Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലീഗിനെയും, ജമാഅത്തെ ഇസ്ലാമിയെയും പിണക്കി സതീശന് ഒന്നും ചെയ്യാനാകില്ല ; മുനമ്പത്തേത് സഭാ നേതൃത്വത്തിന്റെ അറിവോടെ ലീഗും കോൺഗ്രസ്സും നടത്തിയ നാടകം ; കാസ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2026, 07:38 pm IST
in Kerala

കൊച്ചി : മുനമ്പം ഭൂമി വഖഫ് സ്വത്തായി വഖഫ് ബോർഡ് ഉമീദ് പോർട്ടലിൽ രജിസ്റ്റർചെയ്ത നടപടിയിൽ പ്രതികരിച്ച് ക്രിസ്ത്യൻ സംഘടന കാസ . സഭാ നേതൃത്വത്തിന്റെ അറിവോടുകൂടി മുസ്ലിംലീഗും കോൺഗ്രസ്സും ചേർന്ന് വഖ്ഫ് ബോർഡിനെ കൊണ്ട് നടത്തിച്ച നാടകമാണെന്ന് കാസ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

പുതിയ മന്ത്രിസഭ വന്ന് 10 ദിവസം തികയുന്നതിന് മുൻപ് തന്നെ വഖഫ് ബോർഡ് ഇത്തരത്തിൽ ഒരു കൃത്യം നടത്തിയെങ്കിൽ ഇത് എല്ലാവരും അറിഞ്ഞുകൊണ്ട് സംസ്ഥാന ഭരണകൂടത്തെ സഹായിക്കാൻ വേണ്ടി തന്നെയായിരിക്കണം. അഡ്വക്കേറ്റ് മുഹമ്മദ് ഷായെ ഹൈക്കോടതിയുടെ തലപ്പത്ത് എത്തിച്ചിരിക്കുന്നത് വ്യക്തമായ ഉദ്ദേശത്തോടുകൂടി തന്നെയാണ് . മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും ഉള്ളടത്തോളം കാലം അവരെ പിണക്കിക്കൊണ്ട് മുനമ്പം വിഷയത്തിൽ ഒന്നും ചെയ്യുവാൻ മുഖ്യമന്ത്രിക്ക് ആകില്ല എന്നുള്ളത് സാമാന്യബോധമുള്ള ഏതൊരാൾക്കും മനസ്സിലാകുമെന്നും കാസ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ് ….

