Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കോണ്‍ഗ്രസ് ജനവിധിയെ അവഹേളിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2026, 08:40 am IST
in Editorial

നിയമസഭാ തെരഞ്ഞെടുപ്പില്‍ നടത്തിയതിനേക്കാള്‍ പൊരിഞ്ഞ പോരാട്ടമാണ് ഗ്രൂപ്പ് നേതാക്കളെ മുഖ്യമന്ത്രിയാക്കാന്‍ വേണ്ടി നടന്നുകൊണ്ടിരിക്കുന്നത്. പാര്‍ട്ടിയിലെ സീനിയോറിറ്റി കണക്കിലെടുത്ത് രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണമെന്ന് ഒരു വിഭാഗം വാദിക്കുന്നു. പരിചയസമ്പന്നത മുന്‍നിര്‍ത്തി കെ.സി. വേണുഗോപാലിനെയാണ് മുഖ്യമന്ത്രിയാക്കേണ്ടതെന്ന് മറ്റൊരു വിഭാഗം ആവശ്യപ്പെടുന്നു. പ്രതിപക്ഷ നേതാവെന്ന നിലയ്‌ക്ക് യുഡിഎഫിനെ വിജയത്തിലേക്ക് നയിച്ച വി.ഡി. സതീശനാണ് മുഖ്യമന്ത്രിയാകേണ്ടതെന്ന് മറ്റൊരു വിഭാഗവും വാദിക്കുന്നു. മൂന്നു ഗ്രൂപ്പിന്റെയും അണികള്‍ ഫ്ലക്സുകളും പ്രതികരണവും പരസ്യപ്രകടനവും പോര്‍വിളികളുമൊക്കെയായി തെരുവിലിറങ്ങിയിരിക്കുകയാണ്. ചില സമുദായ നേതാക്കളുടെ പിന്തുണയാണ് ചെന്നിത്തല അവകാശപ്പെടുന്നത്. കെ.സി. വേണുഗോപാലിന് കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് പറയപ്പെടുന്നു. വി.ഡി. സതീശനു വേണ്ടി യുഡിഎഫിലെ രണ്ടാമത്തെ കക്ഷിയായ മുസ്ലിം ലീഗാണ് രംഗത്ത് വന്നിരിക്കുന്നത്. ചില സ്വയംപ്രഖ്യാപിത സാംസ്‌കാരിക നേതാക്കളും പിന്തുണയറിയിച്ചിരിക്കുന്നു.

മുഖ്യമന്ത്രി കസേരയ്‌ക്ക് വേണ്ടിയുള്ള ഈ പോര് അരങ്ങ് തകര്‍ക്കുമ്പോള്‍ എംഎല്‍എമാരുടെ മനസ്സറിയാന്‍ ഹൈക്കമാന്‍ഡിന്റെ പ്രതിനിധികള്‍ കേരളത്തിലെത്തി മടങ്ങിയിരിക്കുകയാണ്. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടനുസരിച്ച് മുഖ്യമന്ത്രി ആരാകണമെന്ന് ദല്‍ഹിയില്‍ നിന്ന് പ്രഖ്യാപിക്കുമെന്നാണ് കെപിസിസി പറയുന്നത്. എന്നാല്‍ ഇതത്ര എളുപ്പമല്ലെന്ന് കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരുകളെക്കുറിച്ച് അറിയാവുന്ന എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണ്. ആരെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാലും പാര്‍ട്ടിയില്‍ പൊട്ടിത്തെറി ഉറപ്പാണ്. മുഖ്യമന്ത്രി കസേരയില്‍ അവകാശവാദം ഉന്നയിക്കുന്ന മൂന്നു പേരെയും ഒഴിവാക്കി മറ്റൊരാളെ തെരഞ്ഞെടുക്കാന്‍ പറ്റാത്ത അവസ്ഥയുമാണ്. യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാല്‍ 24 മണിക്കൂറിനകം മുഖ്യമന്ത്രിയെ തീരുമാനിക്കും എന്നാണ് വി. ഡി. സതീശന്‍ പ്രഖ്യാപിച്ചിരുന്നത്. താനാണ് മുഖ്യമന്ത്രിയെന്ന് പറയാതെ പറയുകയാണ് സതീശന്‍ ചെയ്തത്. പക്ഷേ സ്ഥിതിഗതികള്‍ മറ്റൊരു വഴിക്കാണ് നീങ്ങിയത്. ഹൈക്കമാന്‍ഡിനെന്നല്ല ദൈവം വിചാരിച്ചാല്‍ പോലും കോണ്‍ഗ്രസിലെ അധികാരമോഹികളെ പിന്തിരിപ്പിക്കാനാവില്ല എന്നതാണ് സത്യം.
കോണ്‍ഗ്രസിന്റെ തനിനിറം എന്താണെന്ന് ഒരിക്കല്‍ കൂടി തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് അവസരം ലഭിച്ചിരിക്കുകയാണ്. അവസരവാദത്തിന്റെ ആള്‍രൂപങ്ങളാണ് ഓരോ കോണ്‍ഗ്രസ് നേതാവും. ഏതെങ്കിലും ഒരു നേതാവിന്റെയും ഗ്രൂപ്പിന്റെയും ആളായി നിന്ന് തെരഞ്ഞെടുപ്പില്‍ സീറ്റൊപ്പിക്കുക. ജയിച്ചുകഴിഞ്ഞാല്‍ മറുകണ്ടം ചാടി ഹൈക്കമാന്‍ഡില്‍ പിടിയുള്ള നേതാവിനെ പിന്തുണയ്‌ക്കുക. ഒരു നേതാവുതന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പലരെയും മാറിമാറി പിന്തുണയ്‌ക്കുക. കോണ്‍ഗ്രസില്‍ മാത്രം കാണാന്‍ കഴിയുന്ന രാഷ്‌ട്രീയ അശ്ലീലമാണിത്.

കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണെന്നും, അതില്‍ ഇതൊക്കെ പതിവാണെന്നുമുള്ള പതിവു വായ്‌ത്താരി ഉടന്‍ പ്രതീക്ഷിക്കാം. മുഖ്യമന്ത്രി പദവിക്കായി ചരടുവലിക്കുന്ന നേതാക്കളെ ഹൈക്കമാന്‍ഡ് ദല്‍ഹിക്ക് വിളിപ്പിച്ചുവെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ഇതില്‍ കെ.സി. വേണുഗോപാല്‍ ദല്‍ഹിയിലേക്ക് നേരത്തെ പോയിട്ടുണ്ട്. ഇപ്പോഴത്തെ സ്ഥിതിയില്‍ ഈ നേതാവിനെ അവഗണിച്ചുകൊണ്ട് ഹൈക്കമാന്‍ഡിന് കേരളത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനം എടുക്കുക എളുപ്പമാവില്ല. അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ്.

യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ മഹത്വം കൊണ്ടും നേതാക്കളുടെ കഴിവുകൊണ്ടുമല്ല ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ യുഡിഎഫിന് വോട്ട് ചെയ്തത്. പിണറായി വിജയന്റെ പത്ത് വര്‍ഷത്തെ ദുര്‍ഭരണം ഒരു കാരണവശാലും തുടരാന്‍ പാടില്ലെന്ന ജനവികാരമാണ് യുഡിഎഫിനെ തുണച്ചത്. ഇങ്ങനെയൊരു തീരുമാനമെടുത്ത ജനങ്ങള്‍ ഇപ്പോള്‍ വിഡ്ഢികളായിരിക്കുകയാണ്. അധികാരമോഹികളായ കോണ്‍ഗ്രസ് നേതാക്കള്‍ ജനവിധിയെ അവഹേളിച്ചിരിക്കുന്നത് നോക്കിനിക്കാനാണ് അവരുടെ വിധി. ആര് മുഖ്യമന്ത്രിയായാലും കോണ്‍ഗ്രസിലും യുഡിഎഫിലും പ്രശ്നങ്ങള്‍ അവസാനിക്കില്ല. ചേരിപ്പോരുകള്‍ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കും. ഭരണം അസ്ഥിരമാകും. മുസ്ലിംലീഗിനെ പോലുള്ള കക്ഷികള്‍ അവസരം മുതലാക്കി പരമാവധി വിലപേശും. ജമാഅത്തെ ഇസ്ലാമിയേയും എസ്ഡിപിഐയെയും പോലുള്ള ഇസ്ലാമിക മതമൗലികവാദികള്‍ മുതലെടുപ്പ് നടത്തും. അവര്‍ മതപരമായ അജണ്ട പരമാവധി പുറത്തെടുക്കും. ജനങ്ങള്‍ മാറി ചിന്തിക്കാതെ ഈ വിഷമവൃത്തത്തില്‍ നിന്നും കേരളത്തിന് പുറത്തു കടക്കാനാവില്ല.

Tags: congressRamesh Chennithalaassembly electionKerala Chief Ministervd satheesan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെ നാളെ അറിയാം

Kerala

ആരാണ് പുതുച്ചേരിലെ എൻ. രംഗസ്വാമി, അറിയണം, ഇത് രാഷ്‌ട്രീയ ചരിത്രമാണ്…

Kerala

കെ.സി. നിങ്ങളുടെ പെട്ടി ചുമക്കുന്ന ആളായിരിക്കും ,രാഹുലും, പ്രിയങ്കയും ജയിക്കാൻ വേണ്ടി ഇങ്ങോട്ട് വരരുത് ; വയനാട് ഡി സി സി ഓഫീസിന് സമീപം പോസ്റ്ററുകൾ

Kerala

ബൈനോക്കുലറിലൂടെ നോക്കിയിട്ടും കേരളത്തിൽ മുഖ്യമന്ത്രിയെ കാണാനില്ല; പരിഹസിച്ച് ബിജെപി വക്താവ് ഷെഹ്സാദ് പൂനെവാല

Kerala

‘വയനാട് അമേഠിയാകും, ഇവിടെ നിന്ന് വീണ്ടും വിജയിക്കില്ല’: കെ സിയെ പിന്തുണയ്‌ക്കരുതെന്ന ഭീഷണിയുമായി പ്രിയങ്കയുടെ ഓഫീസിന് മുന്നിലും പോസ്റ്റർ

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.