തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരുനു വേണ്ടി ഗവർണർ രാജേന്ദ്ര വിശ്വനാഥ്
ആർലേക്കർ നടത്തിയ നയപ്രസംഗത്തിന്മേലുള്ള ചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കാൻ പോകുകയാണ്.
നയപ്രസംഗത്തിൽ പ്രഖ്യാപിച്ച ഇന്ദിരാ ഗാരണ്ടി പദ്ധതികൾ ഉൾപ്പെടെ നടപ്പാക്കണമെങ്കിൽ വൻ തുക അധികമായി കണ്ടെത്തണം. ഇതിന് സംസ്ഥാനത്തിന്റെ വരുമാനം കൂട്ടാൻ നികുതി വർദ്ധന അല്ലാതെ മാർഗ്ഗമില്ല. എന്നാൽ നികുതി ഉടൻ കൂട്ടുന്നത് സർക്കാരിന്റെ പ്രതിച്ഛായയ്‌ക്ക് മോശമുണ്ടാക്കും. ബജറ്റ് ജൂൺ പകുതിയോടെ ഉണ്ടാകും. അതിലറിയാം എന്തു സംഭവിക്കുമെന്ന്.
ഇന്ദിരാ ഗാരണ്ടി, കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ഥിതി അതാണ് കാണിക്കുന്നത്. 2023 മുതൽ നടപ്പാക്കിയ കർണാടക, തെലങ്കാനാ സംസ്ഥാനങ്ങളിലെ സ്ഥിതി കഷ്ടമാണ്. കനത്ത സാമ്പത്തിക ബാധ്യത ഉണ്ടായി. അതിന് പണം കണ്ടെത്താൻ നികുതികൾ വർദ്ധിപ്പിച്ചു.
ബജറ്റ്
കേരളത്തിൽ ബജറ്റ് വരാൻ പോകുന്നതേ ഉള്ളു, ഇപ്പോൾ പറയുന്ന സാമ്പത്തിക നിലയെക്കുറിച്ചുള്ള റിപ്പോർട്ട് ശരിയാണെങ്കിൽ നികുതി വർദ്ധന അല്ലാതെ മാർഗ്ഗമില്ല.
കോൺഗ്രസ് പാർട്ടിക്ക് അധികാരം പിടിക്കാൻ പ്രഖ്യാപിച്ച ഇന്ദിരാ ഗാരണ്ടി നടപ്പാക്കാൻ ജനങ്ങളുടെ പോക്കറ്റിൽ കൈയിടുമോ? എങ്കിൽ അത് ജനദ്രോഹമാണെന്ന് പ്രചാരണം വരും. അത് സർക്കാരിനും മുന്നണിക്കും ദോഷമാകും.
കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ സഗസ്ഥാനത്ത് നടപ്പാക്കുന്നതിന് കേരളം നാണക്കേട് കാണിക്കേണ്ടതില്ല. ഭാരതത്തിലെ ഭൂരിപക്ഷം ജനത പിന്തുണച്ച് സർക്കാരാണ് മോദിയുടെ സർക്കാർ. ആ പദ്ധതികൾ നടപ്പാക്കുന്നതിനു പകരം സമാനമായ പദ്ധതികൾ സ്വന്തം പേരിൽ പ്രഖ്യാപിച്ച് ആ കേന്ദ്ര ഫണ്ട് വിനിയോഗിക്കുന്നതിനാണ് സതീശൻ സർക്കാരും ശ്രമിക്കുന്നതെന്നാണ് സൂചനകൾ.
ലഹരി വിമുക്തമായ ഭാരതം എന്ന ലക്ഷ്യം 2047 ഓടെ നടപ്പാക്കാനുള്ള ലക്ഷ്യത്തിൽ കേന്ദ്ര സർക്കാർ പദ്ധതി പ്രഖ്യാപിച്ച് മുന്നോട്ടു പോകുമ്പോൾ അത് നടപ്പാക്കുന്നതിനു പകരം തൂഫാൻ പദ്ധതി പ്രഖ്യാപിച്ചത് അതാണ് കാണിക്കുന്നത്.