ഇതല്ലേ യാഥാർത്ഥ്യം !
തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള ലത്തീൻ രൂപതകൾ വിശ്വാസികളെ മോഹിപ്പിച്ച് വോട്ട് ചെയ്യിപ്പിച്ചത് ഫിഷറീസും , തുറമുഖവും, ഒക്കെ കിട്ടുമെന്നു പറഞ്ഞായിരുന്നു എന്നാൽ കൊച്ചി കോട്ടപ്പുറം വരാപ്പുഴ രൂപതകളിൽ ഇതിനൊക്കെ ഒപ്പം തന്നെ മുനമ്പത്തെ വഖഫ് പ്രശ്നം ഒരു പ്രശ്നം തന്നെയായിരുന്നു. UDF അധികാരത്തിൽ വന്നാൽ മുനമ്പത്തെ പ്രശ്നം പരിഹരിക്കും എന്നുതന്നെയായിരുന്നു വിശ്വാസികൾക്ക് ഉറപ്പു നൽകിയിരുന്നത് ……. അതിന് ശക്തി പകരുന്നതായിരുന്നു മുനമ്പത്തെ വേളാങ്കണ്ണി മാതാ പള്ളിമുറ്റത്ത് വെച്ച് മുഖ്യമന്ത്രി ശ്രീ വി.ഡി സതീശൻ മുനമ്പം ജനതയ്‌ക്ക് മുൻപ് നൽകിയ ആ വാഗ്ദാനം.
തങ്ങൾ അധികാരത്തിലെത്തിയാൽ 10 മിനിറ്റ് കൊണ്ട് മുനമ്പം പ്രശ്നം പരിഹരിക്കും എന്നുള്ളതായിരുന്നു ശ്രീ വി ഡി സതീശൻ അന്ന് നടത്തിയ പ്രസ്താവന. ഇതു പറഞ്ഞു വിശ്വസിപ്പിച്ചിട്ട് തന്നെയായിരുന്നു തദ്ദേശീയ സ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും വിശ്വാസികളെ കോട്ടപ്പുറം വരാപ്പുഴ രൂപതകൾ ഇളക്കിയത്…….. അങ്ങനെ യുഡിഎഫ് ജയിച്ചു മന്ത്രിസഭയും രൂപീകരിച്ചു വാഗ്ദാനം നൽകിയ ശ്രീ വി.ഡി സതീശൻ മുഖ്യമന്ത്രിയുമായി.
മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും ഉള്ളടത്തോളം കാലം അവരെ പിണക്കിക്കൊണ്ട് മുനമ്പം വിഷയത്തിൽ ഒന്നും ചെയ്യുവാൻ മുഖ്യമന്ത്രിക്ക് ആകില്ല എന്നുള്ളത് സാമാന്യബോധമുള്ള ഏതൊരാൾക്കും മനസ്സിലാകും. അതുകൊണ്ടുതന്നെ 10 മിനിറ്റ് വാഗ്ദാനത്തിൽ നിന്നും മുഖ്യമന്ത്രിക്ക് തടിയൂരണമെങ്കിൽ അതിനൊരു ചെക്ക് വെച്ചേ മതിയാവൂ …….. അതായിരിക്കണം ഇപ്പോൾ നടന്നിരിക്കുന്ന ഉമീദ് പോർട്ടലിൽ ഉള്ള മുനമ്പം ഭൂമി വഖഫ് ആക്കി നടത്തിയിരിക്കുന്ന രജിസ്ട്രേഷൻ. !!! ഇത് സഭാ നേതൃത്വത്തിന്റെ അറിവോടുകൂടി മുസ്ലിംലീഗും കോൺഗ്രസ്സും ചേർന്ന് വഖ്ഫ് ബോർഡിനെ കൊണ്ട് നടത്തിച്ച ഒരു നാടകം ആയിരിക്കാനാണ് സാധ്യത !
