India

ശത്രുവിന്റെ ശത്രു മിത്രം ; സൈപ്രസിന് ഇന്ത്യ നൽകുന്നത് വജ്രായുധം ബ്രഹ്മോസ് ; പാകിസ്ഥാനൊപ്പം നിന്ന എർദോഗന് മോദിയുടെ ചെക്ക്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഇന്ത്യയുടെ വജ്രായുധമാണ് ബ്രഹ്മോസ് . പല രാജ്യങ്ങളും ബ്രഹ്മോസിനായി ഇന്ത്യയെ സമീപിച്ചിട്ടുമുണ്ട്. ആ പട്ടികയിൽ പുതുതായി എത്തിയ രാജ്യമാണ് സൈപ്രസ് . ഇന്ത്യയുമായുള്ള പുതിയ പ്രതിരോധ പദ്ധതി പ്രകാരം, കാമികാസെ ഡ്രോണുകൾക്കൊപ്പം ഇന്ത്യയുടെ സൂപ്പർസോണിക് ബ്രഹ്മോസ് മിസൈൽ സംവിധാനവും വാങ്ങുന്നതിനെക്കുറിച്ച് സൈപ്രസ് ഗൗരവമായി പരിഗണിക്കുകയാണ്.

കരാർ അന്തിമമായാൽ, തുർക്കി പ്രസിഡന്റ് എർദോഗന് ഈ നീക്കം വലിയ തിരിച്ചടിയാകും . സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്സിന്റെ സമീപകാല ഇന്ത്യാ സന്ദർശനമാണ് മിസൈൽ വാങ്ങാനുള്ള സാധ്യത വർധിപ്പിച്ചത്.

1974 മുതൽ തുർക്കി വടക്കൻ സൈപ്രസ് നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല തുർക്കി ആവർത്തിച്ച് സമുദ്രാതിർത്തികൾ ലംഘിച്ച് മെഡിറ്ററേനിയനിലെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിൽ ആക്രമണങ്ങൾ നടത്തുന്നുമുണ്ട് . അതിനു തടയിടാനാണ് ബ്രഹ്മോസ് വാങ്ങാൻ സൈപ്രസിന് താൽപ്പര്യം കാട്ടുന്നത്.

ഓപ്പറേഷൻ സിന്ദൂറിനിടെ, ഒന്നിലധികം പാകിസ്ഥാൻ വ്യോമതാവളങ്ങളെ കൃത്യതയോടെ ആക്രമിക്കാൻ ബ്രഹ്മോസ് വിന്യസിക്കപ്പെട്ടു. ഇത് ആഗോളതലത്തിൽ ബ്രഹ്മോസിന്റെ പ്രശസ്തി കൂടുതൽ വർദ്ധിപ്പിച്ചു. ഈ പ്രകടനത്തിൽ ആകൃഷ്ടരായ സൈപ്രസ്, ഇപ്പോൾ പാശ്ചാത്യ സംവിധാനങ്ങൾക്ക് ബദലായാണ് ബ്രഹ്മോസിനെ കാണുന്നത്.

ബ്രഹ്മോസ് സൈപ്രസിന്റെ പ്രതിരോധം ശക്തിപ്പെടുത്തുക മാത്രമല്ല തുർക്കിയ്‌ക്ക് ഇന്ത്യ നൽകുന്ന ഏറ്റവും വലിയ തിരിച്ചടി കൂടിയുമാകും. മുസ്ലീം ലോകത്തിന്റെ നേതാവായി സ്വയം നിലകൊള്ളുകയും ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാനെ പരസ്യമായി പിന്തുണയ്‌ക്കുകയും ചെയ്ത രാജ്യമാണ് തുർക്കി.

അടുത്തിടെ തുർക്കി സ്വന്തമായി വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് യിൽദിരിംഹാൻ . 6000 കിലോമീറ്റർ ദൂരപരിധിയുള്ള ഈ മിസൈൽ മണിക്കൂറിൽ മാക് 25 (Mach 25) വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ളതാണ്. ഇതിന് ഇന്ത്യയുടെ കുറെ ഭാഗങ്ങൾ തകർക്കാൻ ശേഷിയുണ്ടെന്നാണ് തുർക്കി പറയുന്നത് . ഈ മിസൈൽ ഇന്ത്യ ഗൗരവത്തോടെയാണ് കാണുന്നത് . അതുകൊണ്ട് തന്നെ സൈപ്രസിന് ബ്രഹ്മോസ് നൽകിയാൽ പിന്നെ തുർക്കിയുടെ കാര്യത്തിൽ ഒരു തീരുമാനമുണ്ടായേക്കുമെന്നും ഇന്ത്യ കരുതുന്നു.

Recent Posts