Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആഭ്യന്തരമന്ത്രി രമേശിനും ചെന്നിത്തലപ്പോലീസിനും ഇത് ‘വാട്ടർലൂ’; ചോദ്യം ചെയ്തത് അഭിമാനവും വിശ്വാസ്യതയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2026, 04:59 pm IST
in Kerala, News, India

തിരുവനന്തപുരം: കേരള പോലീസിന്, അല്ല ചെന്നിത്തലപ്പോലീസിന് ഇത് ജയിച്ചേ മതിയാകൂ എന്ന നിലയിലുള്ള ‘വാട്ടർലൂ’വാണ്. അധികാരമേറ്റ് ആദ്യ 10 ദിവസത്തിനുള്ളിൽ വന്നുവീണ ആദ്യ പരീക്ഷണത്തിൽ പ്രതിപക്ഷമായ സിപിഎമ്മിനോട് തോറ്റാൽ കേരള പോലീസിനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്‌ക്കും എന്നെന്നേക്കുഗമായി പ്രതിപക്ഷത്തിനു മുന്നിൽ തലതാഴ്‌ത്തി നടക്കാം. അതുമാത്രമല്ല, കേന്ദ്ര കുറ്റാന്വേഷണ ഏജൻസിയുടെ ഉദേ്യാഗസ്ഥർക്ക് തൊഴിൽ-ജീവൻ സുരക്ഷ നൽകാൻ കഴിയാത്ത സ്ഥിതി എന്നത് കേരള പോലീസിന്റെ എക്കാലത്തേയും പഴിയായി മാറും; കുറഞ്ഞത് എട്ടുമണിക്കൂറിനെങ്കിലുമുള്ളിൽ പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ.
പിണറായി വിജയന്റെ മകൾ നടത്തിയ സാമ്പത്തിക കുറ്റത്തിൽ അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡി ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയത്. നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചായിരുന്നു നീക്കങ്ങൾ. അവർക്ക് ആവശ്യമായ സുരക്ഷാ സംവിധാനം ഒരുക്കേണ്ടത് അതത് പ്രദേശത്തെ പോലീസ് സംവിധാനമാണ്. ഇഡി ആ സഹായവും ഔദ്യോഗികമായി ചോദിച്ചിരുന്നു. റെയ്ഡ് അറിഞ്ഞ് സംഭവസ്ഥലത്ത് പാർട്ടി പ്രവർത്തകർ സായുധരായി ഒത്തുകൂടിയിരുന്നു. ഈ വിവരങ്ങളെല്ലാം സംസ്ഥാന പോലീസിനറിയാമായിരുന്നു. കേന്ദ്ര ഇന്റലിജൻസ് ഏജൻസികൾ ഇതുസംബന്ധിച്ച മുന്നറിയിപ്പും നൽകിയതാണ്.
കോഴിക്കോട്ടും കണ്ണൂരും സമാനമായ സംഭവങ്ങൾ ഉണ്ടായി. അതനുസരിച്ച് അവിടെ മുതിർന്ന പാർട്ടി നേതാക്കളുമായി പോലീസ് ചർച്ചകൾ നടത്തി, അവർ പറഞ്ഞ ആവശ്യങ്ങൾ പരിഗണിച്ച് പരസ്പര വിശ്വാസത്തിലാണ് പരിശോധനകഴിഞ്ഞ് ഉദ്യോഗസ്ഥരെ മടക്കി അയച്ചത്. കണ്ണൂർപോലെ പാർട്ടി പ്രവർത്തകർ അതി വൈകാരികമായി പിണറായി വിജയനേയും പാർട്ടിയേയും കാണുന്നിടയത്ത് കാര്യങ്ങൾ ഏറെക്കുറേ കൈകാര്യം ചെയ്തു. ഉദ്യോഗസ്ഥരെ പുലഭ്യം പറഞ്ഞതും വാഹനത്തിനു നേരേ മുട്ടയെറിഞ്ഞതുമൊഴലിച്ചാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല.
എന്നാൽ തലസ്ഥാനത്തും പോലീസ് ഉംദ്യാഗസ്ഥർ മുതിർന്ന പാർട്ടി നേതാക്കളുമായി ചർച്ച നടത്തി അവരെ വിശ്വാസത്തിലെടുത്താണ് ഇഡി ഉദ്യോഗസ്ഥരെ പുറത്തിറക്കിയത്. സിപിഎം സെക്രട്ടറി എം.വി. ഗോവിന്ദൻ, കടകംപള്ളി സുരേന്ദ്രൻ, ആനാവൂർ നാഗപ്പൻ തുടങ്ങിയ നേതാക്കളാണ് പോലീസിന് ഉറപ്പുനൽകിയത്. പക്ഷേ, ഏതാനും പോലീസ് ഉദ്യോഗസ്ഥരുടെ കഠിനമായ പരിശ്രമം ഉണ്ടായതിനാലാണ് ആക്രമണം വാഹനം തകർക്കലിലും ചെറിയ കൈയേറ്റങ്ങളിലും ഒതുങ്ങിയത്.
എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, സിഐടിയു, സിപിഎം നേതാക്കൾ അണികൾക്ക് എന്തും ചെയ്യാനുള്ള അനുമയതി നൽകിയശേഷമാണ് പോലീസിനെ പറഞ്ഞ കബളിപ്പിച്ചത്.
ആക്രമണത്തിൽനിന്ന് ഇഡി ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തിയ ശേഷം അക്രമികളെ അറസ്റ്റ് ചെയ്യാൻ ചെന്ന പോലീസിനെ ആക്രമിക്കുകയായിരുന്നു പാർട്ടി അണികൾ. എസ്എഫ്‌ഐക്കാരെ തൊടാൻ പോലീസിനെ അനുവദിക്കില്ലെന്ന് നേതാക്കൾ പ്രസ്താവിച്ചു. തുടർന്ന് പ്രകടനം നടത്തി പാളയത്തെ പാർട്ടി ഓഫീസുകളിൽ കയറി ഒളിച്ചിരിക്കുകയായിരുന്നു അക്രമികൾ.
വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ പാർട്ടി ഗുണ്ടകൾ പോലീസിനെ നേരിടാൻ സന്നദ്ധരായി പാർട്ടി ഓഫീസിനു മുന്നിലുണ്ട്. പ്രതികളെ പിടികൂടാതെ തിരിച്ചു പോകില്ലെന്നാണ് പോലീസ് നിലപാട്.
ഇവിടെ തോറ്റാൽ അത് എന്നേക്കുമായുള്ള തോൽവിയാകുമെന്ന പോലീസിന്റെ നിലപാടിനെ തുടർന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തീരുമാനമെടുക്കാൻ കഴിയാതെ കുഴങ്ങിയിരിക്കുകയാണ്. മുഖ്യമന്ത്രി വി.ഡി. സതീശൻ ന്യൂദൽഹിയിലാണ്.