മുൻ സർക്കാരിന്റെ കാലത്ത് രൂപീകരിച്ച വഖഫ് ബോർഡിന് വേണമെങ്കിൽ കഴിഞ്ഞ ഭരണകാലത്ത് തന്നെ ഉമീദ് പോർട്ടലിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്തു രജിസ്ട്രേഷനായി സമർപ്പിക്കാമായിരുന്നു. അതിന് യാതൊരുവിധ തടസ്സവും ഉണ്ടായിരുന്നില്ല എന്നാൽ അതു ഉണ്ടായില്ല, പകരം പുതിയ മന്ത്രിസഭ വന്ന് 10 ദിവസം തികയുന്നതിന് മുൻപ് തന്നെ വഖഫ് ബോർഡ് ഇത്തരത്തിൽ ഒരു കൃത്യം നടത്തിയെങ്കിൽ ഇത് എല്ലാവരും അറിഞ്ഞുകൊണ്ട് സംസ്ഥാന ഭരണകൂടത്തെ സഹായിക്കാൻ വേണ്ടി തന്നെയായിരിക്കണം. അഡ്വക്കേറ്റ് മുഹമ്മദ് ഷായെ ഹൈക്കോടതിയുടെ തലപ്പത്ത് എത്തിച്ചിരിക്കുന്നത് വ്യക്തമായ ഉദ്ദേശത്തോടുകൂടി തന്നെയാണ് ക ( ഇതെല്ലാം സഭാ നേതൃത്വത്തിനും അറിയാവുന്നത് കൊണ്ടായിരിക്കണം അവർ ഈ വിഷയത്തിൽ ഈ സമയം വരെ പുലർത്തുന്ന മൗനത്തിന്റെ കാരണം )
കഴിഞ്ഞ സർക്കാർ രൂപീകരിച്ച വഖഫ് ബോർഡ് ഇങ്ങനെ ഒരു രജിസ്ട്രേഷൻ നടത്തിയില്ലായിരുന്നുവെങ്കിൽ 10 മിനിറ്റ് കൊണ്ട് തങ്ങൾക്ക് പരിഹരിക്കാൻ സാധിക്കുമായിരുന്നു എന്നാണ് മുഖ്യമന്ത്രി ശ്രീ വി.ഡി സതീശൻ പത്രസമ്മേളനത്തിൽ പറഞ്ഞതിൽ നിന്നും വ്യക്തമാകുന്നത്. അതായത് ഇനി രജിസ്ട്രേഷൻ വിഷയത്തിൽ ഒരു തീർപ്പ് ഉണ്ടാകുന്നതുവരെ 10 മിനിറ്റ് ഫോർമുല മാറ്റി വെക്കുകയാണ് എന്ന് അർത്ഥം !
അതായത് മുനമ്പം വഖഫ് വിഷയത്തിന്മേലുള്ള പുതിയ കേസും മറ്റു കാര്യങ്ങളും അന്വേഷണവും കമ്മീഷനും ഒക്കെയായി രണ്ടു മുതൽ അഞ്ചു വർഷം വരെ മുന്നോട്ടു പോകാം.ചിലപ്പോൾ അതിനപ്പുറവും നീണ്ടു പോകും ……… അതുവരെ യുഡിഎഫ് സർക്കാരിന് ആശ്വാസം, മുഖ്യമന്ത്രിക്ക് ആശ്വാസം , തങ്ങളുടെ ബന്ധു/സ്ഥാപന താൽപര്യങ്ങൾക്ക് വേണ്ടി വിശ്വാസികളെ വഞ്ചിച്ച സഭ നേതൃത്വത്തിനും ആശ്വാസിക്കാം!
മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത് സത്യം തന്നെയാണ് , മുനമ്പത്തുകാരെ ആരും ഇറക്കിവിടാൻ പോകുന്നില്ല ……… പക്ഷേ ഒരുവിധ റവന്യൂ അവകാശങ്ങളും ഇല്ലാതെ ഇത്രയും കാലം കഴിഞ്ഞതുപോലെ ഇനിയും കഴിയേണ്ടി വരും. ഒരുപക്ഷേ മുനമ്പത്തെ 404 ഏക്കറിന് പകരമായി ഉത്തര കേരളത്തിൽ സ്ഥലം സ്വീകരിക്കാം എന്ന ഫോർമുല വഖഫ് ബോർഡ് അംഗീകരിച്ചാൽ പോലും ഒരിക്കൽ വക്കഫ് ആക്കിയത് പിന്നീട് ഒരിക്കലും വഖഫ് അല്ലാതാകില്ല എന്ന ഇസ്ലാമിക നിയമം ഡെമോക്രസിന്റെ വാൾ പോലെ മുനമ്പം ജനതയുടെ തലയ്‌ക്കു മുകളിൽ തലമുറകളോളം തൂങ്ങി നിൽക്കും.

