ന്യൂദൽഹി: കഴിഞ്ഞ 50 വർഷത്തിനിടെ ആദ്യമായി പശ്ചിമ ബംഗാളിലെ റോഡുകളിൽ ഈദ് പ്രാർത്ഥനകൾ നടന്നില്ല. ബംഗാൾ, യുപി, എംപി, ദൽഹി, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലും ബക്രീദ് സമാധാനപരമായി ആഘോഷിച്ചു. തുറസ്സായ സ്ഥലത്ത് മൃഗങ്ങളെ കശാപ്പ് അനുവദിച്ചിരുന്നില്ല.
ബംഗാളിൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ സർക്കാർ ഈദ് നമസ്കാരം മൈതാനത്ത് നടക്കുന്നുണ്ടെന്നും റോഡ് ഗതാഗതം തടസ്സപ്പെടുന്നില്ലെന്നും ഉറപ്പാക്കി. റെഡ് റോഡിന് പകരം കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലാണ് പ്രധാന ഈദ് നമസ്കാരം നടന്നത്.
ബംഗാളിൽ ബിജെപി നമസ്കാരം നിരോധിക്കുമെന്ന് ഭയാനകമായ പ്രവചനങ്ങൾ നടത്തിയവർക്ക് ഇപ്പോൾ ഉത്തരം ലഭിച്ചിട്ടുണ്ടാകും. മുൻകാല ഇടതുമുന്നണി, ടിഎംസി സർക്കാരുകൾക്ക് റോഡുകളിൽ നടക്കുന്ന ഈദ് പ്രാർത്ഥനകൾ തടയാൻ കഴിയാത്തത് എന്തുകൊണ്ട് എന്നതായിരുന്നു ചോദ്യം.
കഴിഞ്ഞ 15 വർഷമായി ഈദ് പ്രാർത്ഥനയ്‌ക്കിടെ റോഡുകളിലെ ഗതാഗത തടസ്സങ്ങൾ തടയുന്നതിൽ മമത ബാനർജിയുടെ സർക്കാർ പരാജയപ്പെട്ടിരുന്നു. കാരണം മറ്റൊന്നുമല്ല ഒരു സമുദായത്തെ പ്രീണിപ്പിക്കുക എന്നതായിരുന്നു അത്.
എന്നാൽ ബംഗാൾ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നരേന്ദ്ര മോദി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. പ്രീണനം ഉണ്ടാകില്ലെന്നും ബിജെപി എല്ലാവരുടെയും സംതൃപ്തിക്കായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മമത ബാനർജിയുടെ പാർട്ടിയിലെ സുഖേന്ദു ശേഖർ റോയിയെപ്പോലുള്ള നേതാക്കൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നല്ല ജോലിക്ക് പരസ്യമായി പ്രശംസിക്കുകയും ചെയ്തത് രാഷട്രീയ ലോകത്തിന് കൗതുകരമായി.
വളരെക്കാലത്തിനു ശേഷം ബംഗാളിന് കഠിനാധ്വാനിയും സമതുലിതനുമായ ഒരു മുഖ്യമന്ത്രിയെ ലഭിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തെ ജനങ്ങൾ അത് കാണുന്നുണ്ടെന്നുമാണ് റോയ് പറഞ്ഞത്.
















