കൊച്ചി: അട്ടപ്പാടി മധു വധക്കേസില്‍ ഒന്നാം പ്രതിയെ വെറുതെ വിട്ടതില്‍ അപ്പീല്‍ പോകുമെന്ന് മധുവിന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ സി.കെ രാധാകൃഷ്ണന്‍. ഒന്നാം പ്രതിക്കെതിരായായ തെളിവുകള്‍ കോടതി പരിഗണിച്ചില്ല. ഇതിനെതിരെ മേല്‍കോടതിയെ സമീപിക്കും. വധ ശിക്ഷ നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. സാക്ഷികള്‍ കൂറുമാറാന്‍ കാരണം പോലീസിന്റെ മോശം ഇടപെടലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.
“മധു വധക്കേസിൽ ഒന്നാംപ്രതിയെ വെറുതെ വിട്ടത് എന്തിന് ?? ഒന്നാംപ്രതി ഇല്ലാത്ത കൊലപാതകമോ??”- തുടങ്ങി സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഒന്നാം പ്രതിയെ വെറുതെ വിട്ടതില്‍ സമരസമിതിയും കുടുംബവും സര്‍ക്കാരുമായി ആലോചിച്ച് അപ്പീല്‍ സമര്‍പ്പിക്കും. ഒന്നാം പ്രതിയെ വെറുതെ വിട്ടത് ഹൈക്കോടതി മോശം സന്ദേശമാണ് നല്‍കിയത്. എന്നാല്‍ 12 പ്രതികള്‍ക്ക് മൂന്ന് ജീവപര്യന്തം കൊടുത്ത വഴി മറ്റൊരു സന്ദേശം കൂടി ഈ സമൂഹത്തിന് കൊടുത്തിട്ടുണ്ട്. ഇതൊരു പരിഷ്‌കൃത സമൂഹത്തിന് എതിരായിട്ടുള്ള കുറ്റകൃത്യമായതു കൊണ്ട് ഞാന്‍ വധ ശിക്ഷ നല്‍കണമെന്നാണ്.ആവശ്യപ്പെട്ടത്.
12 പ്രതികള്‍ക്ക് എങ്കിലും ജീവപര്യന്തം കൊടുത്തത് ഈ നിയമപോരാട്ടത്തിന്റെ വലിയ വിജയമാണ്. ചാനലുകാരുടെ ഇടപെടലാണ് വലിയൊരു സോഷ്യല്‍ മൂവ്‌മെന്‍റ് ആയി ഈ കേസിനെ മാറ്റിയത്. ഈ കേസില്‍ മുന്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമായിരുന്നു. 24 സാക്ഷികള്‍ കൂറുമാറിയതിലും തെളിവുകള്‍ ശേഖരിക്കുന്നതിലും മുന്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമായിരുന്നു. അതു കൊണ്ടാണ് കീഴ്‌ക്കോടതിയില്‍ തന്നെ മോശപ്പെട്ട ശിക്ഷയിലേക്ക് പോയത്.-അഭിഭാഷകന്‍ സി.കെ രാധാകൃഷ്ണന്‍ പറയുന്നു.
















