Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജീവന്റെ വിലയോ ഒരു പിടി അരി?

സിജ പി.എസ് by സിജ പി.എസ്
May 26, 2026, 07:36 am IST
in Kerala

പാലക്കാട്: ഒരുപിടി അരി കവര്‍ന്നതിനാണ്, പിശാചുക്കളുടെ രൂപമണിഞ്ഞ ആള്‍ക്കൂട്ടം, വിശന്നു വലഞ്ഞ മനോരോഗിയായ യുവാവിന്റെ ജീവനെടുത്തത്. അട്ടപ്പാടിയിലെ മധുവെന്ന വനവാസി യുവാവിനെ കേരളം മറന്നിട്ടില്ല, മറക്കുകയുമില്ല.

അരി മോഷ്ടിച്ചെന്നാരോപിച്ച്, അട്ടപ്പാടി ചിണ്ടക്കി ഊരിലെ മധുവെന്ന (30) ചെറുപ്പക്കാരനെ ആള്‍ക്കൂട്ട വിചാരണക്കും മര്‍ദനത്തിനും ഇരയാക്കുമ്പോള്‍ ഇരുകൈകളും ഉടുമുണ്ട് കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. മോഷണക്കുറ്റം ആരോപിച്ച് കാട്ടിലെ ഗുഹയില്‍നിന്ന് പ്രതികള്‍ മധുവിനെ തേടിപ്പിടിച്ച് മര്‍ദിച്ചു, കിലോമീറ്ററുകള്‍ തലച്ചുമടുമായി നടത്തിച്ചു. മുക്കാലിയില്‍ എത്തിച്ചശേഷം ജനമധ്യത്തില്‍ കള്ളനെന്ന് ആക്ഷേപിക്കുകയും, ചിത്രങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്‌ക്കുകയും ചെയ്തു. ഒന്നും മനസിലാകാതെ ദയനീയമായി നോക്കിനില്‍ക്കുന്ന യുവാവിന്റെ ചിത്രം കേരള മനസാക്ഷിയെ ഞെട്ടിച്ചു.

2018 ഫെബ്രുവരി 22നായിരുന്നു സംഭവം. പിന്നീട് അഗളി പോലീസിന് കൈമാറി. പോലീസ് സ്റ്റേഷനിലേക്ക് ജീപ്പില്‍ കൊണ്ടുപോകുമ്പോള്‍ മധു മരിച്ചു.

സാക്ഷികള്‍ കൂറുമാറി;പ്രോസിക്യൂട്ടര്‍ നിര്‍ണായകമായി

ആള്‍ക്കൂട്ട മര്‍ദനത്തിലാണ് മധു കൊല്ലപ്പെട്ടതെന്ന് കണ്ടെത്തി പോലീസ് കേസെടുത്തു. 16 പ്രതികളാണുണ്ടായിരുന്നത്. സമയത്ത് വിചാരണ ആരംഭിക്കാതിരുന്നതിനാല്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. മധുവിന്റെ കുടുംബത്തിന്റെയും വിവിധ പ്രതിപക്ഷ രാഷ്‌ട്രീയപാര്‍ട്ടികളുടെയും സംഘടനകളുടെയും നിരന്തരമായ ഇടപെടലിനെ തുടര്‍ന്ന് ഒന്നരവര്‍ഷത്തിന് ശേഷമാണ് സര്‍ക്കാര്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിച്ചത്. 2019ല്‍ വി.ടി. രഘുനാഥിനെ സ്പെഷല്‍ പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചെങ്കിലും ചുമതല ഏറ്റെടുത്തില്ല.

വിചാരണ നീണ്ടതോടെ കുടുംബം സിബിഐ അന്വേഷണം തേടി. ഹൈക്കോടതി അഭിഭാഷകന്‍ സി. രാജേന്ദ്രനെ പബ്ലിക് പ്രോസിക്യൂട്ടറായും, അഡ്വ. രാജേഷ് എം. മേനോനെ അഡീ. പ്രോസിക്യൂട്ടറായും സര്‍ക്കാര്‍ നിയമിച്ചെങ്കിലും മധുവിന്റെ കുടുംബത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് രാജേന്ദ്രന്‍ രാജിവെച്ചു. തുടര്‍ന്ന് അഡ്വ. രാജേഷ് എം. മേനോന്‍ സ്പെഷല്‍ പ്രോസിക്യൂട്ടറായി. അതോടെയാണ് കേസ് മുന്നോട്ട് പോയത്. അദ്ദേഹത്തിന് സര്‍ക്കാര്‍ ഫീസ് നല്‍കിയില്ല. മാസങ്ങള്‍ക്ക് ശേഷം മധുവിന്റെ കുടുംബത്തിന്റെ പരാതി പ്രകാരം ചെറിയൊരു തുക അനുവദിച്ചു.

