Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പ്രബുദ്ധ കേരളത്തിന്റെ കണ്ണുതുറപ്പിക്കട്ടെ

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 27, 2026, 09:23 am IST
in Editorial

അട്ടപ്പാടിയിലെ മധു എന്ന വനവാസി യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് ഒരു പറ്റം ആളുകള്‍ അതിക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ശിക്ഷ വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയെ ഹതഭാഗ്യനായിരുന്ന ആ യുവാവിന്റെ ബന്ധുക്കള്‍ മാത്രമല്ല, മനുഷ്യ സ്‌നേഹികളെല്ലാം സ്വാഗതം ചെയ്യും. വിചാരണക്കോടതി പ്രതികള്‍ക്ക് വിധിച്ച ശിക്ഷ കുറഞ്ഞുപോയെന്ന ചിന്ത നീതിബോധമുള്ള എല്ലാവര്‍ക്കും ഉണ്ടായിരുന്നു. ആ ചിന്തയാണ് ഈ വിധിയിലൂടെ ഹൈക്കോടതി തിരുത്തിയിരിക്കുന്നത്. കേസില്‍ 12 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി ഉയര്‍ത്തിയിരിക്കുകയാണ്. മണ്ണാര്‍ക്കാട് വിചാരണക്കോടതി പ്രതികള്‍ക്ക് ഏഴ് വര്‍ഷം തടവുശിക്ഷയായിരുന്നു വിധിച്ചത്. പതിനാറാം പ്രതിയുടെ ശിക്ഷ ഹൈക്കോടതി ഒരു വര്‍ഷമാക്കി ദീര്‍ഘിപ്പിക്കുകയും ചെയ്തിരിക്കുന്നു.

വിചാരണക്കോടതി ഇയാള്‍ക്ക് മൂന്ന് മാസമായിരുന്നു ശിക്ഷ വിധിച്ചിരുന്നത്. പ്രതികള്‍ മധുവിന്റെ അമ്മ മല്ലിക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്.

കീഴ്‌ക്കോടതി വിധി റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ശിക്ഷ വര്‍ധിപ്പിക്കണമെന്നും, പ്രതികള്‍ പുറത്തിറങ്ങുന്നത് തങ്ങളുടെ ജീവന് ഭീഷണിയാണെന്നും ആവശ്യപ്പെട്ട് മധുവിന്റെ കുടുംബവും അപ്പീല്‍ നല്‍കിയിരുന്നു. ഇതിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധിയുണ്ടായത്. 24 സാക്ഷികള്‍ കൂറുമാറിയ കേസായിരുന്നിട്ടും പ്രതികള്‍ അര്‍ഹിക്കുന്ന ശിക്ഷ ലഭിച്ചത് നിയമത്തിന്റെ നീണ്ട കരങ്ങള്‍ക്ക് കുറ്റവാളികളെ പിടികൂടാനും ശിക്ഷിക്കാനുമുള്ള കരുത്തുണ്ടെന്ന് തെളിയിക്കുന്നു. നിഷ്ഠുരമായ പല കുറ്റകൃത്യങ്ങളില്‍ നിന്നും സ്വാധീനമുള്ള പ്രതികള്‍ രക്ഷപ്പെടുന്ന അവസ്ഥയുണ്ട്. നിയമവാഴ്ച ഉറപ്പു വരുത്തുന്നതില്‍ ഭരണാധികാരികള്‍ക്കുള്ള അനാസ്ഥയും, അന്വേഷണത്തില്‍ ബോധപൂര്‍വ്വം വരുത്തുന്ന വീഴ്ചയുമൊക്കെയാണ് ഇതിന് കാരണം. മധുവിന്റെ കാര്യത്തിലും ഇങ്ങനെ സംഭവിക്കുമോയെന്ന ആശങ്ക ഉയര്‍ന്നുവന്നിരുന്നു.

ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ അങ്ങ് ഉത്തരേന്ത്യയില്‍ മാത്രം നടക്കുന്ന കാര്യമാണെന്നും, സമ്പൂര്‍ണ്ണ സാക്ഷരതയും പ്രബുദ്ധതയും കളിയാടുന്ന കേരളത്തില്‍ ഇങ്ങനെയൊന്നും നടക്കില്ലെന്നും പ്രചരിപ്പിക്കുന്ന വ്യവസ്ഥാപിത രാഷ്‌ട്രീയക്കാരും, അത് വിശ്വസിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളുമാണ് കേരളത്തിലുള്ളത്. മധുവിന്റെ പൈശാചികമായ കൊലപാതകം ഈ അവകാശവാദത്തിന്റെ തനിനിറം പുറത്തുകൊണ്ടുവന്നു. മധുവിന്റെ കൊലപാതകത്തിന് മുന്‍പും പിന്‍പും ഇത്തരം ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ സ്ഥാപിത ശക്തികള്‍ സൃഷ്ടിച്ചെടുത്തിട്ടുള്ള സവിശേഷമായ പൊതുബോധത്തിന്റെ മറവില്‍ കേരളത്തില്‍ ഇത്തരം കൊലപാതകങ്ങള്‍ തമസ്‌കരിക്കപ്പെടുകയായിരുന്നു. പല കാരണങ്ങള്‍ കൊണ്ടും മധുവിന്റെ കാര്യത്തില്‍ അതിന് കഴിഞ്ഞില്ല.

