Kerala

പി കെ ശ്യാമളയ്‌ക്കെതിരെ സിപിഎം തളിപ്പറമ്പ് ഏരിയ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കണ്ണൂര്‍:പി കെ ശ്യാമളയ്‌ക്കെതിരെ സിപിഎം തളിപ്പറമ്പ് ഏരിയ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം.തോല്‍വി മുന്‍കൂട്ടി നേതൃത്വത്തെ അറിയിച്ചിട്ടും സ്ഥാനാര്‍ഥിയെ മാറ്റിയില്ലയെന്ന് വിമര്‍ശനമുണ്ടായി.

പി കെ ശ്യാമള ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത ഇല്ലാത്ത നേതാവാണ്. എംവി ഗോവിന്ദന്റെയും പി കെ ശ്യാമളയുടെയും ശരീര ഭാഷയും ശൈലി ഒന്നാണെന്നും കുറ്റപ്പെടുത്തലുണ്ടായി. ജില്ലാ സെക്രട്ടറി കെ കെ രാഗേഷിനെതിരെയും വിമര്‍ശനം ഉയര്‍ന്നു.ബ്രാഞ്ച് സെക്രട്ടറി പോലും ആകാത്തയാള്‍ ജില്ലാ സെക്രട്ടറിയായതാണ് പാര്‍ട്ടിയുടെ പരാജയത്തിന് ഒരു കാരണം.

എം വി ഗോവിന്ദന്റെ ശൈലിയാണ് ഓഫീസ് ജീവനക്കാര്‍ക്കും. ഇവരുടെ ഇടപെടല്‍ വോട്ട് കൂട്ടാനല്ല കുറയ്‌ക്കാനാണ് സഹായിച്ചത്.കണ്ണൂരില്‍ സംഘടിപ്പിച്ച ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ സംഘാടനം ജനങ്ങള്‍ക്കിടയില്‍ അവമതിപ്പ് ഉണ്ടാക്കിയെന്നും വിമര്‍ശനമുയര്‍ന്നു.

അതേസമയം,തിരഞ്ഞെടുപ്പ് തോല്‍വിയില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെ സിപിഎമ്മില്‍ വിമര്‍ശനം തുടരുകയാണ്. പിണറായി വിജയന്‍ പ്രതിപക്ഷ നേതാവായി തുടര്‍ന്നാല്‍ അടുത്ത തവണയും പാര്‍ട്ടി തിരിച്ചു വരില്ല.

കണ്ണൂര്‍ ജില്ലാ കമ്മിറ്റി പിരിച്ചുവിടണം. ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് നേതാക്കളുടെ പെട്ടി താങ്ങിവന്ന അമൂല്‍ ബേബിയെന്നും കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ ഏരിയ കമ്മിറ്റിയില്‍ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. എം വി ഗോവിന്ദന്‍ പങ്കെടുക്കുന്ന പരിപാടികള്‍ ബഹിഷ്‌കരിക്കുമെന്ന് ചില അംഗങ്ങള്‍ പറഞ്ഞു.

 

Recent Posts