കേരളത്തിന്റെ ഉൾപ്പെടെ കടൽതീരംസംരക്ഷിക്കാൻ കേന്ദ്ര സർക്കാർ അവതരിപ്പിച്ചിരിക്കുന്ന പദ്ധതി സമഗ്രമാണ്. അത് നടപ്പാക്കുന്നതിൽ കഴിഞ്ഞ് അര നൂറ്റാണ്ടിനിടെ വീഴ്ചവന്നോ എന്ന് പരിശോധിച്ച് തരുത്തൽ നടപടി എടുക്കുന്നതിനു പകരം സ്വന്തം പുതിയ പദ്ധതികൾ എന്ന പേരിൽ ‘പേരുമാറ്റ ശസ്ത്രക്രിയയാണ്’ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടക്കുന്നത് എന്നാണ് അറിയുന്നത്. കേന്ദ്ര സർക്കാരിന്റെ ‘ബ്ലൂ ഇക്കോണമി റവലൂഷൻ‘ എന്ന നയവും പദ്ധതികളും നടപ്പാക്കാൻ സർക്കാർ തയാറാകുന്നതിന് പകരമാണ് നയത്തിയെ ചില പ്രഖ്യാപനങ്ങൾ.
ഇതുതന്നെയാണ് വിദ്യാഭ്യാസ മേഖലയിലെ വിവിധ പദ്ധതികൾ. പിഎം ശ്രീ പദ്ധതിയെ ‘സിഎം ശ്രീ’ ആക്കിയിട്ട് വിവാദമാക്കിയിട്ട് എന്തുകിട്ടാനാണ്. പകരം കേന്ദ്ര പദ്ധതി നടപ്പാക്കി ഗുണ ഫലം സംസ്ഥാനത്തിന് നൽകുകയാണ് ആർജ്ജവുമുള്ള ഒരു സർക്കാർ ചെയ്യേണ്ടത്. എന്നാൽ ആ പാതിയിലല്ല ആലോചനകൾ.
വികസനം നടപ്പാക്കി രാജ്യത്തോടൊപ്പം വളരുന്നതിന് പകരം ആരുടെ അജണ്ടയിൽ സംസ്ഥാനം ഭരിക്കാനുള്ള ആസൂത്രണങ്ങളാണ് അണിയറയിൽ.
ഊർജ്ജവകുപ്പിൽ കേന്ദ്ര സർക്കാരിന്റെ സൗരോർജ്ജ പദ്ധതിക്ക് കേരളം മുഖം തിരിച്ചുനിന്ന് മുൻ എൽഡിഎഫ് സർക്കാർ ഉണ്ടാക്കിവെച്ച നഷ്ടം എത്രമാത്രമെന്ന് കഴിഞ്ഞ വേനൽക്കാലത്ത് നാം മനസ്സിലാക്കിയതാണ്. മറ്റു സംസ്ഥാനങ്ങൾ സൗരോർജ്ജ മേഖലയിൽ വലിയ മുന്നേറ്റം ഉണ്ടാക്കിയപ്പോൾ നമ്മൾ അവസരം പാഴാക്കി. അവസരവും ആനുകൂല്യവും പരമാവധി വിനിയോഗിച്ച് ഊർജ്ജ മേഖലയിൽ സ്വയം പര്യാപ്തമകാനുള്ള അവരം ഉപയോഗിക്കാൻ തയാറകുമോ എന്ന് കാത്തിരുന്ന് അറിയാം. വ്യവസായ മേഖലയിൽ, കേന്ദ്ര സർക്കാരിന്റെ ലേബർ കോഡുകൾ കൊണ്ടുവന്നിട്ടുള്ള അനുകൂല സാഹചര്യങ്ങൾ വലുതാണ്. ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങൾ ആ ഗുണഫലം വിനിയോഗിക്കാൻ ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. എൽഡിഎഫ് സർക്കാർ തൊഴിലാളികൾക്കൊപ്പമെന്നു പറഞ്ഞിരുന്നെങ്കിലും തൊഴിലാളി വിരുദ്ധമായിരുന്നു. അതിനാലാണ് അവർ ലേബർ കോഡ് എന്താണെന്നുപോലും പഠിക്കാതെ നിരാകരിച്ചത്. വ്യവസായ-തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴി തുറക്കുന്ന ലേബർ കോഡുകൾ നടപ്പാക്കി കേരളത്തിലെ വ്യാവസായിക മേഖലയെ രക്ഷപ്പെടുത്തുമോ എ്ന്ന് ബജറ്റിലൂടെയേ അറിയാനാവൂ.
















