എറണാകുളം: കൊച്ചിയിൽ കൂട്ടബലാത്സംഗത്തിനിരയായി 24 കാരി. നഗരത്തിലെ ആളൊഴിഞ്ഞ ബഹുനില കെട്ടിടത്തിൽ വച്ചാണ് പെൺകുട്ടി പീഡനത്തിനിരയായത്. കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ഇടവ സ്വദേശി ഡാനിഷ് , കൊല്ലം സ്വദേശി രാഹുൽ എന്നിവരാണ് അറസ്റ്റിലായത്. മൂന്നാം പ്രതി അതുലിനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
ആൺസുഹൃത്തിന്റെ മുന്നിൽ വച്ച് കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ് പ്രതികൾ യുവതിയെ മണിക്കൂറുകളോളം പീഡിപ്പിച്ചത്. ഒടുവിൽ കെട്ടിടത്തിന്റെ പത്താംനിലയിൽ നിന്ന് ഫയർ ഗോവണിയിലൂടെ പൂർണനഗ്നയായി ഇറങ്ങിയോടിയാണ് പെൺകുട്ടി രക്ഷപ്പെട്ടത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ റിസർവേഷൻ സെന്ററിന് പിന്നിലെ വിവേകാനന്ദ റോഡിൽ വർഷങ്ങളായി പൂട്ടിക്കിടക്കുന്ന ബ്യു മോണ്ടേ ഹോട്ടലിന്റെ പത്താംനിലയിൽ ചൊവ്വാഴ്ച രാത്രി 10മണിക്കാണ് സംഭവം.
സ്വകാര്യസ്ഥാപനത്തിലെ എച്ച്ആർ ജീവനക്കാരിയും ബിരുദധാരിയുമായ യുവതിയാണ് പീഡനത്തിനരയായത്.ആൺസുഹൃത്തിനൊപ്പം കെട്ടിടത്തിന് മുകളിലേക്ക് പോകുമ്പോൾ പ്രതികൾ സമീപത്തിരുന്ന് മദ്യപിക്കുന്നുണ്ടായിരുന്നു. തുടർന്ന് ഇരുവരോടെയും പുറകെ പ്രതികളും മുകളിലേക്ക് കയറി. തുടർന്ന് ശാരീരിക ബന്ധത്തിലേർപ്പെടാൻ പെൺകുട്ടിയെ നിർബന്ധിച്ചു. തുടർന്ന് ഇവർ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
ലൈംഗികാതിക്രമത്തിനിടെ പ്രതികളെ തള്ളിമാറ്റി യുവതി ആൺസുഹൃത്തിനൊപ്പം ഓടിയിറങ്ങുകയായിരുന്നു.യുവതി ഹെൽപ്പ്‌ലൈനിൽ വിളിച്ചതോടെ പൊലീസെത്തി ഇരുവരെയും സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചു. മൂന്ന് പ്രതികളെയും യുവതി തിരിച്ചറിഞ്ഞിരുന്നു. സംഭവത്തിന് ശേഷം ബൈക്കിൽ കടന്ന പ്രതികളെ വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.യുവതി ചികിത്സയിലാണെന്നാണ് വിവരം.
















