Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ധുരന്ധറിലെ റോ ഏജന്‍റ് പാക് സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നു, പാക് പ്രതിപക്ഷ എംഎല്‍എമാര്‍ റോ ഏജന്‍റുമാരുടെ വാലാട്ടികളാണെന്ന് സോബിയ ഷഹീദ്

പാക് നിയമസഭയില്‍ പ്രതിപക്ഷവുമായി നടന്ന വാഗ്വാദങ്ങള്‍ക്കിടയിലാണ് സോബിയ ഷാഹിദ് ഈ ആരോപണം ഉന്നയിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2026, 07:44 pm IST
inWorld
സോബിയ ഷാഹീദ് (ഇടത്ത്) ധുരന്ധര്‍ സിനിമയിലെ റോ ഏജന്‍റായി അഭിനയിക്കുന്ന രണ്‍വീര്‍ സിങ്ങ് (വലത്ത്)

സോബിയ ഷാഹീദ് (ഇടത്ത്) ധുരന്ധര്‍ സിനിമയിലെ റോ ഏജന്‍റായി അഭിനയിക്കുന്ന രണ്‍വീര്‍ സിങ്ങ് (വലത്ത്)

ഇസ്ലാമബാദ് :

ധുരന്ധര്‍ എന്ന സിനിമയിലെ ഇന്ത്യയുടെ സീക്രട്ട് എജന്‍സിയായ റോ യുടെ ഏജന്‍റ് പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ഉറക്കം കെടുത്തുകയാണ് ഇപ്പോഴും. കഴിഞ്ഞ ദിവസം പാക് സര്‍ക്കാരിലെ ഘടകകക്ഷിയായ പി.എം.എൽ-എൻ (PML-N) എന്ന പാര്‍ട്ടിയുടെ എംഎല്‍എ ആയ സോബിയ ഷാഹിദ് വീണ്ടും ഇന്ത്യന്‍ സീക്രട്ട് ഏജന്‍സി റോയെ തന്റെ പ്രസംഗത്തില്‍ എടുത്തിട്ടതോടെ അത് സമൂഹമാധ്യമങ്ങളില്‍ വൈറലായി.

.പാകിസ്ഥാന്‍ നിയമസഭയിലെ പ്രതിപക്ഷപാര്‍ട്ടികളിലെ ഭൂരിഭാഗം എംഎല്‍എമാരും ഇന്ത്യയുടെ ചാരസംഘടനയായ ‘റോ’ (RAW) യ്‌ക്ക് വേണ്ടിയാണ്  പ്രവർത്തിക്കുന്നത് എന്നായിരുന്നു സോബിയ ഷാഹിദിന്റെ ആരോപണം. പാക് നിയമസഭയില്‍ പ്രതിപക്ഷവുമായി നടന്ന വാഗ്വാദങ്ങള്‍ക്കിടയിലാണ് സോബിയ ഷാഹിദ് ഈ ആരോപണം ഉന്നയിച്ചത്. ധുരന്ധര്‍ എന്ന സിനിമയിലെ റോ ഏജന്‍റ് പാകിസ്ഥാനിലെ മയക്കമരുന്ന്, ആയുധ, മാഫിയ ലോബികളെ മുഴുവന്‍ തകര്‍ത്തുതരിപ്പണമാക്കുകയാണ് ചെയ്യുന്നത്. ഈ സിനിമ കണ്ട ശേഷം പാകിസ്ഥാനിലെ രാഷ്ടീയക്കാര്‍ കാണുന്നവരെല്ലാം ഇന്ത്യന്‍ രഹസ്യ ഏജന്‍സിയായ റോയുടെ ചാരന്മാരാണെന്ന് തെറ്റിദ്ധരിക്കുന്നത് പതിവായിട്ടുണ്ട്. അത്രയ്‌ക്ക് ആ സിനിമ ആഴത്തില്‍ പാകിസ്ഥാന്റെ മനസ്സിനെ സ്വാധീനിച്ചുകഴിഞ്ഞു.

സഭയിലെ വലിയൊരു വിഭാഗം അംഗങ്ങൾ പാക്കിസ്ഥാന്റെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി ഇന്ത്യൻ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്നുവെന്ന് സോബിയ ഷാഹിദ് തുറന്നടിച്ചു. ഈ പരാമർശത്തോടെ സഭ പ്രക്ഷുബ്ധമായി. അംഗങ്ങൾ പരസ്പരം പോർവിളിക്കുകയും ചീത്തവിളിക്കുകയും ചെയ്തതോടെ സ്പീക്കർക്ക് ഇടപെടേണ്ടി വന്നു. ബഹളം നിയന്ത്രിക്കാനാകാതെ വന്നതോടെ സോബിയയുടെ മൈക്ക് സ്പീക്കർ ഓഫ് ചെയ്തു. അവരുടെ വിവാദ പരാമർശങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കം ചെയ്യാനും ഉത്തരവിട്ടു.

“ധുരന്ധർ ഇറങ്ങിയതിന് ശേഷം പാക്കിസ്ഥാനിൽ ഇങ്ങനെയാണ് എന്ന അടിക്കുറിപ്പോടെ സോബിയ ഷാഹിദിന്റെ ഈ പ്രസംഗ ശകലം പലരും സോഷ്യൽ മീഡിയയിൽ പങ്കുവെയ്‌ക്കുകയാണ്.

ഇതാദ്യമായല്ല സോബിയ ഷാഹിദ് വാർത്തകളിൽ നിറയുന്നത്. നേരത്തെ പാകിസ്ഥാന്‍ നിയമസഭയിൽ പാക് കരസേനാ മേധാവി ജനറൽ അസിം മുനീറിന്റെ ഫോട്ടോ ഫ്രെയിം ചെയ്ത് കൊണ്ടുവന്ന് സോബിയ ഷാഹിദ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അസിം മുനീറിന്റെ പിണിയാളാകാനുള്ള സോബിയ ഷഹീദിന്റെ തന്ത്രത്തിന്റെ ഭാഗമായിരുന്നു ഇത്.

Tags: pakistanLatest newsIndian spyDhurandharRaw agentSobia Shabid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

India

റഷ്യയുമായി 50,000 കോടി രൂപയുടെ കരാർ : അഞ്ച് എസ്-400 സുദർശൻ സ്ക്വാഡ്രണുകൾ കൂടി ഇന്ത്യയിലെത്തും

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

India

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ ധാതുസുരക്ഷ: നയപരിഷ്‌കാരങ്ങളും സാമ്പത്തിക സുസ്ഥിരതയും

അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണം; പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശം ഉണ്ടാകും: നിലപാടില്‍ ഉറച്ച് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.