മധുവിന്റെ കേസിലെ ഹൈക്കോടതിയുടെ വിധിന്യായം പ്രബുദ്ധരെന്ന് വിശ്വസിക്കുന്ന മലയാളികളുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. മധുവിന് നേരെയുണ്ടായത് ഒറ്റപ്പെട്ട സംഭവമല്ലെന്നും, പ്രതിരോധമില്ലാത്തവരുടെ മേല്‍ സംഘടിതശക്തി ഏറ്റവും വ്യക്തമായ രൂപത്തില്‍ പ്രകടിപ്പിക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തിയിരിക്കുന്നു. അട്ടപ്പാടിയിലെ ഗോത്ര വിഭാഗക്കാര്‍ നിയന്ത്രിക്കപ്പെടേണ്ടവരോ ശിക്ഷിക്കപ്പെടേണ്ടവരോ അല്ല. അവര്‍ ഈ രാജ്യത്തെ പൗരന്മാരാണ്. ഭരണഘടനാപരമായി സംരക്ഷിക്കപ്പെടേണ്ടവരാണ്. നിയമപ്രകാരം തുല്യ അന്തസ്സിന് അര്‍ഹതപ്പെട്ടവരാണ്. ഇതില്‍ നിന്നൊക്കെ കേരളീയ സമൂഹം എത്രത്തോളം അകലെയാണെന്ന ഓര്‍മ്മപ്പെടുത്തലാണ് മധുവിന്റെ മരണം. കോടതിയുടെ ഈ വാക്കുകള്‍ വിവേചനങ്ങളെ ബോധപൂര്‍വ്വം നിലനിര്‍ത്തിയും അനീതികളെ പ്രോത്സാഹിപ്പിച്ചും ഇത് കേരളമാണെന്ന് ഊറ്റം കൊള്ളുന്നവരുടെ കണ്ണുതുറപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.

Tags: Kerala High courtAttappadi Madhu case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജീവന്റെ വിലയോ ഒരു പിടി അരി?

Kerala

അട്ടപ്പാടി മധുക്കേസ്: ഒന്നാം പ്രതി ഹസ്സനെ വെറുതെ വിട്ടു, ഇതിനെതിരെ അപ്പീല്‍ പോകുമെന്ന് മധുവിന്റെ കുടുംബം

Kerala

മ​ല​യി​ടം​തു​രു​ത്തി​ലെ ഒ​ഴി​പ്പി​ക്ക​ൽ; വി​ധി ന​ട​പ്പാ​ക്കി​യേ പ​റ്റൂ​വെ​ന്ന് സ​ർ​ക്കാരിനോട് ഹൈ​ക്കോ​ട​തി

Kerala

വൈറല്‍ താരവും ഫര്‍മാന്‍ ഖാനും മധ്യപ്രദേശ് കോടതിയെ സമീപിക്കട്ടെ: മധ്യപ്രദേശ് സര്‍ക്കാര്‍

Kerala

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

പുതിയ വാര്‍ത്തകള്‍

പ്രബുദ്ധ കേരളത്തിന്റെ കണ്ണുതുറപ്പിക്കട്ടെ

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ വൻ സുരക്ഷാവീഴ്ച: ശ്രീകോവിലിനുള്ളിൽ നിന്ന് അമൂല്യമായ ‘വൈരനാമം’ കാണാനില്ല, 78 ഗ്രാം സ്വർണവും കാണാനില്ലെന്ന് റിപ്പോർട്ട്

പിണറായിയുടെ കണ്ണൂരിലെ വീടിനു മുന്നിൽ സഖാക്കളുടെ പ്രതിഷേധം, ഇഡിയ്‌ക്കെതിരെ മുദ്രാവാക്യം വിളി

മാസപ്പടി കേസ്: വീണ വിജയനെ ഇഡി ചോദ്യംചെയ്യുന്നു

ഖാദിമ' സംവിധായകന്‍ ഗോവിന്ദ് കെ. സജിക്ക് ഇന്ത്യ ഹാബിറ്റാറ്റ് സെന്റര്‍ ഡയറക്ടര്‍ ഡോ.കെ.ജി. സുരേഷ് ഉപഹാരം സമ്മാനിച്ചപ്പോള്‍

വേറിട്ട അനുഭവമായി ‘ഖാദിമ’; ചിത്രം ള്‍ഫ് നാടുകളില്‍ ഗാര്‍ഹിക തൊഴിലാളികള്‍ അനുഭവിക്കുന്ന ചൂഷണത്തിന്റെയും വേദനകളുടെയും നേര്‍ക്കാഴ്ച

കുമാരനാശാന്റെ ജന്മഭൂമി വീണ്ടെടുത്ത് സ്മാരകം നിര്‍മിക്കണം: തപസ്യ

വീണയുടെ ഫ്ലാറ്റിലും മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും കണ്ണൂരിലെയും തിരുവനന്തപുരത്തെയും വീട്ടിൽ ഉൾപ്പെടെ 12 ഇടത്ത് ഒരേ സമയം റെയ്ഡ്

എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാട്‌

നവതി പ്രഭയില്‍ കദംബന്‍ നമ്പൂതിരിപ്പാട്

പിണറായിക്ക് തിരിച്ചടിയായത് ഹൈക്കോടതി ഉത്തരവ്

കഥകളി മേളാചാര്യന്‍ കലാമണ്ഡലം കൃഷ്ണദാസിന്റെ 60-ാം പിറന്നാളില്‍ തിരുവനന്തപുരം കോട്ടയ്ക്കകം കാര്‍ത്തികതിരുനാള്‍ തീയേറ്ററില്‍ നടന്ന കൃഷ്ണായനം ചടങ്ങില്‍ പദ്മശ്രീ
മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ കൃഷ്ണദാസിനെ പൊന്നാടയണിയിച്ച് ആദരിക്കുന്നു. സമീപം എസ്. ശ്രീനിവാസന്‍ ഐഎഎസ് (റിട്ട.), വേണുഗോപാല്‍ തുടങ്ങിയവര്‍ സമീപം

കലാമണ്ഡലം കൃഷ്ണദാസിനെ ആദരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.