തിരുവനന്തപുരം: വന്യമൃഗങ്ങൾ ജനവാസമേഖലയിൽ ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ വിശദപദ്ധതികളുമായി സംസ്ഥാന സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം. കൃഷിയിടങ്ങളം വനപ്രദേശവും തമ്മിൽ അതിർത്തി നിർണ്ണയിച്ച് വേർതിരിക്കുമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നയപ്രസംഗത്തിൽ പറഞ്ഞു.
ഇതിന് വിശദമായ പഠനങ്ങൾ നടത്തി നടപടിയെടുക്കുമെന്ന് നയത്തിൽ പറയുന്നു. നയപ്രഖ്യാപനം നടത്തുകയായിരുന്നു ഗവർണർ. വി.ഡി. സതീശൻ മുഖ്യമന്ത്രിയായുള്ള സർക്കാരിന്റെ ആദ്യ നയപ്രസംഗമാണ് നടന്നത്.
മൂന്നു ഘട്ടത്തിലാക്കി നടപ്പാക്കും. ആദ്യം പ്രശ്‌നത്തിന് താൽക്കാലിക പരിഹാരം കണ്ടെത്തും തുടർന്ന് പരിഹാരം നിശ്ചയിക്കും. മൂന്നാം ഘട്ടമായി നടപ്പാക്കും.
വനമേഖലയിലെ കാർഷിക പ്രദേശങ്ങൾ, ജനവാസ പ്രദേശങ്ങൾ എന്നിവ കൃത്യമായി കണ്ടെത്തും. അതിനു ശേഷം തുടർനടപടികൾ ഉണ്ടാകും.
പ്രകൃതി സംരക്ഷണം മുഖ്യ വിഷയമാണ്. കാലാവസ്ഥാ ഭേദം കേരളത്തെ ബാധിക്കുന്നത് പഠിക്കും. തടയാൻ സംവിധാനങ്ങൾ ഉണ്ടാക്കും, പ്രസംഗം പറയുന്നു.
















