Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

തോല്‍വിയിലും സിപിഎമ്മിന്റെ അധമ രാഷ്‌ട്രീയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2026, 09:00 am IST
in Editorial

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം, 10 വര്‍ഷത്തെ പിണറായി സര്‍ക്കാരിന്റെ ഭരണത്തോട് ജനങ്ങള്‍ പ്രതികാരം ചെയ്തതാണെന്ന് ആരെയും പറഞ്ഞു മനസ്സിലാക്കേണ്ടതില്ല. 13 മന്ത്രിമാര്‍ തോറ്റതും മുഖ്യമന്ത്രി പിണറായി വിജയന്റെ പരാജയവും ഇതാണ് കാണിക്കുന്നത്. സ്വാഭാവികമായി ഗുണഫലം കോണ്‍ഗ്രസിനും യുഡിഎഫിനും ലഭിച്ചു. ഇങ്ങനെയൊരു വിജയം യുഡിഎഫ് പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. എന്നാല്‍ അര്‍ഹിക്കാത്ത വിജയം ലഭിച്ച കോണ്‍ഗ്രസും, കനത്ത പരാജയം ഏറ്റുവാങ്ങിയ സിപി
എമ്മും ബിജെപി സഖ്യം മൂന്നിടത്ത് ജയിച്ചുകയറിയതിനെ ഒരേ പോലെയാണ് വിമര്‍ശിക്കുന്നത്. ബിജെപിക്കെതിരെ തങ്ങള്‍ ഒറ്റക്കെട്ടാണെന്ന് ഇരു പാര്‍ട്ടികളും ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു.

പ്രചാരണവേളയില്‍ ബിജെപി നേതൃത്വം ഒരു കാര്യം വ്യക്തമായി പറഞ്ഞിരുന്നു. എല്‍ഡിഎഫും യുഡിഎഫും രണ്ടു മുന്നണികളായി മത്സരിക്കുന്ന അവസാന തെരഞ്ഞെടുപ്പായിരിക്കും ഇത് എന്ന്. അടുത്ത തെരഞ്ഞെടുപ്പില്‍ മറ്റ് സംസ്ഥാനങ്ങളിലേതു പോലെ ബിജെപിക്കെതിരെ ഇരുമുന്നണികളും ഒരുമിച്ച് മത്സരിക്കും. എന്നാല്‍ ഇങ്ങനെയൊരു സത്യത്തിന് അടുത്ത തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ട കാര്യമില്ല. ഈ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും സഹകരിച്ചു എന്നതാണ് വസ്തുത. ബിജെപി സ്ഥാനാര്‍ത്ഥികള്‍ സ്വാഭാവികമായും ജയിക്കേണ്ട മണ്ഡലങ്ങളില്‍ വോട്ടു മറിച്ച് അവരെ പരാജയപ്പെടുത്തി. ശോഭ സുരേന്ദ്രന്‍ മത്സരിച്ച പാലക്കാടും കെ.സുരേന്ദ്രന്‍ മത്സരിച്ച മഞ്ചേശ്വരത്തും ഈ അട്ടിമറി നടന്നതായി വോട്ടിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മറ്റു ചില മണ്ഡലങ്ങളിലും ഈ ഒത്തുകളി നടന്നിട്ടുണ്ട്.

പാലക്കാട്ടും മഞ്ചേശ്വരത്തും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഇരുപതിനായിരം വോട്ടുകളുടെ കുറവാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഉണ്ടായിട്ടുള്ളത്. ബിജെപിയുടെ കരുത്തുറ്റ നേതാക്കളും ജനസമ്മതിയുള്ളവരുമായ ഇവര്‍ ജയിക്കുമെന്ന് സിപിഎമ്മിന് ഉറപ്പായിരുന്നു. അത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലെന്ന് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് മറിക്കുകയായിരുന്നു. ബിജെപി-എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ രണ്ടാമതെത്തിയ മറ്റു മണ്ഡലങ്ങളിലും സിപിഎം അവസരവാദപരവും വിലകുറഞ്ഞതുമായ ഈ തന്ത്രം പയറ്റി. തങ്ങളുടെ പരാജയം ഉറപ്പാക്കിക്കൊണ്ട് അവര്‍ കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട്‌കൊടുത്തു എന്നര്‍ത്ഥം.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ കെ. മുരളീധരന് സിപിഎം വോട്ടു കൊടുത്തു. സ്വന്തം സ്ഥാനാര്‍ഥിയായ ടി.എന്‍. സീമയെ തോല്‍പ്പിച്ചുകൊണ്ടായിരുന്നു ഇത്. ഇതേ തന്ത്രമാണ് ഈ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ മണ്ഡലങ്ങളിലേക്ക് വ്യാപിപ്പിച്ചത്. ഇത് ശരിയാണെങ്കില്‍ നേമത്ത് രാജീവ് ചന്ദ്രശേഖറിനെയും കഴക്കൂട്ടത്ത് വി.മുരളീധരനെയും തോല്‍പ്പിക്കാമായിരുന്നില്ലേ എന്നൊരു വാദമുയരാം. ഇവിടങ്ങളില്‍ വോട്ട് മറിക്കാത്തതിന് പ്രത്യേക കാരണമുണ്ട്. എന്തൊക്കെ സംഭവിച്ചാലും നേമത്ത് മന്ത്രി വി.ശിവന്‍കുട്ടിയും കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനും ജയിച്ചു കയറും എന്നാണ് സിപിഎം വിചാരിച്ചത്. ഇതുകൊണ്ടാണ് ഈ മണ്ഡലങ്ങളില്‍ വോട്ട് മറിക്കേണ്ടെന്ന് തീരുമാനിച്ചത്.