Tags: CASA
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)
Kerala

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

News

‘കാസ’യുടെ പിൻതുണ എൻഡിഎയ്‌ക്ക്; ക്രൈസ്തവ സഭയും വിശ്വാസികളും എൻഡിഎയ്‌ക്ക് ഒപ്പം നിൽക്കണമെന്ന് ആഹ്വാനം

Kerala

ക്രൈസ്തവര്‍ക്കിടയിലുള്ള തീവ്രവാദ ഗ്രൂപ്പ് ഏതെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് തുറന്നുപറയണമെന്ന് കാസ

Kerala

ഇസ്ലാമിക മതമൗലികവാദികളെയും, അവർക്ക് പിന്തുണ നൽകുന്ന ഇടതു വലത് മുന്നണികളെയും മുനമ്പം ജനത തള്ളിക്കളഞ്ഞു : കാസ

Kerala

‘ മനുഷ്യത്വം കൊണ്ടാണ് ലാലി കരഞ്ഞതെങ്കിൽ ഗാസയ്‌ക്ക് വേണ്ടി മാത്രമല്ല ഡൽഹിയിൽ പൊട്ടിച്ചിതറിയവർക്ക് വേണ്ടിയും കരയണമായിരുന്നു ‘

പുതിയ വാര്‍ത്തകള്‍

കണ്ടെത്തിയ ബംഗ്ലാദേശികളെ അതിവേഗം നാടുകടത്തണം: സുവേന്ദു

ലീഗിനെയും, ജമാഅത്തെ ഇസ്ലാമിയെയും പിണക്കി സതീശന് ഒന്നും ചെയ്യാനാകില്ല ; മുനമ്പത്തേത് സഭാ നേതൃത്വത്തിന്റെ അറിവോടെ ലീഗും കോൺഗ്രസ്സും നടത്തിയ നാടകം ; കാസ

കേരളത്തിലെ വഖഫ് ബോര്‍ഡ് പിരിച്ചുവിടണം, പിരിച്ചുവിടാന്‍ മുഖ്യമന്ത്രിക്ക് 10 മിനിറ്റ് പോലും വേണ്ട, ഇല്ലെങ്കില്‍ നിയമനടപടി-ഷോണ്‍ ജോര്‍ജ്

അസ്വാഭാവിക ജനസംഖ്യാ വളർച്ച പഠിക്കാൻ അഞ്ചംഗ സമിതി; ജസ്റ്റീസ് നാവ്‌ലേകർ അദ്ധ്യക്ഷൻ

മുനമ്പം ഭൂമി സംബന്ധിച്ച കേരളത്തിലെ വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യാ ബംഗ്ലാദേശ് അതിര്‍ത്തിവേലികെട്ടുന്നതിന് മുന്നോടിയായി ഭൂമി അളക്കാന്‍ ചെല്ലുന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നേരെ സിലിഗുരിയില്‍ കല്ലെറിയുന്ന ബംഗ്ലാദേശികള്‍ (ഇടത്ത്) ലാല്‍ മോനര്‍ഹട്ട് പ്രദേശത്ത് ഭൂമിയളക്കാന്‍ ചെന്ന ഇന്ത്യന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രോശിക്കുന്ന ബംഗ്ലാദേശി അതിര്‍ത്തി പട്ടാളക്കാരന്‍ (വലത്ത്)

ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കമ്പിവേലി കെട്ടാന്‍ പോയ ഉദ്യോഗസ്ഥര്‍ക്കെതിരെ കല്ലേറ്, ആക്രോശിച്ച് ബംഗ്ലാദേശ് അതിര്‍ത്തി സേനയും

ഇസ്രായേലിനെ അംഗീകരിച്ച് എബ്രഹാം കരാറിൽ ചേർന്നാൽ രാജ്യം ഇസ്ലാമിസ്റ്റുകൾ കത്തിക്കും ; ചേർന്നില്ലെങ്കിൽ യുഎസ് പണി തരും ; കുടുക്കിലായി പാകിസ്ഥാൻ

ഷുഹൈബ് വധം: പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

ഡോ: ആൻ്റണി വൈദ്യർക്ക് പ്രേംനസീർ പുരസ്‌ക്കാരം

ഒരു വ്യാഴവട്ടം പിന്നിടുമ്പോൾ…2: നമ്മുടെ ഭാരതവും വിശാല ലോകവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.