
തൃണമൂല്‍ ഗുണ്ട ഷാജഹാന്‍ ഷെയ്ഖ് (ഇടത്ത്) സന്ദേശ് ഖലിയിലെ ഗ്രാമീണ സ്ത്രീകള്‍ ഷാജഹാന്‍ ഷെയ്ഖിനെതിരെ സമരം ചെയ്യുന്നു (നടുവില്‍)
തൃണമൂല്‍ ഗുണ്ടയും മമതയുടെ വലം കയ്യുമായ ഷാജഹാന്‍ ഷെയ്ഖിന്റെ കോട്ടയായ സന്ദേശ് ഖലിയില്‍ ഇക്കുറി ബിജെപി സ്ഥാനാര്‍ത്ഥി സനത് സര്‍ദ്ദാര്‍ വിജയത്തിലേക്ക്. ഹരീഷ് ചന്ദ്ര സർദാർ (IND), ഝർണ സർദാർ (AITC), രബീന്ദ്ര നാഥ് മഹാത (CPI(M)), യുധിഷ്ഠിർ ഭൂമിജ് (INC) എന്നിവരെ പിന്നിലാക്കിയാണ് ബിജെപി സ്ഥാനാര്‍ത്ഥി കുതിക്കുന്നത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ,സന്ദേശ്ഖലി തൃണമൂൽ കോൺഗ്രസിന്റെ സുകുമാർ മഹാത 39,685 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച ഇടത്തിലാണ് ഇപ്പോള്‍ ബിജെപിയുടെ ഈ മുന്നേറ്റമെന്നോര്‍ക്കണം.
ഷാജഹാന്‍ ഷെയ്ഖിന്റെ നേതൃത്വത്തില്‍ തൃണമൂല്‍ ഗുണ്ടകള്‍ അഴിഞ്ഞാടിയ പ്രദേശമായിരുന്നു സന്ദേശ് ഖലി. ഇവിടെ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യലും പാവങ്ങളുടെയും സര്‍ക്കാരിന്റെയും ഭൂമി പിടിച്ചെടുക്കലും ഷാജഹാന്‍ ഷെയ്ഖിന്റെ സ്ഥിരം പരിപാടിയായിരുന്നു. ഇതിന്റെ കടയ്‌ക്കലാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കത്തിവെച്ചത്.
ഇയിടെ സിബിഐ സന്ദേശ് ഖലിയില്‍ നടത്തിയ റെയ്ഡില്‍ ഷാജഹാന്‍ ഷെയ്ഖുമായി ബന്ധപ്പെട്ട വീടുകളില്‍ നിന്നും നൂറുകണക്കിന് ബോംബുകളായിരുന്നു പിടിച്ചെടുത്തത്. ഇവിടെ നൂറുകണക്കിന് ഏക്കറുകളോളം ഷാജഹാന്‍ ഷെയ്ഖിന്റെ ഗുണ്ടകള്‍ കയ്യേറിയിരുന്നു. ഇവിടെ താമസിച്ചിരുന്ന പാവങ്ങളെ കുടിയൊഴിപ്പിക്കുകയും കൂട്ടബലാത്സംഗത്തിലൂടെ ഭയപ്പെടുത്തി ഓടിക്കുകയും ചെയ്തിരുന്നു. ഷാജഹാന്‍ ഷെയ്ഖിന്റെ നേതൃത്വത്തില്‍ നടന്ന ഇത്തരം ലൈംഗികാതിക്രമത്തിനെതിരെ സ്ത്രീകള്‍ വലിയ സമരമാണ് നടത്തിയത്. ഇതേ തുടര്‍ന്ന് പൊലീസ് വ്യക്തമായ തെളിവുകള്‍ എത്തിയപ്പോള്‍ ഷാജഹാന്‍ ഷെയ്ഖിനെ അറസ്റ്റ് ചെയ്തു.പക്ഷെ ഇതിനെയും തൃണമൂലിനെ മോദിയുടെ അന്വേഷണ ഏജന്‍സികള്‍ വേട്ടയാടുന്നു എന്നായിരുന്നു മമതയുടെ പരാതി.
എന്തായാലും ഇപ്പോള്‍ സന്ദേശ്ഖലിയില്‍ ബിജെപിയുടെ സനത് സർദാറിന്റെ മുന്നേറ്റം ഇവിടുത്തെ സ്ത്രീകളുടെ വിജയമായാണ് ചൂണ്ടിക്കാട്ടുന്നത്.