കൊല്‍ക്കൊത്ത: ബംഗാളിനും ബംഗ്ലാദേശിനും ഇടയില്‍ അതിര്‍ത്തി വേലികെട്ടാന്‍ 120 ഏക്കര്‍ ഭൂമി വിട്ടുകൊടുത്ത് ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി .ഇതോടെ ചിക്കന്‍ നെക്ക് എന്നറിയപ്പെടുന്ന ബംഗാളിലെ 22 കിലോമീറ്റര്‍ മാതം വീതിയുള്ള സിലിഗുരി ഇടനാഴിയെ വെട്ടിമുറിച്ച് ഇന്ത്യയുടെ എട്ട് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ബംഗ്ലാദേശിനോട് ചേര്‍ക്കുക എന്ന ജമാ അത്തെ ഇസ്ലാമിയുടെ നീക്കം നടക്കില്ല. കാരണം ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ അതിര്‍ത്തിവേലി ഉയരുന്നതിനൊപ്പം ചിക്കന്‍ നെക്ക് പ്രദേശത്ത് കൂറ്റന്‍ മതിലുകളും പ്രത്യേകമായി പണിയും. ആകെയുള്ള 2200 കിലോമീറ്റര്‍ ദൂരത്തിലുള്ള ഇന്ത്യ ബംഗ്ലേദേശ് അതിര്‍ത്തിയില്‍ 1600 കിലോമീറ്ററോളം അതിര്‍ത്തി വേലി ഉയര്‍ന്നിട്ടുണ്ട് ഇനി 600 കിലോമീറ്റര്‍ ദൂരം കൂടിയേ അതിര്‍ത്തി വേലി ഉയരാനുള്ളൂ.
ബംഗാളിലെ വളരെ വീതികുറഞ്ഞ ‘സിലിഗൂരി ഇടനാഴിയെയാണ് ചിക്കൻസ് നെക്ക് എന്ന് അറിയപ്പെടുന്നത്. അതായത് ഒരു കോഴിക്കഴുത്ത് പോലെ ഇടുങ്ങി ഒരു ഭൂപ്രദേശമാണിത്. ഒരു വശത്ത് നേപ്പാളും മറുവശത്ത് ബംഗ്ലാദേശുമുളള ഈ ഇന്ത്യൻ പ്രദേശത്തിന്റെ വീതി വെറും 22 കിലോമീറ്റർ മാത്രമാണ് ണ്. ഈ 22 കിലോമീറ്റർ കയ്യേറാൻ ബംഗ്ലാദേശിന് സാധിച്ചാൽ നോർത്ത് ഈസ്റ്റിലെ 8 സംസ്ഥാനങ്ങളുമായുളള ഇന്ത്യയുടെ ബന്ധം വിച്ഛേദിക്കപ്പെടും. മുൻ പ്രധാനമന്ത്രി ഷേക്ക് ഹസീനയെ നാടുകടത്തിയ ശേഷം ജമാത്തഇസ്ലാമി നേതാക്കൾ പ്രഖ്യാപിച്ചത്.ഇനി ഇന്ത്യയിൽ നിന്ന് ചിക്കൻസ് നെക്ക് വേർപെടുത്തി, ഇന്ത്യയുടെ എട്ട് വടക്ക് കഴിക്കന്‍ സംസ്ഥാനങ്ങള്‍ കൂടി ചേര്‍ത്ത് വിശാല ബംഗ്ലാദേശ് സ്ഥാപിക്കും എന്നാണ്.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ബംഗ്ലാദേശ്, അവരുടെ പൗരൻമാരുടെ അനധികൃത കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ചിരുന്നു. മമത ബാനർജിയുടെ ബംഗാൾ സര്‍ക്കാര്‍ അതിനെ തടയാനായുളള കേന്ദ്ര ശ്രമങ്ങൾക്ക് വിലങ്ങുതടിയായി നിൽക്കുകയും ചെയ്തു.
ഇതിനെതിരെ മോദി സർക്കാർ ചെയ്തത്, എന്തെങ്കിലും പ്രകോപനം ഉണ്ടായാൽ നോർത്ത് ഈസ്റ്റുമായുളള ബന്ധം തടസപ്പെടാതിരിക്കാനും അതിവേഗ സൈനീക നീക്കങ്ങൾക്കുമായി ട്രെയിൻ സർവ്വീസുകൾ വടക്ക് കിഴക്കന്‍ മേഖലയിലെ എല്ലാ സംസ്ഥാനങ്ങളിലെക്കും ആരംഭിച്ചു. കൂടാതെ ആർമി-എയർഫോഴ്സ് ബേസുകൾ വടക്ക് കിഴക്കന്‍ മേഖലയില്‍ ആരംഭിച്ചു.
ത്രിപുരയും അസമും മേഘാലയയും ബിജെപി ഭരണം പിടിച്ചത് ഇവരുടെ ഈ നീക്കത്തിന് തിരിച്ചടി ആയിരുന്നെങ്കിലും ബംഗാളിലേക്കുളള ഒഴുക്ക് തുടർന്നുകൊണ്ടിരുന്നു. ബംഗ്ലാദേശ് ബോർഡറായ മാൾഡ, മുർഷിദബാദ്, ഒക്കെ ഇതിനോടകം കുടിയേറ്റക്കാരാൽ നിറഞ്ഞിട്ടുണ്ട്.
അസമിൽ ബിജെപി ഇത്രേം ഭൂരിപക്ഷത്തോടെ ജയിച്ചത് ബംഗ്ലാദേശികളുടെ നുഴഞ്ഞ് കയറ്റംമൂലം അസമിനുണ്ടായ ഭാഷപരമായും സാംസ്ക്കാരികപരമായുമുളള തകർച്ചയിലെ പ്രതിഷേധം കൂടികാരണമാണ്.
ബംഗാൾ ബിജെപി പിടിക്കുക, എന്നത് ഒരോ ദേശിയവാദിയുടേയും ആവശ്യംകൂടി ആയിരുന്നു. കാരണം വേറൊരു രാഷ്‌ട്രീയ പ്രസ്ഥാനത്തിനും വോട്ട് ബാങ്കിനെ ഭയക്കാതെ ബംഗാളിലെ അനധികൃത കുടിയേറ്റം ഒഴിപ്പിക്കാൻ സാധിക്കില്ല. അതു കൊണ്ടുതന്നെയാണ് ബംഗാളിൽ ബിജെപി ഭരണം വരുമെന്ന് കണ്ടപ്പോൾ ബംഗ്ലാദേശ് പാർലമെന്‍റ് പോലും ഈ വിഷയം ചർച്ച ചെയ്തത്.
‘പുതിയ ബംഗാൾ സർക്കാർ’ ബിഎസ്എഫ് അതിർത്തി പ്രദേശങ്ങൾ കൈമാറാൻ പോകുകയാണ്. കൂടാതെ ആർമി, എയഫോഴ്സ്, നേവി, താവളങ്ങളും ബംഗാളിൽ വൻ ശക്തമായി നിലവിൽ വരും. നോർത്ത് ഈസ്റ്റിനെ തൊട്ടാൽ ബംഗ്ലാദേശിനെ രണ്ട് വശത്തു നിന്നും അടിച്ച് നശിപ്പിക്കും.
















