ഇസ്ലാമബാദ് :
ധുരന്ധര്‍ എന്ന സിനിമയിലെ ഇന്ത്യയുടെ സീക്രട്ട് എജന്‍സിയായ റോ യുടെ ഏജന്‍റ് പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ഉറക്കം കെടുത്തുകയാണ് ഇപ്പോഴും. കഴിഞ്ഞ ദിവസം പാക് സര്‍ക്കാരിലെ ഘടകകക്ഷിയായ പി.എം.എൽ-എൻ (PML-N) എന്ന പാര്‍ട്ടിയുടെ എംഎല്‍എ ആയ സോബിയ ഷാഹിദ് വീണ്ടും ഇന്ത്യന്‍ സീക്രട്ട് ഏജന്‍സി റോയെ തന്റെ പ്രസംഗത്തില്‍ എടുത്തിട്ടതോടെ അത് സമൂഹമാധ്യമങ്ങളില്‍ വൈറലായി.
.പാകിസ്ഥാന്‍ നിയമസഭയിലെ പ്രതിപക്ഷപാര്‍ട്ടികളിലെ ഭൂരിഭാഗം എംഎല്‍എമാരും ഇന്ത്യയുടെ ചാരസംഘടനയായ ‘റോ’ (RAW) യ്‌ക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്നായിരുന്നു സോബിയ ഷാഹിദിന്റെ ആരോപണം. പാക് നിയമസഭയില്‍ പ്രതിപക്ഷവുമായി നടന്ന വാഗ്വാദങ്ങള്‍ക്കിടയിലാണ് സോബിയ ഷാഹിദ് ഈ ആരോപണം ഉന്നയിച്ചത്. ധുരന്ധര്‍ എന്ന സിനിമയിലെ റോ ഏജന്‍റ് പാകിസ്ഥാനിലെ മയക്കമരുന്ന്, ആയുധ, മാഫിയ ലോബികളെ മുഴുവന്‍ തകര്‍ത്തുതരിപ്പണമാക്കുകയാണ് ചെയ്യുന്നത്. ഈ സിനിമ കണ്ട ശേഷം പാകിസ്ഥാനിലെ രാഷ്ടീയക്കാര്‍ കാണുന്നവരെല്ലാം ഇന്ത്യന്‍ രഹസ്യ ഏജന്‍സിയായ റോയുടെ ചാരന്മാരാണെന്ന് തെറ്റിദ്ധരിക്കുന്നത് പതിവായിട്ടുണ്ട്. അത്രയ്‌ക്ക് ആ സിനിമ ആഴത്തില്‍ പാകിസ്ഥാന്റെ മനസ്സിനെ സ്വാധീനിച്ചുകഴിഞ്ഞു.
സഭയിലെ വലിയൊരു വിഭാഗം അംഗങ്ങൾ പാക്കിസ്ഥാന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി ഇന്ത്യൻ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്നുവെന്ന് സോബിയ ഷാഹിദ് തുറന്നടിച്ചു. ഈ പരാമർശത്തോടെ സഭ പ്രക്ഷുബ്ധമായി. അംഗങ്ങൾ പരസ്പരം പോർവിളിക്കുകയും ചീത്തവിളിക്കുകയും ചെയ്തതോടെ സ്പീക്കർക്ക് ഇടപെടേണ്ടി വന്നു. ബഹളം നിയന്ത്രിക്കാനാകാതെ വന്നതോടെ സോബിയയുടെ മൈക്ക് സ്പീക്കർ ഓഫ് ചെയ്തു. അവരുടെ വിവാദ പരാമർശങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കം ചെയ്യാനും ഉത്തരവിട്ടു.
“ധുരന്ധർ ഇറങ്ങിയതിന് ശേഷം പാക്കിസ്ഥാനിൽ ഇങ്ങനെയാണ് എന്ന അടിക്കുറിപ്പോടെ സോബിയ ഷാഹിദിന്റെ ഈ പ്രസംഗ ശകലം പലരും സോഷ്യൽ മീഡിയയിൽ പങ്കുവെയ്‌ക്കുകയാണ്.
ഇതാദ്യമായല്ല സോബിയ ഷാഹിദ് വാർത്തകളിൽ നിറയുന്നത്. നേരത്തെ പാകിസ്ഥാന്‍ നിയമസഭയിൽ പാക് കരസേനാ മേധാവി ജനറൽ അസിം മുനീറിന്റെ ഫോട്ടോ ഫ്രെയിം ചെയ്ത് കൊണ്ടുവന്ന് സോബിയ ഷാഹിദ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അസിം മുനീറിന്റെ പിണിയാളാകാനുള്ള സോബിയ ഷഹീദിന്റെ തന്ത്രത്തിന്റെ ഭാഗമായിരുന്നു ഇത്.
















