തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ എംഎൽഎമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുന്നു. പ്രോ ടേം സ്പീക്കറായ ജി സുധാകരനാണ് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുക്കുന്നത്. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്ഞ. കൊല്ലം ജില്ലയില്‍ നിന്നുള്ള ആദ്യത്തെ ബിജെപി എംഎല്‍എയായി ബി. ബി ഗോപകുമാർ സത്യപ്രതിജ്ഞ ചെയ്തു. മുപ്പത്തിമൂന്നാമനായി ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ.
ചാത്തന്നൂര്‍ മീനാട് ബാലകൃഷ്ണ മന്ദിരത്തില്‍ പരേതരായ ബാലകൃഷ്ണന്റയും പത്മാവതിയുടേയും മകനായ ഗോപകുമാര്‍ കഴിഞ്ഞ രണ്ട് തവണയും നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാമത്തെത്തിയ അദ്ദേഹം കഠിനപ്രയത്നത്തിലൂടെയും അവിശ്രമമായ അധ്വാനത്തിലൂടെയുമാണ് 2026ല്‍ ചരിത്രം കുറിച്ചത്. ഹിന്ദി അദ്ധ്യാപകന്‍ കൂടിയാണ് അദ്ദേഹം.
ബിജെപിയുടെ രാഷ്‌ട്രീയസാധ്യതകളുടെ പട്ടികയില്‍ ഇടംപിടിക്കാതിരുന്ന ചാത്തന്നൂരിനെ ശ്രദ്ധേയമാക്കിയത് ബി.ബി. ഗോപകുമാര്‍ എന്ന അദ്ധ്യാപകന്റെ കടന്നുവരവാണ്. ചിട്ടയോടെയുള്ള പ്രവര്‍ത്തനം, വിജയം നേടുമെന്ന ആത്മവിശ്വാസം, പ്രവര്‍ത്തകരുടെ സമര്‍പ്പണം, ജനങ്ങളുടെ പ്രതികരണം എല്ലാം ചാത്തന്നൂരില്‍ താമര വിരിയാന്‍ കാരണമായി.
നിയമസഭാംഗമായി വി മുരളീധരൻ 64ാമനായും രാജീവ് ചന്ദ്രശേഖർ 83ാമനായും സത്യപ്രതിജ്ഞ ചെയ്യും.
















