India

അഭിഷേക് ബാനര്‍ജിയുടെ വീട്ടിലേക്ക് പൊലീസുദ്യോഗസ്ഥര്‍…മമതയുടെ മരുമകന് ഒരുങ്ങുന്നത് തടവോ അറസ്റ്റോ അതോ ചോദ്യം ചെയ്യല്‍ മാത്രമോ?

മമതുയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയ്ക്ക് കുരുക്ക് മുറുകുകയാണ്. തിങ്കളാഴ്ച അഭിഷേക് ബാനര്‍ജിയുടെ വീട്ടിലേക്ക് പൊലീസ് ഉദ്യോഗസ്ഥര്‍ കയറുന്ന വീഡിയോ വൈറലായി പ്രചരിക്കുകയാണ്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്‍ക്കൊത്ത: മമതുയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയ്‌ക്ക് കുരുക്ക് മുറുകുകയാണ്. തിങ്കളാഴ്ച അഭിഷേക് ബാനര്‍ജിയുടെ വീട്ടിലേക്ക് പൊലീസ് ഉദ്യോഗസ്ഥര്‍ കയറുന്ന വീഡിയോ വൈറലായി പ്രചരിക്കുകയാണ്. പൊലീസ് സംഘം തെക്കന്‍ കൊല്‍ക്കത്തയിലെ ഹരീഷ് മുഖര്‍ജി റോഡിലുള്ള വസതിയിലാണ് എത്തിയത്.

ഒരു മണിക്കൂര്‍ നേരം പൊലീസ് ഉദ്യോസ്ഥര്‍ അവിടെ ചെലവഴിച്ചു. അതിന് ശേഷം മടങ്ങിപ്പോയി. ഈ പൊലീസ് ഉദ്യോഗസ്ഥര്‍ അഭിഷേക് ബാനര‍്ജിയെ അറസ്റ്റ് ചെയ്യാനാണ് എത്തിയതെന്ന് അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്. അതല്ല, ചോദ്യം ചെയ്ത് വിശദാംശങ്ങള്‍ അറിയുകയാണ് ലക്ഷ്യമെന്നും പറയുന്നു. എന്തായാലും പൊലീസ് ഇതേക്കുറിച്ച് മൗനം പാലിക്കുകയാണ്. കംപ്യുട്ടര്‍ കൊണ്ടുപോയതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അനധികൃതമായി അഭിഷേക് ബാനര്‍ജി കൈവശം വെച്ചിരിക്കുന്ന 43 ഭൂമിയുടെ വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസം ബംഗാള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. അഭിഷേക് ബാനര്‍ജിയുടെ ഭാര്യ, ബന്ധുക്കള്‍, വേലക്കാര്‍, അയല്‍ക്കാര്‍ എന്നിവരുടെ പേരിലാണ് ഈ ഭൂമിയും കെട്ടിടങ്ങളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു ഭൂമിയും വീടും മാത്രം തൃണമൂല്‍ നേതാവും എംപിയുമായ സായനി ഘോഷിന്റെയും അഭിഷേക് ബാനര്‍ജിയുടെയും സംയുക്ത ഉമടസ്ഥതയിലാണ്. ഇതും മറ്റൊരു വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. സായനി ഘോഷിനെ സഹഉടമസ്ഥയാക്കാന്‍ മാത്രം എന്ത് വഴിവിട്ടുള്ള ബന്ധമാണ് അഭിഷേക് ബാനര‍്ജിയും സായനി ഘോഷും തമ്മിലുള്ളതെന്ന് ചോദ്യവും ഉയരുകയാണ്.

മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയാണ് തൃണമൂല്‍ കോണ്‍ഗ്രസിനെ നശിപ്പിച്ചത്. അഴിമതിയും ധൂര്‍ത്തുമായിരുന്നു അഭിഷേക് ബാനര്‍ജിയുടെ മാര്‍ഗ്ഗം. ഒപ്പം സര്‍ക്കാര്‍ ഭൂമി കയ്യേറാനായി ഗൂണ്ടകളെയും ആശ്രയിച്ചിരുന്നു. ഇതോടെ ചില ഗുണ്ടകള്‍ അഴിഞ്ഞാടുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തി. അഭിഷേക് ബാനര്‍ജിയുടെ പേരില്‍ കോടികളുടെ കല്‍ക്കരി കുംഭകോണം നടത്തിയെന്ന ആരോപണം വേറെയുമുണ്ട്. ഭാര്യയും ആഡംബര ജീവിതം നയിക്കുന്ന സ്ത്രീയാണ്.

Recent Posts