മഞ്ചേശ്വരത്ത് മത്സരിച്ച കെ.സുരേന്ദ്രനാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ വോട്ട് പിടിച്ചത്. 65000 ത്തിലേറെ വോട്ടാണ് സുരേന്ദ്രന്‍ നേടിയത്. എന്നിട്ടും തോറ്റു. മുസ്ലിം ലീഗ് – മാര്‍ക്‌സിസ്റ്റ്-കോണ്‍ഗ്രസ്സ്-ജമാഅത്തെ കൂട്ടുകെട്ടാണ് സുരേന്ദ്രനെ തോല്‍പ്പിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച വെറും 21000 വോട്ട് ഇത് തെളിയിക്കുന്നുണ്ട്. ഇതിന് പുറമെ മതവിഭാഗീയത സൃഷ്ടിക്കാന്‍ മുസ്ലിം ലീഗുമായും എസ്ഡിപിഐയുമായും സിപിഎം കൈകോര്‍ത്തു. ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചാല്‍ തങ്ങളുടെ സീറ്റ് കുറയും എന്ന് മാത്രമല്ല പാര്‍ട്ടി തന്നെ ഇല്ലാതാകുമെന്ന് സിപിഎം ഭയപ്പെടുന്നു. ഇതുകൊണ്ടാണ് പുറമേക്ക് എതിര്‍ക്കുന്ന യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് മറിച്ചുനല്‍കി ബിജെപിയെ തോല്‍പ്പിക്കുന്നത്.

Tags: CPM-League relationshipKerala assembly election 2026CPM's low-level politics
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജീവ് ചന്ദ്രശേഖര്‍ കിംഗ് മേക്കര്‍, മൂന്നിടത്ത് ജയം, ബിജെപിയെ രണ്ടാം സ്ഥാനത്തേക്കുയര്‍ത്തി നാലിന് പകരം ആറ് മണ്ഡലങ്ങള്‍; രണ്ടിടത്ത് വോട്ട് ഇരട്ടി

Kerala

രാഷ്‌ട്രീയ പ്രവര്‍ത്തനവുമായി തന്നെ മുന്നോട്ട് പോകും; ട്വന്റി -ട്വന്റിയും ബിജെപിയും ഒരു കുടുംബം പോലെ:അഞ്ജലി നായര്‍

Kerala

കേരള രാഷ്‌ട്രീയത്തില്‍ പുതിയൊരു വഴിത്തിരിവ്… ചിട്ടയായ പ്രവര്‍ത്തനം; ദിവസങ്ങള്‍ എണ്ണിയുള്ള ആസൂത്രണം

Kerala

കപ്പല്‍ മുക്കിയ ക്യാപ്റ്റന്‍

Kerala

അവസാന തരി കനലും അണഞ്ഞു; ദേശീയ രാഷ്‌ട്രീയത്തില്‍ സിപിഎം അപ്രസക്തമാകുന്നു

പുതിയ വാര്‍ത്തകള്‍

ആറുസംസ്ഥാനങ്ങളിലെ തീർത്ഥാടന കേന്ദ്രങ്ങൾ ബന്ധിപ്പിക്കുന്ന റെയിൽവേ ശൃംഖലയ്‌ക്ക് 23,437 കോടിരൂപയുടെ പദ്ധതി

അമൃത്സറിലെ സൈനിക കേന്ദ്രങ്ങൾക്ക് സമീപം രണ്ടിടത്ത് സ്‌ഫോടനം

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.

തൊഴില്‍ നിപുണരെ സൃഷ്ടിക്കാന്‍ ബിഎംഎസ്

തോല്‍വിയിലും സിപിഎമ്മിന്റെ അധമ രാഷ്‌ട്രീയം

വെള്ളിയാഴ്ച ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; മൂന്ന് ആലപ്പുഴവഴി തിരിച്ചുവിടും

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജിതേന്ദ്ര സിങ്

ഹാട്രിക് തോല്‍വി; ആസാം കോണ്‍ഗ്രസില്‍ തമ്മിലടിയും രാജിവെപ്പും

സുപ്രീം കോടതിയിൽ 4 ജഡ്ജിമാരെ കൂടി നിയമിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ‘സിഎംഒ മീഡിയ’ പേര് മാറ്റി, ഇനി ‘ഓപ്പോസിഷന്‍’ മീഡിയ

ആടിന്റെ തലയറുത്ത് കെട്ടിത്തൂക്കി മുസ്ലിംലീഗിന്റെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനം, കാസര്‍കോട് കെ. സുരേന്ദ്രന്റെ പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്ത നിലയില്‍

അധികാരത്തിലേറും മുമ്പേ യുഡിഎഫിന്റെ തനിനിറം പുറത്ത്; പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്തു

ഹിന്ദു സ്വയംസേവക സംഘം ഉഗാണ്ടയില്‍ സംഘടിപ്പിച്ച ഹിന്ദു പരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.