർ പറയുന്നത് .
കൈയേറ്റക്കാരെ കണ്ട് മിണ്ടാതിരുന്നാൽ, നാളെ കൊട്ടിയൂരപ്പന്റെ തിരുവഞ്ചിറയും വഖഫ് ബോർഡിൽ രജിസ്റ്ററാകുമെന്ന ഭയവും നാട്ടുകാർക്കുണ്ട്. മലബാറിന്റെ ഹൈന്ദവ വിശ്വാസത്തിന്റെ സിരാകേന്ദ്രമായ കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൽ ആചാരങ്ങളെ അട്ടി മറിക്കാനുള്ള ശ്രമമാണോ നടക്കുന്നതെന്നും സംശയമുണ്ട്. ഹിന്ദു ക്ഷേത്രങ്ങളിലെ വരുമാനവും പ്രാധാന്യവും വർദ്ധിക്കുമ്പോൾ മാത്രം എന്തുകൊണ്ടാണ് ‘പാരമ്പര്യ അവകാശം’ ഉയരുന്നതെന്നും ചോദ്യമുയരുന്നു.
















