India

ബംഗാളില്‍ അനധികൃത നിര്‍മ്മാണത്തിനെതിരെ ബുള്‍ഡോസര്‍, കല്ലേറുമായി തൃണമൂല്‍ ഗുണ്ടകള്‍, അരമണിക്കൂറിനകം അടിച്ചൊതുക്കി പൊലീസ്

ഞങ്ങള്‍ കല്ലെറിഞ്ഞവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. ഒരുത്തനെയും വെറുതെ വിടില്ല. "എസിപി ആശേഷ് ബിശ്വാസ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്‍ക്കൊത്ത: മുസ്ലിം പള്ളികളിലെ ലൗഡ് സ്പീക്കറുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ബംഗാളിലെ മുഖ്യമന്ത്രി സുവേന്ദു അധികാരിയ്‌ക്കെതിരെ പ്രതിഷേധിച്ചവരെ പൊലീസ് അടിച്ചൊതുക്കി. അതുപോലെ കൊല്‍ക്കൊത്തയിലെതില്‍ജിയന്‍ പ്രദേശത്ത് സര്‍ക്കാര്‍ ഭൂമി കയ്യേറി വീടുകളും കടകളും നിര്‍മ്മിച്ചവര്‍ക്കെതിരെ നടത്തിയ ബുള്‍ഡോസര്‍ നടപടിയ്‌ക്കെതിരെയും യുവാക്കള്‍ പ്രതിഷേധിച്ചിരുന്നു. ഇവരെയും പൊലീസ് അടിച്ചൊതുക്കുകയും ചിലരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.

പൊലീസിന് നേരെ കല്ലെറിഞ്ഞ യുവാവിനെ പൊക്കുന്ന കൊല്‍ക്കൊത്ത പൊലീസ്:

കൊല്‍ക്കൊത്ത നഗരത്തിലെ പാര്‍ക് സ്ട്രീറ്റിലെ തില്‍ജാല പ്രദേശത്തായിരുന്നു ബുള്‍ഡോസര്‍ കടകള്‍ പൊളിച്ചുമാറ്റാന്‍ എത്തിയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഒരു സംഘം ചെറുപ്പക്കാര്‍ രംഗത്ത് വന്നു. ചിലര്‍ ഒളിഞ്ഞിരുന്ന് പൊലീസിന് നേരെ കല്ലെറിഞ്ഞു. ഏതാനും പൊലീസ് വാഹനങ്ങളും ഇവരുടെ കല്ലേറില്‍ തകര്‍ത്തു. റോഡരികില്‍ നിര്‍ത്തിയിട്ട സ്വകാര്യവാഹനങ്ങള്‍ക്ക് നേരെ വരെ കല്ലെറിഞ്ഞു. പക്ഷെ അരമണിക്കൂറിനുള്ളില്‍ പൊലീസ് അക്രമികളെ അടിച്ചൊതുക്കി. ഇതോടെ ഈ പ്രദേശം ശാന്തമായി.

നിരവധി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി. പൊലീസ് താക്കീതെന്നോണം ഫ്ലാഗ് മാര്‍ച്ചും നടത്തി. റോഡ് തടസ്സപ്പെടുത്തുകയായിരുന്നു പ്രകടനക്കാര്‍. ഇത് നിയമവിരുദ്ധമാണ്. ചിലര്‍ പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തു. ഞങ്ങള്‍ കല്ലെറിഞ്ഞവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. ഒരുത്തനെയും വെറുതെ വിടില്ല. “എസിപി ആശേഷ് ബിശ്വാസ് പറഞ്ഞു.

പൊലീസ് നടപടിക്കെതിരെ മൈനോരിറ്റീസ് കമ്മീഷന്‍ രംഗത്ത് വന്നു. “സ്ഥലമില്ലാത്തതിനാല്‍ മുസ്ലിങ്ങള്‍ അടുത്തടുത്ത് വീട് വെച്ച് ഞെങ്ങി ഞെരുങ്ങി ജീവിക്കുകയാണെന്നാണ് മൈനോരിറ്റി കമ്മീഷന്‍ ചെയര്‍മാന്‍ അഹമ്മദ് ഹസ്സന്റെ വാദം. പക്ഷെ ഇവരെല്ലാം സര്‍ക്കാര്‍ സ്ഥലം കയ്യേറിയാണ് വീടുകളും കടകളും നിര്‍മ്മിച്ചിരിക്കുന്നതെന്ന് സര്‍ക്കാര്‍ രേഖകള്‍ പറയുന്നു.

Recent Posts