 

Tags: dgpVDSatheesan#KerlaPolice#ChennithacpmpinarayiCMRLEDraid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉപജീവനമാർഗം തല്ലിത്തകർത്തിട്ട് , പണം നൽകാമെന്ന് പറഞ്ഞ എഎ റഹീം എവിടെ ? കാർ തിരിച്ചെടുക്കാനാകാതെ കൂലിപ്പണിയ്‌ക്കിറങ്ങി ശ്യാംരാജ്

Kerala

ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച കാര്‍ സിപിഎം പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം, ജീവിതം വഴിമുട്ടി ഡ്രൈവര്‍,നേതാക്കളുടെ വാഗ്ദാനം ജലരേഖ

Kerala

വഴി തടഞ്ഞ് സമരം : സിപിഎം നേതാവ് പി പി ചിത്തരഞ്ജന് കോടതി പിരിയും വരെ നില്‍പ് ശിക്ഷ

Kerala

ഇഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ 10 പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഉത്തരവ് ചൊവ്വാഴ്ച

Kerala

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

പുതിയ വാര്‍ത്തകള്‍

രാമക്ഷേത്ര ഭരണം സുതാര്യമാക്കും; ചമ്പത്ത് റായിയുടെ രാജി സ്വീകരിച്ചു, വീഴ്ചയില്‍ ഖേദം പ്രകടിപ്പിച്ച് ട്രസ്റ്റ്

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

വഖഫ് ബോര്‍ഡില്‍ രണ്ട് ഹിന്ദുക്കള്‍; ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കോൺഗ്രസ്

6 അടി 5 (1.95 മീറ്റർ) ഉയരവും 94 കിലോഗ്രാം ഭാരം…ബ്രസീലിനെ ലോകകപ്പില്‍ നിന്നും പുറത്താക്കിയ ഏര്‍ലിംഗ് ഹാലണ്ട് എന്ന ഗോളടി യന്ത്രം….

പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗിയും അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാമോഷണത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും: അയോധ്യ ട്രസ്റ്റ്

ശ്രീവല്ലഭ ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡിന്റെ ശോചനീയാവസ്ഥയ്‌ക്ക് അടിയന്തര പരിഹാരം വേണം : കെ മുരളീധരനെ നേരിട്ട് കണ്ട് അനൂപ് ആന്റണി

“മഹേന്ദ്രഗിരി” വരുന്നു! നാവികസേനയുടെ പുതിയ യുദ്ധക്കപ്പൽ ; ബ്രഹ്മോസ് മുതൽ ബരാക്-8 വരെ സജ്ജം

ആസിഫേ വെറുതെ രാഹുലിന്റെ വിടുവായിത്തത്തെ കടമെടുത്ത് വിഡ്ഡിത്തം പുലമ്പരുത്: മോദിയുടെ അവാർഡിനെതിരെ വിഷം തുപ്പിയ ഖ്വാജ ആസിഫ് കൂട്ടുപിടിച്ചത് രാഹുലിനെ

‘മാലിന്യ കൊളോണിയലിസ’ത്തിന് തടയിട്ട് മദ്രാസ് ഹൈക്കോടതി, ഖരമാലിന്യം അയച്ച രാജ്യത്തേക്ക് തിരിച്ചയയ്‌ക്കാന്‍ നിര്‍ദ്ദേശം

ജസ്വന്ത് സിങ്ങ് കര്‍ലയായി സത് ലജ് എന്ന സിനിമയില്‍ അഭിനയിക്കുന്ന ദില്‍ജിത് ദോസാഞ്ച് (ഇടത്ത്) കോണ്‍ഗ്രസ് സര്‍ക്കാര്‍ പൊലീസിനെ വിട്ട് കസ്റ്റഡിയിലിട്ട് കൊന്ന ജസ്വന്ത് സിങ്ങ് കര്‍ല എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ (നടുവില്‍) ഇന്ദിരാഗാന്ധി (വലത്ത്)

സിഖുകാരെ കൂട്ടക്കൊല ചെയ്ത കോണ്‍ഗ്രസിന്റെ ക്രൂരത പറയുന്ന സത് ലജ് എന്ന സിനിമ പറയുന്നത് ജസ്വന്ത് സിങ്ങ് കര്‍ലയുടെ കഥ, ആരാണയാള്‍?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.