കൊൽക്കത്ത : ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലേറാമെന്ന പ്രതീക്ഷയിലായിരുന്നു തൃണമൂൽ കോൺഗ്രസ് . എന്നാൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ ബംഗാളിൽ എത്തിയതോടെയാണ് ഈ പ്രതീക്ഷകൾക്ക് മങ്ങലേറ്റ് തുടങ്ങിയത്. എന്നിട്ടും വീരവാദങ്ങളിൽ നിന്ന് പിന്നോക്കം പോകാൻ തൃണമൂൽ നേതാക്കൾ തയ്യാറായില്ല . മമത ബാനർജിയുടെ അനന്തിരവനും, തൃണമൂൽ നേതാവുമായ അഭിഷേക് ബാനർജിയും ഇത്തരത്തിൽ ഒരു വെല്ലുവിളി ഉയർത്തിയിരുന്നു. അതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
വീഡിയോയിൽ അമിത് ഷായെയാണ് അഭിഷേക് പരസ്യമായി വെല്ലുവിളിക്കുന്നത് . “ഞാൻ അമിത് ഷായെ വെല്ലുവിളിക്കുന്നു: നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ, 4-ാം തീയതി കൊൽക്കത്തയിൽ എത്തുക. ഉച്ചയ്‌ക്ക് 12:00 മണിക്ക് ശേഷം നമ്മൾ കൂടിക്കാഴ്ച നടത്തും. 4-ാം തീയതി നിങ്ങൾ എത്ര വലിയ ‘ഗുണ്ട’യാണെന്ന് ലോകം കാണും. നിങ്ങളാണ് ഈ ‘കളി’ ആരംഭിച്ചത്; ടിഎംസി അതിനെ അതിന്റെ പരിസമാപ്തിയിൽ എത്തിക്കും.“ എന്നായിരുന്നു അഭിഷേകിന്റെ വെല്ലുവിളി.
എന്നാലിപ്പോൾ ഫലപ്രഖ്യാപനത്തിനു ശേഷം ഈ വെല്ലുവിളിയെ പറ്റി ചോദിച്ചപ്പോൾ പ്രത്യേകിച്ച് മറുപടിയൊന്നുമുണ്ടായിരുന്നില്ല അഭിഷേകിന് . ആഭ്യന്തരമന്ത്രിയ്‌ക്ക് മാത്രമല്ല പ്രധാനമന്ത്രിയ്‌ക്കും വരാമല്ലോ, സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ എത്തുമല്ലോ എന്നായിരുന്നു അഭിഷേകിന്റെ മറുപടി. മാത്രമല്ല ടി എം സി പ്രവർത്തകരെ തെരഞ്ഞ് പിടിച്ച് ആരൊക്കെയോ ചേർന്ന് മർദ്ദിക്കുകയാണെന്നും അത് അമിത് ഷാ ഇടപെട്ട് തടയണമെന്നുമാണ് ഇപ്പോൾ അഭിഷേക് ബാനർജി പറയുന്നത്.
















