ടെഹ്റാൻ : രാജ്യത്തെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഇറാനിൽ തന്നെ തുടരണമെന്ന് ഉത്തരവിട്ട് ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി. വെടിനിർത്തലിനുള്ള ഈ വ്യവസ്ഥ അംഗീകരിക്കാൻ വിസമ്മതിച്ചുകൊണ്ട് ഖമേനി ഡൊണാൾഡ് ട്രംപിനെ ശക്തമായി ശാസിച്ചു.
റിപ്പോർട്ടുകൾ പ്രകാരം അയത്തുള്ള മൊജ്തബ ഖമേനിയുടെ നിർദ്ദേശം ഇറാനെതിരായ യുഎസ്-ഇസ്രായേൽ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾക്ക് തിരിച്ചടിയാകും.
അതേ സമയം നേരത്തെ ഏതൊരു സമാധാന കരാറിലും ഇറാന്റെ ഉയർന്ന സമ്പുഷ്ടമായ യുറേനിയം ശേഖരം രാജ്യത്തിന് പുറത്തേക്ക് മാറ്റുന്നത് ഉൾപ്പെടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രായേലിന് ഉറപ്പ് നൽകിയതായി ഇസ്രായേൽ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ ഖമേനിയുടെ ഇപ്പോഴത്തെ പ്രസ്താവന യുഎസുമായും ഇസ്രായേലുമായും ഉള്ള സമാധാന ചർച്ചകളെ കൂടുതൽ സങ്കീർണ്ണമാക്കുമെന്നതിൽ സംശയമില്ല.
