മൂന്നാം പ്രതിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയാക്കി

അതിനിടെ മൂന്നാം പ്രതി ഷംസുദീനെ സിപിഎം മുക്കാലി ബ്രാഞ്ച് സെക്രട്ടറിയാക്കി. കനത്ത പ്രതിഷേധം ഉയര്‍ന്നതോടെ മാറ്റി. 2022 ഏപ്രില്‍ 22ന് കേസിന്റെ വിചാരണ തുടങ്ങി. 129 സാക്ഷികളില്‍ 103 പേരെ വിസ്തരിച്ചു. വിസ്തരിക്കേണ്ടതില്ലെന്ന് കണ്ടെത്തി 24 പേരെ ഒഴിവാക്കി. രണ്ടുപേര്‍ മരിച്ചു. 24 പേര്‍ കൂറുമാറി. സാക്ഷികളും പ്രതികളും ഒരുമിച്ച് വരുന്നതും, കോടതിയില്‍ കൂറുമാറുന്നതും വാര്‍ത്തയായിരുന്നു. കൂറുമാറിയ സാക്ഷികളെ വീണ്ടും വിസ്തരിക്കുന്ന സ്ഥിതിയുണ്ടായി. കൂറുമാറിയ ചില സാക്ഷികളെ കണ്ണ് പരിശോധനക്ക് വിധേയമാക്കി. രഹസ്യമൊഴി നല്‍കിയവരും കൂറുമാറിയിരുന്നു. മാത്രമല്ല, മജിസ്റ്റീരിയില്‍ റിപ്പോര്‍ട്ടിന് മേല്‍ തെളിവ് മൂല്യത്തര്‍ക്കം ഉണ്ടായി. ഒടുവില്‍ സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കേണ്ടിവന്നു.

ഒട്ടേറെ പ്രതിസന്ധികളും നാടകീയ സംഭവങ്ങളും കടന്നാണ് 2023 ഏപ്രില്‍ അഞ്ചിന് 16 പ്രതികളില്‍ 14 പേരും കുറ്റക്കാരാണെന്ന് മണ്ണാര്‍ക്കാട് എസ്‌സി എസ്ടി കോടതി കണ്ടെത്തി ഏഴുവര്‍ഷം തടവും പിഴയും വിധിച്ചത്.

ഒന്നാംപ്രതി മേച്ചേരി ഹുസൈന് ഏഴുവര്‍ഷം തടവും 1,05,000 രൂപ പിഴയും വിധിച്ചു.

രണ്ടാംപ്രതി കിളയില്‍ മരക്കാര്‍, മൂന്നാം പ്രതി പൊതുവചോല ഷംസുദ്ദീന്‍, അഞ്ചാംപ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി പൊതുവചോല അബൂബക്കര്‍, ഏഴാം പ്രതി പടിഞ്ഞാറെ പള്ളിയില്‍ കുരിക്കള്‍ സിദ്ദീഖ്, എട്ടാം പ്രതി തൊട്ടിയില്‍ ഉബൈദ്, ഒമ്പതാം പ്രതി വിരുത്തിയില്‍ നജീബ്, പത്താം പ്രതി മണ്ണമ്പറ്റ ജൈജുമോന്‍, 12ാം പ്രതി പുത്തന്‍പുരക്കല്‍ സജീവ്, 13ാം പ്രതി മുരുകട സതീഷ്, 14ാം പ്രതി ചരുവില്‍ ഹരീഷ്, 15ാം പ്രതി ചരുവില്‍ ബിജു എന്നിവര്‍ക്കും ഏഴുവര്‍ഷം തടവും 1,18,000 രൂപ പിഴയുമാണ് വിധിച്ചത്. 16ാം പ്രതി വിരുത്തിയില്‍ മുനീറിന് മൂന്നുമാസം തടവും 500 രൂപ പിഴയുമാണ് കോടതി വിധിച്ചത്. മുമ്പ് തടവ് അനുഭവിച്ചിട്ടുള്ളതിനാല്‍ 500 രൂപ അടച്ചാല്‍ മതിയെന്ന് പറഞ്ഞ് വിടുകയായിരുന്നു.
മണ്ണാര്‍ക്കാട് കോടതി വിധിക്കെതിരെ കുടുംബം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Tags: attappadiAttappadi Madhu caseMadhu of Chindaki village
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

പ്രബുദ്ധ കേരളത്തിന്റെ കണ്ണുതുറപ്പിക്കട്ടെ

Kerala

അട്ടപ്പാടി മധുക്കേസ്: ഒന്നാം പ്രതി ഹസ്സനെ വെറുതെ വിട്ടു, ഇതിനെതിരെ അപ്പീല്‍ പോകുമെന്ന് മധുവിന്റെ കുടുംബം

Kerala

മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടിയിൽ വനവാസി യുവാവിന് മർദനം; തലയോട്ടി പൊട്ടിയ യുവാവിനെ ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

Kerala

അട്ടപ്പാടി അഗളിയില്‍ വന്‍ കഞ്ചാവ് തോട്ടം; 60 സെന്റില്‍ പതിനായിരത്തോളം ചെടികള്‍ നശിപ്പിച്ച് പോലീസ്

Kerala

അട്ടപ്പാടിയില്‍ പശുവിനെ മേയ്‌ക്കുന്നതിനിടെ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.