കൊൽക്കത്ത : ബംഗാളിൽ ജിഹാദികളെ പ്രീണിപ്പിക്കാൻ മമത ബാനർജി വർഷങ്ങളായി അടച്ചിട്ടിരുന്ന ദുർഗാക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകി ബിജെപി . ബംഗാളിലെ അസൻസോളിൽ വർഷങ്ങളായി അടച്ചിട്ടിരുന്ന ദുർഗാ ക്ഷേത്രമാണ് ബിജെപി എം എൽ എ ആയ കൃഷ്ണേന്ദു മുഖർജി തുറന്ന് നൽകിയത് . തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വോട്ടർമാർക്കായി കൃഷ്ണേന്ദു നൽകിയ വാഗ്ദാനമായിരുന്നു ഇത് . ഫലപ്രഖ്യാപനത്തിനു പിന്നാലെ കൃഷ്ണേന്ദു മുഖർജി ക്ഷേത്രം തുറക്കാനെത്തി. ആദ്യ പൂജ നടത്തിയതും കൃഷ്ണേന്ദു മുഖർജിയാണ്.
ശ്രീ ശ്രീ ദുർഗ്ഗാമാതാ ചാരിറ്റബിൾ ട്രസ്റ്റ് കൈകാര്യം ചെയ്യുന്ന ഈ ക്ഷേത്രത്തിൽ ഭക്തർക്ക് തൃണമൂൽ സർക്കാർ പ്രവേശനം അനുവദിച്ചിരുന്നില്ല. ദുർഗ്ഗാ പൂജ, ലക്ഷ്മി പൂജ തുടങ്ങിയ ഉത്സവങ്ങളിൽ മാത്രമേ ആരാധന നടന്നിരുന്നുള്ളൂ. അസൻസോൾ ഉൾപ്പെടുന്ന പശ്ചിമ ബർധമാൻ ജില്ലയിലെ ഒമ്പത് നിയമസഭാ സീറ്റുകളും ബിജെപി നേടിയതിന് ശേഷമാണ് ക്ഷേത്രം വീണ്ടും തുറന്നത്.
സമുദായങ്ങൾ തമ്മിലുള്ള സംഘർഷങ്ങളും ഭരണപരമായ നിയന്ത്രണങ്ങളും കാരണമാണ് ക്ഷേത്രം ദീർഘകാലങ്ങളായി അടച്ചിട്ടിരുന്നത് . പലപ്പോഴും ക്ഷേത്രം തുറന്ന് നൽകണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല . ഭക്തരും ബിജെപി പ്രവർത്തകരുമായി ആയിരങ്ങളാണ് ക്ഷേത്രത്തിന് മുന്നിൽ ഒത്തുകൂടി, പ്രാർത്ഥനകൾ നടത്തി ആ നിമിഷം ആഘോഷമാക്കിയത് .
293 സീറ്റുകളിൽ 206 എണ്ണം നേടിയാണ്, 15 വർഷത്തെ മമത ബാനർജിയുടെ ഭരണം ബിജെപി അവസാനിപ്പിച്ചത് . 80 സീറ്റുകൾ മാത്രമാണ് ടി.എം.സി നേടിയത്.
















